അടൂർ: ആഗോള കത്തോലിക്കാ സഭയിലേക്കു മലങ്കര സഭ പുനരൈക്യപ്പെട്ടതിന്റെ 87-ാം വാർഷിക സ്മരണയിൽ സഭയുടെ അജപാലകസംഘത്തിലേക്കു രണ്ടുപേർകൂടി അഭിഷിക്തരായി.
കർണാടകയിലെ പുത്തൂർ രൂപതയ്ക്കുവേണ്ടി ഡോ.ഗീവർഗീസ് മാർ മക്കാറിയോസും സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാന അപ്പസ്തോലിക് വിസിറ്ററുമായി ഡോ.യൂഹാനോൻ മാർ തിയഡോഷ്യസുമാണ് ഇന്നലെ അഭിഷിക്തരായത്.
അടൂരിലെ മാർ ഈവാനിയോസ് നഗറിൽ പരിശുദ്ധ കന്യകമറിയത്തിന്റെ നാമത്തിൽ നിർമിച്ച താത്കാലിക മദ്ബഹായിൽ നടന്ന മെത്രാഭിഷേക ശുശ്രൂഷകൾ ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർഥനകളുടെ നിറവിലായിരുന്നു. മലങ്കര കത്തോ ലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവയും മുഖ്യകാർമികത്വം വഹിച്ചു.
പുത്തൂർ രൂപതയുടെ പ്രഥമ ഇടയൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് നിയമിതനായ മോണ്.ഡോ.ഗീവർഗീസ് കാലായിൽ റന്പാനെയാണു ഗീവർഗീസ് മാർ മക്കാറിയോസ് എന്ന പേരിൽ രൂപതാധ്യക്ഷനായി അഭിഷേകം ചെയ്തത്. കൂരിയ ബിഷപ്പായിരുന്ന തോമസ് മാർ അന്തോണിയോസ് പൂന എക്സാർക്കേറ്റിന്റെ മെത്രാപ്പോലീത്തയായി മാറ്റപ്പെട്ട ഒഴിവിൽ നിയമിതനായ മോണ്.ഡോ.യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാനെ യൂഹാനോൻ മാർ തിയഡോഷ്യസ് എന്ന പേരിലും അഭിഷേകംചെയ്തു.
ഇന്നലെ രാവിലെ പൊന്തിഫിക്കൽ കുർബാനയോടെയാണു സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിച്ചത്.
കുർബാനയിൽ കാർമികരായെത്തിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെയും പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവയെയും മറ്റു മെത്രാപ്പോലീത്തമാരെയും ആരാധനാപരമായി സ്വീകരിച്ചു. തുടർന്ന് കർദിനാളിന്റെ പ്രധാന കാർമികത്വത്തിൽ കുർബാന ആരംഭിച്ചു.
മുന്നോടിയായി നിയുക്ത മെത്രാൻമാരെ മെത്രാപ്പോലീത്തമാർ കൂട്ടിക്കൊണ്ടുവന്ന് മദ്ബഹായിൽ മുട്ടിൻമേൽ നിർത്തി. പ്രധാന കാർമികൻ ഇവരോടു മെത്രാൻ സ്ഥാനത്തേക്കുള്ള വിളി അറിയിക്കുകയും ഇരുവരും വിളി സ്വീകരിച്ചു വിധേയത്വം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ആരംഭിച്ച കുർബാനയുടെ മധ്യത്തിലായി സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
കർദിനാൾ ക്ലീമിസ് ബാവ പ്രധാന കാർമികനായിരുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവയോടൊപ്പമുള്ള മെത്രാപ്പോലീത്തമാരും മലങ്കര കത്തോലിക്കാ സഭയിലെയും സഹോദരീ സഭകളിലെയും മെത്രാപ്പോലീത്തമാരും പങ്കെടുത്തു.
സഭയോടും പരിശുദ്ധ സിംഹാസനത്തോടും സുന്നഹദോസിനോടും സഭാധ്യക്ഷനോടുമുള്ള വിധേയത്വവും വിശ്വാസപ്രഖ്യാപനവും നടത്തി ഒപ്പുവച്ചശേഷമാണ് നിയുക്ത മെത്രാൻമാരുടെ മെത്രാഭിഷേക ശുശ്രൂഷകളിലേക്കു പ്രവേശിച്ചത്.
ദീർഘമായ ശുശ്രൂഷകളുടെ ഭാഗമായി പരിശുദ്ധാത്മ ആവാസത്തിനുവേണ്ടിയുള്ള പ്രാർഥനകളും നടത്തി ഇരുവരെയും മെത്രാൻമാരായി പേരു ചൊല്ലി വിളിച്ചു. പ്രധാന കാർമികൻ പുതിയ പേരുകൾ നൽകി മെത്രാൻമാരെ അഭിഷേകം ചെയ്തുകൊണ്ടു പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇവരെ കസേരയിൽ ഇരുത്തി ഉയർത്തുകയും ജനം ഓക്സിയോസ് (യോഗ്യൻ) ചൊല്ലി ഇരുവരെയും സ്വീകരിക്കുകയും ചെയ്തു. അഭിനവ മെത്രാൻമാർ അംശവടി ഉയർത്തി ജനത്തെ ആശീർവദിക്കുകയും സഹകാർമികർക്കു ചുംബനം നൽകുകയും ചെയ്തതോടെ മെത്രാഭിഷേക ശുശ്രൂഷകൾ പൂർത്തിയായി. തുടർന്നു കുർബാനയുടെ പൂർത്തീകരണം ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലായിരുന്നു.
കെയ്റോ ആർച്ച്ബിഷപ് യൂസഫ് ഹാനോഷ്, ബിഷപ് യൂസഫ് ഹാബാഷ്, തിരുവല്ല ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഗീവർഗീസ് മാർ ദിവന്നാസിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ അംശവസ്ത്രങ്ങളണിഞ്ഞു ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.
ബിജു കുര്യൻ
കർണാടകയിലെ പുത്തൂർ രൂപതയ്ക്കുവേണ്ടി ഡോ.ഗീവർഗീസ് മാർ മക്കാറിയോസും സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാന അപ്പസ്തോലിക് വിസിറ്ററുമായി ഡോ.യൂഹാനോൻ മാർ തിയഡോഷ്യസുമാണ് ഇന്നലെ അഭിഷിക്തരായത്.
അടൂരിലെ മാർ ഈവാനിയോസ് നഗറിൽ പരിശുദ്ധ കന്യകമറിയത്തിന്റെ നാമത്തിൽ നിർമിച്ച താത്കാലിക മദ്ബഹായിൽ നടന്ന മെത്രാഭിഷേക ശുശ്രൂഷകൾ ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർഥനകളുടെ നിറവിലായിരുന്നു. മലങ്കര കത്തോ ലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവയും മുഖ്യകാർമികത്വം വഹിച്ചു.
പുത്തൂർ രൂപതയുടെ പ്രഥമ ഇടയൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് നിയമിതനായ മോണ്.ഡോ.ഗീവർഗീസ് കാലായിൽ റന്പാനെയാണു ഗീവർഗീസ് മാർ മക്കാറിയോസ് എന്ന പേരിൽ രൂപതാധ്യക്ഷനായി അഭിഷേകം ചെയ്തത്. കൂരിയ ബിഷപ്പായിരുന്ന തോമസ് മാർ അന്തോണിയോസ് പൂന എക്സാർക്കേറ്റിന്റെ മെത്രാപ്പോലീത്തയായി മാറ്റപ്പെട്ട ഒഴിവിൽ നിയമിതനായ മോണ്.ഡോ.യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാനെ യൂഹാനോൻ മാർ തിയഡോഷ്യസ് എന്ന പേരിലും അഭിഷേകംചെയ്തു.
ഇന്നലെ രാവിലെ പൊന്തിഫിക്കൽ കുർബാനയോടെയാണു സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിച്ചത്.
കുർബാനയിൽ കാർമികരായെത്തിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെയും പാത്രിയർക്കീസ് യൂസഫ് യൗനാൻ ബാവയെയും മറ്റു മെത്രാപ്പോലീത്തമാരെയും ആരാധനാപരമായി സ്വീകരിച്ചു. തുടർന്ന് കർദിനാളിന്റെ പ്രധാന കാർമികത്വത്തിൽ കുർബാന ആരംഭിച്ചു.
മുന്നോടിയായി നിയുക്ത മെത്രാൻമാരെ മെത്രാപ്പോലീത്തമാർ കൂട്ടിക്കൊണ്ടുവന്ന് മദ്ബഹായിൽ മുട്ടിൻമേൽ നിർത്തി. പ്രധാന കാർമികൻ ഇവരോടു മെത്രാൻ സ്ഥാനത്തേക്കുള്ള വിളി അറിയിക്കുകയും ഇരുവരും വിളി സ്വീകരിച്ചു വിധേയത്വം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ആരംഭിച്ച കുർബാനയുടെ മധ്യത്തിലായി സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
കർദിനാൾ ക്ലീമിസ് ബാവ പ്രധാന കാർമികനായിരുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവയോടൊപ്പമുള്ള മെത്രാപ്പോലീത്തമാരും മലങ്കര കത്തോലിക്കാ സഭയിലെയും സഹോദരീ സഭകളിലെയും മെത്രാപ്പോലീത്തമാരും പങ്കെടുത്തു.
സഭയോടും പരിശുദ്ധ സിംഹാസനത്തോടും സുന്നഹദോസിനോടും സഭാധ്യക്ഷനോടുമുള്ള വിധേയത്വവും വിശ്വാസപ്രഖ്യാപനവും നടത്തി ഒപ്പുവച്ചശേഷമാണ് നിയുക്ത മെത്രാൻമാരുടെ മെത്രാഭിഷേക ശുശ്രൂഷകളിലേക്കു പ്രവേശിച്ചത്.
ദീർഘമായ ശുശ്രൂഷകളുടെ ഭാഗമായി പരിശുദ്ധാത്മ ആവാസത്തിനുവേണ്ടിയുള്ള പ്രാർഥനകളും നടത്തി ഇരുവരെയും മെത്രാൻമാരായി പേരു ചൊല്ലി വിളിച്ചു. പ്രധാന കാർമികൻ പുതിയ പേരുകൾ നൽകി മെത്രാൻമാരെ അഭിഷേകം ചെയ്തുകൊണ്ടു പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇവരെ കസേരയിൽ ഇരുത്തി ഉയർത്തുകയും ജനം ഓക്സിയോസ് (യോഗ്യൻ) ചൊല്ലി ഇരുവരെയും സ്വീകരിക്കുകയും ചെയ്തു. അഭിനവ മെത്രാൻമാർ അംശവടി ഉയർത്തി ജനത്തെ ആശീർവദിക്കുകയും സഹകാർമികർക്കു ചുംബനം നൽകുകയും ചെയ്തതോടെ മെത്രാഭിഷേക ശുശ്രൂഷകൾ പൂർത്തിയായി. തുടർന്നു കുർബാനയുടെ പൂർത്തീകരണം ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലായിരുന്നു.
കെയ്റോ ആർച്ച്ബിഷപ് യൂസഫ് ഹാനോഷ്, ബിഷപ് യൂസഫ് ഹാബാഷ്, തിരുവല്ല ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഗീവർഗീസ് മാർ ദിവന്നാസിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാം മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, വിൻസന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ അംശവസ്ത്രങ്ങളണിഞ്ഞു ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.
ബിജു കുര്യൻ