അന്പലപ്പുഴ: തലയോട്ടിയും അസ്ഥികൂടവും റെയിൽപാളത്തിനരികിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരണം ട്രെയിൻ തട്ടിയുണ്ടായതാണെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തകഴി ചെട്ടികാട് തുരുത്തുമാലി വീട്ടിൽ ഒൗസേപ്പ് തോമസിന്റെ മകൻ വർഗീസ് ഒൗസേപ്പി(29)ന്റെ അസ്ഥികൂടമാണെന്ന നിഗമനത്തിലാണു പോലീസ്. ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ് 10 മുതൽ കാണാനില്ലായിരുന്നു.
11നു മറ്റൊരു കൊലപാതക കേസിൽ അഞ്ചുപേർക്കൊപ്പം കോടതിയിൽ ഹാജരാകേണ്ടിയിരുന്നയാളാണ് ഇദ്ദേഹം. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ എടത്വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വർഗീസ് ഒൗസേപ്പിന്റെ തിരിച്ചറിയൽ കാർഡ് അസ്ഥികൂടത്തിനരികിൽനിന്നു ലഭിച്ചത്. അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് ട്രെയിൻ തട്ടി മരിച്ചതാണെന്നു സ്ഥിരീകരിച്ചത്. ഇതു വർഗീസ് ഒൗസേപ്പിന്റെ തന്നെയാണോ എന്നു സ്ഥിരീക്കണമെങ്കിൽ ഡിഎൻഎ പരിശോധന നടത്തണം.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ ആയിരിക്കും പരിശോധന നടത്തുക. അതിനിടെ, കണ്ടെത്തിയ അസ്ഥികൂടത്തിൽനിന്നു വർഗീസിന്റെ സ്റ്റീലിട്ട കൈയുടെ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഇദ്ദേഹം കാണാതായതിനെ തുടർന്ന് എടത്വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ അസ്ഥികൂടം കണ്ടെത്തിയ കേസും എടത്വ പോലീസിനു കൈമാറുമെന്നു സിഐ പറഞ്ഞു.
11നു മറ്റൊരു കൊലപാതക കേസിൽ അഞ്ചുപേർക്കൊപ്പം കോടതിയിൽ ഹാജരാകേണ്ടിയിരുന്നയാളാണ് ഇദ്ദേഹം. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ എടത്വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വർഗീസ് ഒൗസേപ്പിന്റെ തിരിച്ചറിയൽ കാർഡ് അസ്ഥികൂടത്തിനരികിൽനിന്നു ലഭിച്ചത്. അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് ട്രെയിൻ തട്ടി മരിച്ചതാണെന്നു സ്ഥിരീകരിച്ചത്. ഇതു വർഗീസ് ഒൗസേപ്പിന്റെ തന്നെയാണോ എന്നു സ്ഥിരീക്കണമെങ്കിൽ ഡിഎൻഎ പരിശോധന നടത്തണം.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ ആയിരിക്കും പരിശോധന നടത്തുക. അതിനിടെ, കണ്ടെത്തിയ അസ്ഥികൂടത്തിൽനിന്നു വർഗീസിന്റെ സ്റ്റീലിട്ട കൈയുടെ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഇദ്ദേഹം കാണാതായതിനെ തുടർന്ന് എടത്വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാൽ അസ്ഥികൂടം കണ്ടെത്തിയ കേസും എടത്വ പോലീസിനു കൈമാറുമെന്നു സിഐ പറഞ്ഞു.