തിരുവനന്തപുരം: റബറിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സിയാൽ മാതൃകയിൽ സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ ടയർ ഫാക്ടറിയും മറ്റ് റബർ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാനാണു സമിതിയെ നിയോഗിക്കുന്നത്. വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിനെ ചുമതലപ്പെടുത്തി.
അമൂൽ മാതൃകയിൽ റബർ ഉത്പാദകരുടെ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചും പഠനം നടത്തും. റബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കർഷകർക്കു നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സർക്കാർ ആലോചന നടത്തുന്നത്. യോഗത്തിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ടി.പി. രാമകൃഷ്ണൻ, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ പങ്കെടുത്തു.
അമൂൽ മാതൃകയിൽ റബർ ഉത്പാദകരുടെ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചും പഠനം നടത്തും. റബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കർഷകർക്കു നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സർക്കാർ ആലോചന നടത്തുന്നത്. യോഗത്തിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ടി.പി. രാമകൃഷ്ണൻ, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ പങ്കെടുത്തു.