കോഴിക്കോട്: നാഗർകോവിലിലേക്കു കടത്താൻ ശ്രമിച്ച 1400 ലിറ്റർ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാലരാമപുരം സ്വദേശി അതിയന്നൂര്‍ വസന്തവിലാസത്തില്‍ അജി (26)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ വെങ്ങളം-പൂളാടിക്കുന്ന് ബൈപാസിൽ വാഹനപരിശോധനയ്ക്കിടയാണ് സ്പിരിറ്റുമായി വന്ന പിക്കപ് വാൻ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
മലാപ്പറമ്പ് ജംഗ്ഷനിൽ വച്ചാണ് ചേവായൂർ പോലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നാളികേരങ്ങൾക്കിടയിൽ 35ലിറ്ററിന്റെ 40 കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ വെങ്ങളം-പൂളാടിക്കുന്ന് ബൈപാസിൽ വാഹനപരിശോധനയ്ക്കിടയാണ് സ്പിരിറ്റുമായി വന്ന പിക്കപ് വാൻ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
മലാപ്പറമ്പ് ജംഗ്ഷനിൽ വച്ചാണ് ചേവായൂർ പോലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നാളികേരങ്ങൾക്കിടയിൽ 35ലിറ്ററിന്റെ 40 കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.