തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സാങ്കേതിക- സാന്പത്തിക സാധ്യത പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഒൻപതു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നുമുളള അനുമതി ലഭിക്കാനുളള നടപടിക്രമം നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുളള ചുമതല കണ്‍സൾട്ടന്റിനായിരിക്കും. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ(കെഎസ്ഐഡിസി) വിവിധ കന്പനികളിൽനിന്നു താല്പര്യ പത്രം ക്ഷണിച്ചപ്പോൾ നാലു കന്പനികളാണ് അപേക്ഷിച്ചത്. സാങ്കേതിക സാന്പത്തിക വിലയിരുത്തലിൽ ഏറ്റവും അധികം മാർക്ക് ലഭിച്ചത് ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു. 4.55 കോടി രൂപയാണു ഫീസ്.
ശബരിമലയിലെ നിർദിഷ്ട വിമാനത്താവളം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
2,263 ഏക്കർ ഭൂമിയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷൻസിന്റെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇപ്പോൾ ഡോ. കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലാണ്. ഹാരിസണിന്റെ കൈയിൽനിന്നാണു തോട്ട ഭൂമി വാങ്ങിയത്. എന്നാൽ, ഹാരിസണിന്റെ കൈവശമുള്ള ഭൂമി സർക്കാർ ഭൂമിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇതടക്കമുള്ള ഭൂമി ഏറ്റെടുക്കണമെന്നു റവന്യു സെപ്ഷൽ ഓഫിസർ രാജമാണിക്യം 2015 മേയ് 28നു സർക്കാരിനു റിപ്പോർട്ട് നൽകി. ഹൈക്കോടതിയിലെ നിയമ നടപടി പൂർത്തിയായാലേ ഭൂമി ഏറ്റെടുത്തു നിർമാണം ആരംഭിക്കാനാകൂ. രണ്ടു ദേശീയ പാതകളുടെയും അഞ്ചു പൊതുമരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്ന് 48 കിലോമീറ്ററാണു ശബരിമലയ്ക്കുള്ള ദൂരം.
ഒൻപതു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നും ഏജൻസികളിൽനിന്നുമുളള അനുമതി ലഭിക്കാനുളള നടപടിക്രമം നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനുളള ചുമതല കണ്‍സൾട്ടന്റിനായിരിക്കും. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ(കെഎസ്ഐഡിസി) വിവിധ കന്പനികളിൽനിന്നു താല്പര്യ പത്രം ക്ഷണിച്ചപ്പോൾ നാലു കന്പനികളാണ് അപേക്ഷിച്ചത്. സാങ്കേതിക സാന്പത്തിക വിലയിരുത്തലിൽ ഏറ്റവും അധികം മാർക്ക് ലഭിച്ചത് ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു. 4.55 കോടി രൂപയാണു ഫീസ്.
ശബരിമലയിലെ നിർദിഷ്ട വിമാനത്താവളം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
2,263 ഏക്കർ ഭൂമിയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷൻസിന്റെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇപ്പോൾ ഡോ. കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലാണ്. ഹാരിസണിന്റെ കൈയിൽനിന്നാണു തോട്ട ഭൂമി വാങ്ങിയത്. എന്നാൽ, ഹാരിസണിന്റെ കൈവശമുള്ള ഭൂമി സർക്കാർ ഭൂമിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇതടക്കമുള്ള ഭൂമി ഏറ്റെടുക്കണമെന്നു റവന്യു സെപ്ഷൽ ഓഫിസർ രാജമാണിക്യം 2015 മേയ് 28നു സർക്കാരിനു റിപ്പോർട്ട് നൽകി. ഹൈക്കോടതിയിലെ നിയമ നടപടി പൂർത്തിയായാലേ ഭൂമി ഏറ്റെടുത്തു നിർമാണം ആരംഭിക്കാനാകൂ. രണ്ടു ദേശീയ പാതകളുടെയും അഞ്ചു പൊതുമരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്ന് 48 കിലോമീറ്ററാണു ശബരിമലയ്ക്കുള്ള ദൂരം.