കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരേ അഞ്ചിലേറെ സാക്ഷി മൊഴികളുള്ളതായി സൂചന. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ളവർ ദിലീപിനെതിരായി അന്വേഷണസംഘത്തിനു സാക്ഷി മൊഴി നൽകിയിട്ടുള്ളതായാണു വിവരം. കേസിൽ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണ് ഈ സാക്ഷിമൊഴികളെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
കേസിൽ ഇനി പ്രത്യേകിച്ച് ആരെയും ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ, അന്വേഷണ പുരോഗതിക്കനുസരിച്ച് കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നും സംഘം വ്യക്തമാക്കുന്നു. കേസിൽ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദിലീപിനെതിരേ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാൽതന്നെ പ്രതിഭാഗം ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും തെല്ലും ഭയമില്ലെന്നും നടനെതിരേ വ്യക്തമായ തെളിവ് ഉള്ളതിനാൽ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ അടുത്ത മാസം ഏഴിനു മുന്പായി ദിലീപിനെതിരായുള്ള കുറ്റപത്രം അങ്കമാലി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. ഇതോടെ എല്ലാ അഭ്യൂഹങ്ങൾക്കും അറുതിവരുമെന്ന നിലപാടിലാണു സംഘം. ദിലീപ് അറസ്റ്റിലായിട്ട് അടുത്തമാസം എട്ടിന് 90 ദിവസം പൂർത്തിയാകുകയാണ്. ഇതിനുമുന്പുതന്നെ വിചാരണ കോടതിയായ അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ഒരുങ്ങുന്നത്.
നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗശ്രമം, തട്ടികൊണ്ടുപോകൽ, സത്രീത്വത്തെ അപമാനിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നിവയ്ക്കു പുറമേ ഗൂഢാലോചന, പ്രേരണാകുറ്റം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾകൂടി ദിലീപിനെതിരേ ചുമത്താനാണു നീക്കം. കുറ്റപത്രം സമർപ്പിച്ചാലും കേസിൽ അന്വേഷണം തുടരുമെന്നാണു ലഭിക്കുന്ന വിവരം.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോണ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു കുറ്റപത്രം സമർപ്പിച്ചശേഷവും അന്വേഷണം തുടരുന്നത്. ജൂലൈ പത്തിനാണു ദിലീപ് അറസ്റ്റിലായത്. 70 ദിവസത്തിലേറെയായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന താരം നാലു തവണ നൽകിയ ജാമ്യാപേക്ഷയും കോടതികൾ തള്ളിയിരുന്നു.
അഞ്ചാമത് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കുകയാണ്. പോലീസ് കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ തടവുകാരനായി നടന് ജയിലിൽതന്നെ തുടരേണ്ടിവരും.
കേസിൽ ഇനി പ്രത്യേകിച്ച് ആരെയും ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ, അന്വേഷണ പുരോഗതിക്കനുസരിച്ച് കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നും സംഘം വ്യക്തമാക്കുന്നു. കേസിൽ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദിലീപിനെതിരേ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാൽതന്നെ പ്രതിഭാഗം ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും തെല്ലും ഭയമില്ലെന്നും നടനെതിരേ വ്യക്തമായ തെളിവ് ഉള്ളതിനാൽ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ അടുത്ത മാസം ഏഴിനു മുന്പായി ദിലീപിനെതിരായുള്ള കുറ്റപത്രം അങ്കമാലി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. ഇതോടെ എല്ലാ അഭ്യൂഹങ്ങൾക്കും അറുതിവരുമെന്ന നിലപാടിലാണു സംഘം. ദിലീപ് അറസ്റ്റിലായിട്ട് അടുത്തമാസം എട്ടിന് 90 ദിവസം പൂർത്തിയാകുകയാണ്. ഇതിനുമുന്പുതന്നെ വിചാരണ കോടതിയായ അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ഒരുങ്ങുന്നത്.
നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗശ്രമം, തട്ടികൊണ്ടുപോകൽ, സത്രീത്വത്തെ അപമാനിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നിവയ്ക്കു പുറമേ ഗൂഢാലോചന, പ്രേരണാകുറ്റം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾകൂടി ദിലീപിനെതിരേ ചുമത്താനാണു നീക്കം. കുറ്റപത്രം സമർപ്പിച്ചാലും കേസിൽ അന്വേഷണം തുടരുമെന്നാണു ലഭിക്കുന്ന വിവരം.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോണ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു കുറ്റപത്രം സമർപ്പിച്ചശേഷവും അന്വേഷണം തുടരുന്നത്. ജൂലൈ പത്തിനാണു ദിലീപ് അറസ്റ്റിലായത്. 70 ദിവസത്തിലേറെയായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന താരം നാലു തവണ നൽകിയ ജാമ്യാപേക്ഷയും കോടതികൾ തള്ളിയിരുന്നു.
അഞ്ചാമത് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കുകയാണ്. പോലീസ് കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ തടവുകാരനായി നടന് ജയിലിൽതന്നെ തുടരേണ്ടിവരും.