പാലാ: ഡോ.മാത്യു മാലയില്‍ എന്ന പേരില്‍ പാലായില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നയാളെ വ്യാജപാസ്പോര്‍ട്ട് കേസില്‍ സിബിഐ ചെന്നൈ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സിബിഐയുടെ രേഖകള്‍ പ്രകാരം പത്തനംതിട്ട വെണ്ണിക്കുളം ചാമക്കാലായില്‍ അലക്സ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. പാലായില്‍ ഡോ.മാത്യു മാലയില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സിബിഐ സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ പാലായിലെത്തിയതും പാലാ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തതും. ഇയാളുമായി സിബിഐ സംഘം ഇന്നലെ വൈകുന്നേരം ചെന്നൈക്കു പുറപ്പെട്ടു.
ഇയാള്‍ പാലായില്‍ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് ഇന്നലെ രാവിലെ പത്തോടെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പാസ്പോര്ട്ടില് ക്രമക്കേടു കാണിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ ആറിനു മുമ്പ് കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ഉത്തരവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ഒരു മലയാള ദിനപത്രത്തില്‍ കോടതിയുടെ വിജ്ഞാപനം പരസ്യപ്പെടുത്തിയിരുന്നു. പാസ്പോര്‍ട്ട് ആക്ട് 1976 അണ്ടര്‍ സെക്ഷന്‍ 12(1) പ്രകാരമാണ് കേസെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം വിറ്റു നല്‍കാമെന്നു വാഗ്ദാനം നല്കി തൊടുപുഴ സ്വദേശി ഉതുപ്പ് ഐപ്പില്‍നിന്ന് 1.89 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തു.
സമീപകാലത്ത് പാലായിലെത്തിയ ഇദ്ദേഹം സാമൂഹ്യ, കാരുണ്യ പ്രവൃത്തികളില്‍ വ്യാപൃതനായിരുന്നു. മഹാരാഷ്ട്രയില്‍ വൈൻ, ഇരുമ്പയിര് തുടങ്ങിയവയുടെ വ്യവസായമാണെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. പാലാ ടൗണിനു സമീപം പന്ത്രണ്ടാം മൈലില്‍ ഒരു വര്‍ഷം മുമ്പ് വീട് വാടകയ്ക്കെടുത്താണ് താമസം തുടങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സംഭാവനയായി നല്‍കിയിരുന്നു.
സിബിഐ സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ പാലായിലെത്തിയതും പാലാ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തതും. ഇയാളുമായി സിബിഐ സംഘം ഇന്നലെ വൈകുന്നേരം ചെന്നൈക്കു പുറപ്പെട്ടു.
ഇയാള്‍ പാലായില്‍ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് ഇന്നലെ രാവിലെ പത്തോടെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പാസ്പോര്ട്ടില് ക്രമക്കേടു കാണിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ ആറിനു മുമ്പ് കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ഉത്തരവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ഒരു മലയാള ദിനപത്രത്തില്‍ കോടതിയുടെ വിജ്ഞാപനം പരസ്യപ്പെടുത്തിയിരുന്നു. പാസ്പോര്‍ട്ട് ആക്ട് 1976 അണ്ടര്‍ സെക്ഷന്‍ 12(1) പ്രകാരമാണ് കേസെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം വിറ്റു നല്‍കാമെന്നു വാഗ്ദാനം നല്കി തൊടുപുഴ സ്വദേശി ഉതുപ്പ് ഐപ്പില്‍നിന്ന് 1.89 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തു.
സമീപകാലത്ത് പാലായിലെത്തിയ ഇദ്ദേഹം സാമൂഹ്യ, കാരുണ്യ പ്രവൃത്തികളില്‍ വ്യാപൃതനായിരുന്നു. മഹാരാഷ്ട്രയില്‍ വൈൻ, ഇരുമ്പയിര് തുടങ്ങിയവയുടെ വ്യവസായമാണെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. പാലാ ടൗണിനു സമീപം പന്ത്രണ്ടാം മൈലില്‍ ഒരു വര്‍ഷം മുമ്പ് വീട് വാടകയ്ക്കെടുത്താണ് താമസം തുടങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സംഭാവനയായി നല്‍കിയിരുന്നു.