കൊച്ചി: സമൻസ് എത്തിക്കുന്നതിലും വാറണ്ട് നടപ്പാക്കുന്നതിലും പോലീസ് വീഴ്ച വരുത്തുന്നതാണ് കേസുകൾ തീർപ്പാക്കുന്നതു വൈകാനുള്ള മുഖ്യകാരണമെന്ന് ഹൈക്കോടതിയുടെ വിമർശനം. തന്നെ മർദിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണക്കോടതിയിൽ ഹാജരാക്കാൻ പോലീസിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിമർശനം.
മൂന്നു സാക്ഷികൾക്ക് സമൻസ് നൽകിയെങ്കിലും ഒരു സാക്ഷിയുടെ സമൻസ് മാത്രമാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. ഇതു തെറ്റാണെന്ന് സിജെഎം കോടതിയുടെ റിപ്പോർട്ടിൽ വ്യക്തമാണെന്ന് വിലയിരുത്തിയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള പോലീസിന് വാറണ്ട് നടപ്പാക്കാനും സമൻസ് എത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. കോടതി പറ ഞ്ഞു. ഹർജി ഒക്ടോബർ ഒന്പതിനു വീണ്ടും പരിഗണിക്കും.
മൂന്നു സാക്ഷികൾക്ക് സമൻസ് നൽകിയെങ്കിലും ഒരു സാക്ഷിയുടെ സമൻസ് മാത്രമാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. ഇതു തെറ്റാണെന്ന് സിജെഎം കോടതിയുടെ റിപ്പോർട്ടിൽ വ്യക്തമാണെന്ന് വിലയിരുത്തിയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള പോലീസിന് വാറണ്ട് നടപ്പാക്കാനും സമൻസ് എത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. കോടതി പറ ഞ്ഞു. ഹർജി ഒക്ടോബർ ഒന്പതിനു വീണ്ടും പരിഗണിക്കും.