+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയരാജനു മന്ത്രിയാകണമെങ്കിൽ കോടിയേരി കനിയണം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജനു വീണ്ടും പിണറായി വി
ജയരാജനു മന്ത്രിയാകണമെങ്കിൽ കോടിയേരി കനിയണം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജനു വീണ്ടും പിണറായി വിജയൻ മന്ത്രിസഭയിൽ മന്ത്രിയായി തിരിച്ചെത്തണമെങ്കിൽ കടന്പകളേറെ.

ജയരാജനെതിരെയുള്ള കേസിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നു സംസ്ഥാന വിജിലൻസിന്‍റെ കണ്ടെത്തൽ അദ്ദേഹത്തിനു തത്കാലം ക്ലീൻചിറ്റ് നൽകിയെങ്കിലും മന്ത്രിയാകണമെങ്കിൽ സിപിഎം കേന്ദ്രനേതൃത്വത്തിനൊപ്പം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കനിയണം. ജയരാജൻ രാജിവച്ച ഒഴിവിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണിയെയാണു സിപിഎം മന്ത്രിയാക്കിയത്. നിലവിൽ മണിയേയൊ മറ്റാരെയെങ്കിലും മാറ്റി ജയരാജനെ മന്ത്രിയാക്കാനുള്ള സാധ്യത വിരളമാണ്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചർച്ചകൾക്കും ഇനി സിപിഎമ്മിൽ തത്കാലം ഇടമില്ല.

ജയരാജന്‍റെ ഭാര്യാ സഹോദരിയും എംപിയുമായ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നന്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു മന്ത്രിയായിരുന്ന ജയരാജനെതിരെ വിജിലൻസ് കേസെടുത്തത്. വിഷയം സിപിഎമ്മിലും ചർച്ചയായതോടെ മന്ത്രിയുടെ രാജിക്കായുള്ള സമ്മർദവും കൂടി.

സർക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്കു കോട്ടം വരാതിരിക്കാൻ ജയരാജൻ രാജിവയ്ക്കുന്നതാണു നല്ലതെന്ന നിലപാടു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും സ്വീകരിച്ചു. എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വത്തിൽ ജയരാജൻ രാജിവയ്ക്കുന്നതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നു നിലപാടെടുത്ത കോടിയേരി വിരുദ്ധരായ നേതാക്കളും ഉണ്ടായിരുന്നു. ഈ വാദത്തിനു സിപിഎം സെക്രട്ടേറിയറ്റിൽ നല്ല പിന്തുണയും ലഭിച്ചിരുന്നു.

തന്‍റെ വിശ്വസ്തനു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാനസിക പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ, ജയരാജൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സർക്കാരിന്‍റെ പ്രതിച്ഛായ ചൂണ്ടിക്കാട്ടി സമർദത്തിലാക്കിയാണു കോടിയേരി മന്ത്രിയുടെ രാജി ഉറപ്പിച്ചത്. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയുടെ പിന്തുണയും കോടിയേരിക്കു ലഭിച്ചു.

കേവലം ഒരു വിജിലൻസ് കേസിന്‍റെ പേരിൽ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്തതസഹചാരിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൂടിയായ ഇ.പി. ജയരാജന്‍റെ മന്ത്രിക്കസേര തെറിച്ചത്. കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ നീക്കം നടത്തിയ ജയരാജനെ ഒതുക്കാൻ കിട്ടിയ അവസരം കോടിയേരി ബാലകൃഷ്ണൻ ഫലപ്രദമായി ഉപയോഗിച്ചെന്നാണു രാഷ്‌ട്രീയ നിരീക്ഷകരുടെ പക്ഷം.

സിപിഎം മന്ത്രിമാരിൽ ആരെയെങ്കിലും മാറ്റി പകരം ജയരാജനെ മന്ത്രിയാക്കാൻ സാധ്യത വളരെ കുറവാണ്. അങ്ങനെയൊരു നീക്കം നടക്കണമെങ്കിൽ അതു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകണം. എന്നാൽ, കോടിയേരി ബാലകൃഷ്ണനെ പിണക്കി ഇങ്ങനെയൊരു നീക്കം നടത്താൻ മുഖ്യമന്ത്രി തയാറാകില്ല. വിവാദങ്ങളിൽപ്പെട്ടു നിൽക്കുന്ന സിപിഎം മന്ത്രിമാരും ഇപ്പോൾ ഇല്ല. പിന്നെ എൻസിപി മന്ത്രിയായ തോമസ് ചാണ്ടിയാണു സർക്കാർ ഭൂമി കൈയേറിയതിന്‍റെ പേരിൽ ഇപ്പോൾ വിവാദത്തിലുള്ളത്. പ്രതിപക്ഷ നേതാവ് മന്ത്രിക്കെതിരേ വിജിലൻസിനു പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് കേസെടുത്താൽ രാജിക്കുള്ള സമ്മർദം കൂടും. ചാണ്ടി രാജിവച്ചാൽ പകരം മന്ത്രിയാകാൻ എ.കെ. ശശീന്ദ്രനല്ലാതെ മറ്റാരുമില്ല.

ശശീന്ദ്രൻ പെൺകെണിയിൽ പെട്ടു മന്ത്രിസ്ഥാനം രാജിവച്ച ആളാണ്.എൻസിപിയിൽനിന്നു മന്ത്രിസ്ഥാനം സിപിഎം ഏറ്റെടുത്താൽ മാത്രമേ ജയരാജന് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ഗതാഗതവകുപ്പു മുഖ്യമന്ത്രി ഏറ്റെടുത്തു മറ്റേതെങ്കിലും വകുപ്പു എൻസിപിക്കു നൽകണമെന്ന ചർച്ചയും സിപിഎമ്മിൽ നടക്കുന്നുണ്ട് ഈയൊരു നിർദേശം കോടിയേരി തന്നെയാണു സിപിഎം സെക്രട്ടേറിയറ്റിൽ വച്ചത്. കേസ് നിലനിൽക്കുന്നതല്ലെന്ന വിജിലൻസിന്‍റെ റിപ്പോർട്ടിൽ കോടതി എന്തു നിലപാടെടുക്കുമെന്നതും പ്രധാനമാണ്.

എം. പ്രേംകുമാർ