ചങ്ങനാശേരി: കനത്ത മഴയ്ക്കു ശമനമുണ്ടായെങ്കിലും ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും അപ്പർ കുട്ടനാടൻ മേഖലകളും വെള്ളത്തിനടിയിലാകുന്നു. നൂറുകണക്കിനു വീടുകൾ വെള്ളത്തിലായി. ജനജീവിതം ദുരിതപൂർണമായി.
ചങ്ങനാശേരി- ആലപ്പുഴ റോഡിന്റെ മനയ്ക്കച്ചിറ, ഒന്നാം പാലം, പാറയ്ക്കൽ കലുങ്ക്, പെടോൾ പന്പ്, മങ്കൊന്പ്, തെക്കേക്കര ഭാഗങ്ങൾ വെള്ളം കയറിയ നിലയിലാണ്. റോഡിലേക്കു വെള്ളം ശക്തിയായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. പാറയ്ക്കൽ കലുങ്കുഭാഗത്ത് ഒരു കിലോമീറ്ററോളം റോഡ് കാണാനാകാത്ത വിധം വെള്ളം നിറഞ്ഞു കിടക്കുകയാണ്.
റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് തായങ്കരി, മുട്ടാർ, കുളങ്ങര റൂട്ടിലുടെ എടത്വയ്ക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്നലെ രാവിലെ മുതൽ നിർത്തിവച്ചു. തിരുവല്ലയിൽനിന്നു പൊടിയാടി വഴി എടത്വയ്ക്കുള്ള സർവീസുകളും ഇന്നലെ നിർത്തി വച്ചിരിക്കുകയാണ്. കിടങ്ങറ-കുന്നങ്കരി റൂട്ടിലും ഇന്നലെ ബസുകൾ ഓടിയില്ല. ബസ് സർവീസ് നിലച്ചതോടെ ജനങ്ങൾ വലിയ ദുരിതത്തിലാണ്.
എസി കോളനിയിലെ നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മനക്കച്ചിറ പുത്തനാറ്റിൽ ജലനിരപ്പുയർന്നതോടെ പൂവം, നക്രാൽ, പുതുവൽ, അംബേദ്കർ കോളനി ഭാഗങ്ങളിലെ അഞ്ഞൂറിലേറെ വീടുകളും വെള്ളത്തിലായി. പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി പ്രദേശങ്ങളിലും ജലനിരപ്പുയർന്നതു ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.
ചങ്ങനാശേരി- ആലപ്പുഴ റോഡിന്റെ മനയ്ക്കച്ചിറ, ഒന്നാം പാലം, പാറയ്ക്കൽ കലുങ്ക്, പെടോൾ പന്പ്, മങ്കൊന്പ്, തെക്കേക്കര ഭാഗങ്ങൾ വെള്ളം കയറിയ നിലയിലാണ്. റോഡിലേക്കു വെള്ളം ശക്തിയായി ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. പാറയ്ക്കൽ കലുങ്കുഭാഗത്ത് ഒരു കിലോമീറ്ററോളം റോഡ് കാണാനാകാത്ത വിധം വെള്ളം നിറഞ്ഞു കിടക്കുകയാണ്.
റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് തായങ്കരി, മുട്ടാർ, കുളങ്ങര റൂട്ടിലുടെ എടത്വയ്ക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്നലെ രാവിലെ മുതൽ നിർത്തിവച്ചു. തിരുവല്ലയിൽനിന്നു പൊടിയാടി വഴി എടത്വയ്ക്കുള്ള സർവീസുകളും ഇന്നലെ നിർത്തി വച്ചിരിക്കുകയാണ്. കിടങ്ങറ-കുന്നങ്കരി റൂട്ടിലും ഇന്നലെ ബസുകൾ ഓടിയില്ല. ബസ് സർവീസ് നിലച്ചതോടെ ജനങ്ങൾ വലിയ ദുരിതത്തിലാണ്.
എസി കോളനിയിലെ നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മനക്കച്ചിറ പുത്തനാറ്റിൽ ജലനിരപ്പുയർന്നതോടെ പൂവം, നക്രാൽ, പുതുവൽ, അംബേദ്കർ കോളനി ഭാഗങ്ങളിലെ അഞ്ഞൂറിലേറെ വീടുകളും വെള്ളത്തിലായി. പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി പ്രദേശങ്ങളിലും ജലനിരപ്പുയർന്നതു ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.