കൊച്ചി: മൂന്നു വർഷത്തെ കണക്കുകൾ സമർപ്പിക്കാത്തതിന്റെ പേരിൽ നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ. ആസാദ് മൂപ്പനെ അയോഗ്യനാക്കിയ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു.
മുൻകൂർ നോട്ടീസ് നൽകാതെയും സർക്കാർ സ്ഥാപനങ്ങളെ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയതു പരിഗണിക്കാതെയും കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി തന്റെ അവകാശങ്ങളെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ആസാദ് മൂപ്പൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കേന്ദ്ര സർക്കാർ, രജിസ്ട്രാർ ഓഫ് കന്പനീസ്, നോർക്ക റൂട്ട്സ് എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്.
നോർക്കയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബന്ധമില്ലാത്ത നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ നോമിനിയായി 2013 ലാണ് ആസാദ് മൂപ്പനെ അന്നത്തെ സർക്കാർ നിയമിച്ചത്.
മുൻകൂർ നോട്ടീസ് നൽകാതെയും സർക്കാർ സ്ഥാപനങ്ങളെ ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയതു പരിഗണിക്കാതെയും കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി തന്റെ അവകാശങ്ങളെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ആസാദ് മൂപ്പൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കേന്ദ്ര സർക്കാർ, രജിസ്ട്രാർ ഓഫ് കന്പനീസ്, നോർക്ക റൂട്ട്സ് എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്.
നോർക്കയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ബന്ധമില്ലാത്ത നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ നോമിനിയായി 2013 ലാണ് ആസാദ് മൂപ്പനെ അന്നത്തെ സർക്കാർ നിയമിച്ചത്.