കഴക്കൂട്ടം: ശ്രീനാരായണഗുരു ഉയര്ത്തവിട്ട ആശയങ്ങള്‍ ഇന്നും പൂര്‍ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്.
ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറാം മഹാസമാധി വാർഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായിരുന്നു. പ്രധാന ദേവാലയം വിദ്യാലയമാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട വര്‍ഗീയത സമൂഹത്തിന് ഭീഷണിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.എം.സുധീരന് പറഞ്ഞു.
ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കയര്‍ ഫെഡ് വൈസ് ചെയര്മാന്, ആനത്തലവട്ടം ആനന്ദൻ, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, സുദര്ശനന്, മുന്‍ എംഎല്‍എ ശരത് ചന്ദ്രപ്രസാദ്, ഡോ.ഷാജി പ്രഭാകര്‍, ജ്യോതിസ് ചന്ദ്രന്, ഡോ.ഡി.രാജു എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറാം മഹാസമാധി വാർഷിക ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായിരുന്നു. പ്രധാന ദേവാലയം വിദ്യാലയമാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട വര്‍ഗീയത സമൂഹത്തിന് ഭീഷണിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.എം.സുധീരന് പറഞ്ഞു.
ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കയര്‍ ഫെഡ് വൈസ് ചെയര്മാന്, ആനത്തലവട്ടം ആനന്ദൻ, കൗണ്‍സിലര്‍മാരായ കെ.എസ്. ഷീല, സുദര്ശനന്, മുന്‍ എംഎല്‍എ ശരത് ചന്ദ്രപ്രസാദ്, ഡോ.ഷാജി പ്രഭാകര്‍, ജ്യോതിസ് ചന്ദ്രന്, ഡോ.ഡി.രാജു എന്നിവർ പ്രസംഗിച്ചു.