തിരുവനന്തപുരം: സംസ്ഥാനത്തെ രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാറിലായി ഭൂമിയുടെ രജിസ്ട്രേഷൻ മുടങ്ങിയ സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശം. സെർവർ തകരാർ അടക്കം രജിസ്ട്രേഷൻ വകുപ്പിലെ ഓണ്‍ലൈൻ സംവിധാനത്തിലുണ്ടായ എല്ലാ സാങ്കേതിക പ്രശ്നങ്ങളും കേന്ദ്ര ഐടി മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനത്തെക്കൊണ്ട് അന്വേഷിപ്പിക്കാനാണു നിർദേശം. ഇതു സംബന്ധിച്ച നിർദേശം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ രജിസ്ട്രേഷൻ വകുപ്പു മേധാവിക്കു കൈമാറി.
സെർവർ തകരാർ സംഭവിക്കാനുണ്ടായ കാരണം, ഫയലുകളുടെ എണ്ണം വർധിച്ചതു സെർവർ തകരാറിന് ഇടയാക്കിയിട്ടുണ്ടോ, സോഫ്റ്റ് വെയറിലെ ന്യൂനതകൾ എന്നിവയടക്കം അന്വേഷിക്കാനും സുരക്ഷാ ഓഡിറ്റിംഗിനു വിധേയമാക്കാനുമാണു നിർദേശം. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളെ കൊണ്ട് അന്വേഷണവും സുരക്ഷാ ഓഡിറ്റിംഗും നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതു വരെ രജിസ്ട്രേഷൻ വകുപ്പിലെ ഭൂമി രജിസ്ട്രേഷനും ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണവും അടക്കമുള്ള ദൈംനംദിന കാര്യങ്ങൾ തടസമില്ലാതെ നടത്താൻ ഒരു സെർവർ താത്കാലികമായി സ്ഥാപിക്കാൻ ഐടി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം രജിസ്ട്രേഷൻ വകുപ്പിൽ പുതിയ സെർവർ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി ടെൻഡർ നടപടികൾ തുടങ്ങി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, ആവശ്യമെങ്കിൽ രജിസ്ട്രേഷൻ നടപടികൾ നേരത്തെയുള്ളതു പോലെ മാന്വലായി നടത്താനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 316 സബ് രജിസ്ട്രാർ ഓഫീസുകളെയും ബന്ധിപ്പിച്ചുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ- പേയ്മെന്റ് സംവിധാനമാണ് ഓണാവധിക്കു ശേഷം കഴിഞ്ഞ 14നു തകരാറിലായത്. നീണ്ട ഓണാവധിക്കു ശേഷമെത്തിയ പ്രവൃത്തി ദിനത്തിൽ ഒട്ടേറെ അപേക്ഷകൾ ഒരുമിച്ച് എത്തിയിരുന്നു. ചിങ്ങമാസത്തിന്റെ അവസാന ദിവസങ്ങൾ കൂടിയായ സാഹചര്യത്തിൽ അപേക്ഷകരുടെ ആധിക്യമായിരുന്നു. ഇതിനാൽ ആയിരക്കണക്കിനു പേരായിരുന്നു വലഞ്ഞത്. സെർവർ തകരാറിലായി എന്നായിരുന്നു വകുപ്പുതല വിശദീകരണം.
എന്നാൽ, ഇതിനു പിന്നിൽ അട്ടിമറി നടന്നിരിക്കാമെന്ന മുന്നറിയിപ്പും പല ഭാഗത്തു നിന്നും മന്ത്രിക്കു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിശദ അന്വേഷണവും സുരക്ഷാ ഓഡിറ്റിംഗും നടത്താൻ മന്ത്രി കർശന നിർദേശം നൽകിയത്.
നിലവിൽ താത്കാലിക സെർവറുകളുടെ സഹായത്തോടെയും മാന്വൽ ആയുമായാണു പ്രവർത്തനം. ഇതിനാൽ രജിസ്ട്രേഷൻ നടപടി പൂർണ തോതിലാക്കാൻ സാധിച്ചിട്ടില്ല.
കെ. ഇന്ദ്രജിത്ത്
സെർവർ തകരാർ സംഭവിക്കാനുണ്ടായ കാരണം, ഫയലുകളുടെ എണ്ണം വർധിച്ചതു സെർവർ തകരാറിന് ഇടയാക്കിയിട്ടുണ്ടോ, സോഫ്റ്റ് വെയറിലെ ന്യൂനതകൾ എന്നിവയടക്കം അന്വേഷിക്കാനും സുരക്ഷാ ഓഡിറ്റിംഗിനു വിധേയമാക്കാനുമാണു നിർദേശം. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളെ കൊണ്ട് അന്വേഷണവും സുരക്ഷാ ഓഡിറ്റിംഗും നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതു വരെ രജിസ്ട്രേഷൻ വകുപ്പിലെ ഭൂമി രജിസ്ട്രേഷനും ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണവും അടക്കമുള്ള ദൈംനംദിന കാര്യങ്ങൾ തടസമില്ലാതെ നടത്താൻ ഒരു സെർവർ താത്കാലികമായി സ്ഥാപിക്കാൻ ഐടി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം രജിസ്ട്രേഷൻ വകുപ്പിൽ പുതിയ സെർവർ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി ടെൻഡർ നടപടികൾ തുടങ്ങി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, ആവശ്യമെങ്കിൽ രജിസ്ട്രേഷൻ നടപടികൾ നേരത്തെയുള്ളതു പോലെ മാന്വലായി നടത്താനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 316 സബ് രജിസ്ട്രാർ ഓഫീസുകളെയും ബന്ധിപ്പിച്ചുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ- പേയ്മെന്റ് സംവിധാനമാണ് ഓണാവധിക്കു ശേഷം കഴിഞ്ഞ 14നു തകരാറിലായത്. നീണ്ട ഓണാവധിക്കു ശേഷമെത്തിയ പ്രവൃത്തി ദിനത്തിൽ ഒട്ടേറെ അപേക്ഷകൾ ഒരുമിച്ച് എത്തിയിരുന്നു. ചിങ്ങമാസത്തിന്റെ അവസാന ദിവസങ്ങൾ കൂടിയായ സാഹചര്യത്തിൽ അപേക്ഷകരുടെ ആധിക്യമായിരുന്നു. ഇതിനാൽ ആയിരക്കണക്കിനു പേരായിരുന്നു വലഞ്ഞത്. സെർവർ തകരാറിലായി എന്നായിരുന്നു വകുപ്പുതല വിശദീകരണം.
എന്നാൽ, ഇതിനു പിന്നിൽ അട്ടിമറി നടന്നിരിക്കാമെന്ന മുന്നറിയിപ്പും പല ഭാഗത്തു നിന്നും മന്ത്രിക്കു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിശദ അന്വേഷണവും സുരക്ഷാ ഓഡിറ്റിംഗും നടത്താൻ മന്ത്രി കർശന നിർദേശം നൽകിയത്.
നിലവിൽ താത്കാലിക സെർവറുകളുടെ സഹായത്തോടെയും മാന്വൽ ആയുമായാണു പ്രവർത്തനം. ഇതിനാൽ രജിസ്ട്രേഷൻ നടപടി പൂർണ തോതിലാക്കാൻ സാധിച്ചിട്ടില്ല.
കെ. ഇന്ദ്രജിത്ത്