കൊച്ചി: ഇറച്ചിക്കോഴി വില കിലോഗ്രാമിന് 87 രൂപയാക്കണമെന്ന സർക്കാർ നിർദേശത്തിനെതിരേ ഓൾ കേരള പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
ജിഎസ്ടി നിലവിൽ വന്ന സാഹചര്യത്തിൽ ഇറച്ചിക്കോഴിയുടെ വില 87 രൂപയാക്കി നിജപ്പെടുത്തണമെന്നു കോഴിക്കച്ചവടക്കാരോട് ധനമന്ത്രി നിർദേശിച്ചിരുന്നു. ഇത് സർക്കാർ ഉത്തരവൊന്നുമല്ലെന്നും ജിഎസ്ടി വഴി ലഭിച്ച ആനുകൂല്യം പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന അഭ്യർഥനയായിരുന്നെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
ജിഎസ്ടി നിലവിൽ വന്ന സാഹചര്യത്തിൽ ഇറച്ചിക്കോഴിയുടെ വില 87 രൂപയാക്കി നിജപ്പെടുത്തണമെന്നു കോഴിക്കച്ചവടക്കാരോട് ധനമന്ത്രി നിർദേശിച്ചിരുന്നു. ഇത് സർക്കാർ ഉത്തരവൊന്നുമല്ലെന്നും ജിഎസ്ടി വഴി ലഭിച്ച ആനുകൂല്യം പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന അഭ്യർഥനയായിരുന്നെന്നും സർക്കാർ വിശദീകരിച്ചിരുന്നു.