കുരുക്കഴിയാതെ മലയോരം -2 / കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ചികിത്സാസൗകര്യം വർധിപ്പിക്കാനാവില്ല; വിദ്യാഭ്യാസരംഗത്തും തടസം. അതാണു കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള കരട് വിജ്ഞാപനം നിലനിൽക്കുന്നതിന്റെ ഫലം.
ഒന്നും ഇല്ല, കരടല്ലേ; അന്തിമം വന്നിട്ടു വിഷമിച്ചാൽ മതി എന്നു പറയുന്നവർ ചില കാര്യങ്ങൾ അറിയുന്നതു നന്ന്.
ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി. ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം. അവർ ഒരു പാരാമെഡിക്കൽ സയൻസ് വിദ്യാഭ്യാസ സ്ഥാപനത്തിനു കെട്ടിട നിർമാണ അപേക്ഷ നൽകി. സംസ്ഥാന ചീഫ് ടൗൺ പ്ലാനർ അപേക്ഷയിൽ അനുമതി നൽകിയില്ല.
20,000 ചതുരശ്രമീറ്ററിൽ (2.15 ലക്ഷം ചതുരശ്രയടി) കൂടിയ കെട്ടിടങ്ങൾക്കു പരിസ്ഥിതിലോല മേഖല(ഇഎസ്എ)യിൽ അനുമതി നൽകാൻപാടില്ല. ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന നല്ല സ്ഥാപനം എന്ന നിലയിൽ പല ഘട്ടങ്ങളായി നിരവധി നിർമാണങ്ങൾ നടന്നിട്ടുണ്ട്. എല്ലാം ഒരേ കോന്പൗണ്ടിലും ഒരേ മാനേജ്മെന്റിലും.
അപ്പോൾ ഇഎസ്എയിലെ പരിധിക്കു മുകളിലായില്ലേ എന്നാകും അധികൃതരുടെ ചോദ്യം.
ഈ ന്യായം നീണ്ടു നീണ്ട് കസ്തൂരിരംഗൻ ഇഎസ്എ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആശുപത്രികൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മേൽ ഖഡ്ഗമായി പതിക്കാം. മികച്ച വിദ്യാഭ്യാസ സഥാപനങ്ങൾക്ക് 20,000 ചതുരശ്രമീറ്ററിലേറെ കെട്ടിടങ്ങൾ വേണ്ടിവരും. കോൺഫറൻസ് ഹാൾ, ഇൻഡോർ സ്റ്റേഡിയം, ലൈബ്രറി, ഹോസ്റ്റൽ തുടങ്ങിയവ ഒരേ വളപ്പിൽ ആയാൽ പ്രശ്നം ഉറപ്പ്.ആശുപത്രികൾക്ക് ഇരട്ടക്കുരുക്കാണ്. ഇഎസ്എയിൽ ചുവപ്പ്, ഓറഞ്ച് വിഭാഗങ്ങളിലുള്ള സംരംഭങ്ങളും സ്ഥാപനങ്ങളും പാടില്ല. ആശുപത്രി ചുവപ്പു വിഭാഗത്തിലാണ്.
ഇടുക്കിയിലെ ജില്ലാ ആശുപത്രി വികസിപ്പിക്കാനും അതോടനുബന്ധിച്ചു മെഡിക്കൽകോളജ് വികസിപ്പിക്കാനും നടത്തിവരുന്ന ശ്രമങ്ങളുടെ ഫലം എന്താകുമെന്നുപോലും ആശങ്കിക്കേണ്ടിവരും. 2013 നവംബർ 13-ന് കരട് വിജ്ഞാപനം വരുന്നതിനു മുൻപേ മെഡിക്കൽ കോളജിനു സർക്കാർ അനുമതി നൽകിയിരുന്നു എന്ന പിടിവിള്ളി മാത്രമാണുള്ളത്.
കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം താലൂക്കിലും കെഡിഎച്ച് കണ്ണൻ ദേവൻ ഹിൽസ്) വില്ലേജിലെയും നിർമാണപ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്ക് ഏർപ്പെടുത്തിയത്. ഏലമലകളിൽ മരം മുറിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കിയതും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ. മൂന്നാറിലെ 330 നിർമാണങ്ങൾ അനധികൃതമാണെന്നു ദേവികുളം സബ്കളക്ടർ റിപ്പോർട്ട് നൽകിയതും കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ സംബന്ധിച്ച കരട് വിജ്ഞാപനം ആധാരമാക്കിയാണ്. ഇവ അനധികൃത നിർമാണമായത് ഇവയുടെ നിർമാണത്തിന് അനുമതി നൽകിയപ്പോൾ പരിസ്ഥിതി ആഘാതപഠനം നടത്താത്തതുകൊണ്ടാണ്. സർക്കാർ ഭൂമി കൈയേറി നിർമിച്ചതുകൊണ്ടോ തദ്ദേശഭരണ സ്ഥാപനത്തിന്റെ എൻഒസി ഇല്ലാത്തതുകൊണ്ടോ ഒന്നുമല്ല ഇവ അനധികൃതമായത്.
1980-ലെ കേന്ദ്ര വനസംരക്ഷണ നിയമമനുസരിച്ച്, വ്യക്തികൾ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാവുന്നതാണ്. ഇഎസ്എ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണൽ, ഏലത്തോട്ടങ്ങളിലെ ഒരു മരംപോലും മുറിക്കരുതെന്ന ഉത്തരവ് നൽകിയത്.
ഇതൊന്നും കാണേണ്ടവർ കാണുന്നില്ല, കേൾക്കേണ്ടവർ കേൾക്കുന്നില്ല. 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമത്തെയും മറികടന്നുള്ള വ്യവസ്ഥകളാണ് കസ്തൂരിരംഗൻ റിപ്പോർട്ട് വച്ചുള്ള കരട് ഇഎസ്എ വിജ്ഞാപനം വഴി നടപ്പിൽവന്നതും ഹരിത ട്രൈബ്യൂണലും മറ്റും വിധികളിലൂടെ നടപ്പാക്കുന്നതും.
കരട് വിജ്ഞാപനം നിലനിൽക്കുംതോറും ഇത്തരം വിഷയങ്ങൾ വർധിച്ചുവരികയേയുള്ളൂ.വിഷയത്തിൽ കേന്ദ്രസർക്കാരിനെ സജീവമായി ഇടപെടുവിച്ച് ഹാനികരമായ വ്യവസ്ഥകൾ മാറ്റിക്കാൻ ശ്രമിക്കുകയാണ് അടിയന്തരാവശ്യം. ജനജീവിതത്തെ നാലുവശത്തുനിന്നും വരിഞ്ഞുമുറുക്കിക്കഴിഞ്ഞിട്ടു വിലാപം നടത്തിയിട്ടു കാര്യമില്ല. ഇഎസ്എ നിർവചനം പോലുള്ള അടിസ്ഥാനകാര്യങ്ങളിൽ ജനപക്ഷ വീക്ഷണത്തിനു സർക്കാരിനെ പ്രേരിപ്പിക്കണം.അന്തിമവിജ്ഞാപനം ജനപക്ഷത്തുനിന്നുള്ളതാക്കാൻ പറ്റുന്നില്ലെങ്കിൽ ഇടുക്കി ജില്ലയിലെ ഗതാഗതവികസനവും അവതാളത്തിലാകും. മൂന്നാർ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കു വരെ തടസം നേരിടാം.
അതേക്കുറിച്ചു നാളെ
കട്ടപ്പന: ചികിത്സാസൗകര്യം വർധിപ്പിക്കാനാവില്ല; വിദ്യാഭ്യാസരംഗത്തും തടസം. അതാണു കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള കരട് വിജ്ഞാപനം നിലനിൽക്കുന്നതിന്റെ ഫലം.
ഒന്നും ഇല്ല, കരടല്ലേ; അന്തിമം വന്നിട്ടു വിഷമിച്ചാൽ മതി എന്നു പറയുന്നവർ ചില കാര്യങ്ങൾ അറിയുന്നതു നന്ന്.
ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി. ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം. അവർ ഒരു പാരാമെഡിക്കൽ സയൻസ് വിദ്യാഭ്യാസ സ്ഥാപനത്തിനു കെട്ടിട നിർമാണ അപേക്ഷ നൽകി. സംസ്ഥാന ചീഫ് ടൗൺ പ്ലാനർ അപേക്ഷയിൽ അനുമതി നൽകിയില്ല.
20,000 ചതുരശ്രമീറ്ററിൽ (2.15 ലക്ഷം ചതുരശ്രയടി) കൂടിയ കെട്ടിടങ്ങൾക്കു പരിസ്ഥിതിലോല മേഖല(ഇഎസ്എ)യിൽ അനുമതി നൽകാൻപാടില്ല. ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന നല്ല സ്ഥാപനം എന്ന നിലയിൽ പല ഘട്ടങ്ങളായി നിരവധി നിർമാണങ്ങൾ നടന്നിട്ടുണ്ട്. എല്ലാം ഒരേ കോന്പൗണ്ടിലും ഒരേ മാനേജ്മെന്റിലും.
അപ്പോൾ ഇഎസ്എയിലെ പരിധിക്കു മുകളിലായില്ലേ എന്നാകും അധികൃതരുടെ ചോദ്യം.
ഈ ന്യായം നീണ്ടു നീണ്ട് കസ്തൂരിരംഗൻ ഇഎസ്എ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആശുപത്രികൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മേൽ ഖഡ്ഗമായി പതിക്കാം. മികച്ച വിദ്യാഭ്യാസ സഥാപനങ്ങൾക്ക് 20,000 ചതുരശ്രമീറ്ററിലേറെ കെട്ടിടങ്ങൾ വേണ്ടിവരും. കോൺഫറൻസ് ഹാൾ, ഇൻഡോർ സ്റ്റേഡിയം, ലൈബ്രറി, ഹോസ്റ്റൽ തുടങ്ങിയവ ഒരേ വളപ്പിൽ ആയാൽ പ്രശ്നം ഉറപ്പ്.ആശുപത്രികൾക്ക് ഇരട്ടക്കുരുക്കാണ്. ഇഎസ്എയിൽ ചുവപ്പ്, ഓറഞ്ച് വിഭാഗങ്ങളിലുള്ള സംരംഭങ്ങളും സ്ഥാപനങ്ങളും പാടില്ല. ആശുപത്രി ചുവപ്പു വിഭാഗത്തിലാണ്.
ഇടുക്കിയിലെ ജില്ലാ ആശുപത്രി വികസിപ്പിക്കാനും അതോടനുബന്ധിച്ചു മെഡിക്കൽകോളജ് വികസിപ്പിക്കാനും നടത്തിവരുന്ന ശ്രമങ്ങളുടെ ഫലം എന്താകുമെന്നുപോലും ആശങ്കിക്കേണ്ടിവരും. 2013 നവംബർ 13-ന് കരട് വിജ്ഞാപനം വരുന്നതിനു മുൻപേ മെഡിക്കൽ കോളജിനു സർക്കാർ അനുമതി നൽകിയിരുന്നു എന്ന പിടിവിള്ളി മാത്രമാണുള്ളത്.
കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം താലൂക്കിലും കെഡിഎച്ച് കണ്ണൻ ദേവൻ ഹിൽസ്) വില്ലേജിലെയും നിർമാണപ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്ക് ഏർപ്പെടുത്തിയത്. ഏലമലകളിൽ മരം മുറിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കിയതും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ. മൂന്നാറിലെ 330 നിർമാണങ്ങൾ അനധികൃതമാണെന്നു ദേവികുളം സബ്കളക്ടർ റിപ്പോർട്ട് നൽകിയതും കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്എ സംബന്ധിച്ച കരട് വിജ്ഞാപനം ആധാരമാക്കിയാണ്. ഇവ അനധികൃത നിർമാണമായത് ഇവയുടെ നിർമാണത്തിന് അനുമതി നൽകിയപ്പോൾ പരിസ്ഥിതി ആഘാതപഠനം നടത്താത്തതുകൊണ്ടാണ്. സർക്കാർ ഭൂമി കൈയേറി നിർമിച്ചതുകൊണ്ടോ തദ്ദേശഭരണ സ്ഥാപനത്തിന്റെ എൻഒസി ഇല്ലാത്തതുകൊണ്ടോ ഒന്നുമല്ല ഇവ അനധികൃതമായത്.
1980-ലെ കേന്ദ്ര വനസംരക്ഷണ നിയമമനുസരിച്ച്, വ്യക്തികൾ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാവുന്നതാണ്. ഇഎസ്എ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണൽ, ഏലത്തോട്ടങ്ങളിലെ ഒരു മരംപോലും മുറിക്കരുതെന്ന ഉത്തരവ് നൽകിയത്.
ഇതൊന്നും കാണേണ്ടവർ കാണുന്നില്ല, കേൾക്കേണ്ടവർ കേൾക്കുന്നില്ല. 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമത്തെയും മറികടന്നുള്ള വ്യവസ്ഥകളാണ് കസ്തൂരിരംഗൻ റിപ്പോർട്ട് വച്ചുള്ള കരട് ഇഎസ്എ വിജ്ഞാപനം വഴി നടപ്പിൽവന്നതും ഹരിത ട്രൈബ്യൂണലും മറ്റും വിധികളിലൂടെ നടപ്പാക്കുന്നതും.
കരട് വിജ്ഞാപനം നിലനിൽക്കുംതോറും ഇത്തരം വിഷയങ്ങൾ വർധിച്ചുവരികയേയുള്ളൂ.വിഷയത്തിൽ കേന്ദ്രസർക്കാരിനെ സജീവമായി ഇടപെടുവിച്ച് ഹാനികരമായ വ്യവസ്ഥകൾ മാറ്റിക്കാൻ ശ്രമിക്കുകയാണ് അടിയന്തരാവശ്യം. ജനജീവിതത്തെ നാലുവശത്തുനിന്നും വരിഞ്ഞുമുറുക്കിക്കഴിഞ്ഞിട്ടു വിലാപം നടത്തിയിട്ടു കാര്യമില്ല. ഇഎസ്എ നിർവചനം പോലുള്ള അടിസ്ഥാനകാര്യങ്ങളിൽ ജനപക്ഷ വീക്ഷണത്തിനു സർക്കാരിനെ പ്രേരിപ്പിക്കണം.അന്തിമവിജ്ഞാപനം ജനപക്ഷത്തുനിന്നുള്ളതാക്കാൻ പറ്റുന്നില്ലെങ്കിൽ ഇടുക്കി ജില്ലയിലെ ഗതാഗതവികസനവും അവതാളത്തിലാകും. മൂന്നാർ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കു വരെ തടസം നേരിടാം.
അതേക്കുറിച്ചു നാളെ