അഗളി: അട്ടപ്പാടി പുതൂർ മൂലക്കൊന്പ് ഉൗരിൽനിന്ന് മാവോയിസ്റ്റ് അംഗത്തെ അഗളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പന്നയ്യപുരം പരമകുടി സ്വദേശി അരൈകാശുവിന്റെ മകൻ കാളിദാസൻ (ശങ്കർ-47) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒന്പതിനായിരുന്നു അറസ്റ്റ്.
ഏതാനും ദിവസങ്ങളായി അര ഡസനോളം പേർ മാവോയിസ്റ്റുകൾ ഉൗരുപരിസരത്തെത്തിയിരുന്നു. ഭക്ഷണം ശേഖരിക്കുന്നതിനായാണ് ഇവർ എത്തിയത്. മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി പോലീസ് ഉൗരു വളഞ്ഞെങ്കിലും കൂടെയുണ്ടായിരുന്നവർ കാട്ടിൽ മറഞ്ഞു.
ശാരീരിക അസ്വാസ്ഥ്യവും കാലിനു പരിക്കുമുള്ളതിനാൽ കാളിദാസന് ഓടി രക്ഷപ്പെടാനായില്ല. ഭവാനി ദളത്തിലെ അംഗമാണ് പിടിയിലായ കാളിദാസൻ. ഇയാളെ 2013ൽ തമിഴ്നാട് കൃഷ്ണപുരം പോലീസ് അറസ്റ്റ്ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി അര ഡസനോളം പേർ മാവോയിസ്റ്റുകൾ ഉൗരുപരിസരത്തെത്തിയിരുന്നു. ഭക്ഷണം ശേഖരിക്കുന്നതിനായാണ് ഇവർ എത്തിയത്. മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി പോലീസ് ഉൗരു വളഞ്ഞെങ്കിലും കൂടെയുണ്ടായിരുന്നവർ കാട്ടിൽ മറഞ്ഞു.
ശാരീരിക അസ്വാസ്ഥ്യവും കാലിനു പരിക്കുമുള്ളതിനാൽ കാളിദാസന് ഓടി രക്ഷപ്പെടാനായില്ല. ഭവാനി ദളത്തിലെ അംഗമാണ് പിടിയിലായ കാളിദാസൻ. ഇയാളെ 2013ൽ തമിഴ്നാട് കൃഷ്ണപുരം പോലീസ് അറസ്റ്റ്ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.