കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ 26നു പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. നേരത്തേ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചുതന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. ഹൈക്കോടതി കഴിഞ്ഞ രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിൽനിന്ന് ഇപ്പോൾ എന്തു മാറ്റമുണ്ടായെന്ന് വ്യക്തമാക്കി വിശദീകരണം നൽകാൻ സിംഗിൾ ബെഞ്ച് നിർദേശവും നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന രാമലീല ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കായി അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുൾപ്പെടെയുള്ള പ്രോജക്ടുകളെ ജയിൽജീവിതം ബാധിക്കും. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. തെളിവു നശിപ്പിക്കുമെന്ന ആശങ്കയിൽ തടവിൽ തുടരേണ്ട കാര്യമില്ല.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികൾക്കെതിരേ നൽകിയ ആദ്യ കുറ്റപത്രത്തിലെ ഗൂഢാലോചനയും തനിക്കെതിരെ ആരോപിക്കുന്ന ഗൂഢാലോചനയും തമ്മിൽ വൈരുധ്യം ഉണ്ട്.
ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ല. അശ്ലീലദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണ് കണ്ടെടുക്കാൻ തുടരന്വേഷണം വേണമെന്നാണ് ആദ്യ കുറ്റപത്രത്തിൽ പറയുന്നത്.
തന്നോട് വ്യക്തിവിരോധവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള ചില വ്യക്തികൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ കേസിൽ കുടുക്കിയതെന്നും ഹർജിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നു. അടുത്ത ദിവസം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന രാമലീല ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കായി അഡ്വാൻസ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുൾപ്പെടെയുള്ള പ്രോജക്ടുകളെ ജയിൽജീവിതം ബാധിക്കും. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഇതുവരെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്ല. തെളിവു നശിപ്പിക്കുമെന്ന ആശങ്കയിൽ തടവിൽ തുടരേണ്ട കാര്യമില്ല.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികൾക്കെതിരേ നൽകിയ ആദ്യ കുറ്റപത്രത്തിലെ ഗൂഢാലോചനയും തനിക്കെതിരെ ആരോപിക്കുന്ന ഗൂഢാലോചനയും തമ്മിൽ വൈരുധ്യം ഉണ്ട്.
ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ല. അശ്ലീലദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണ് കണ്ടെടുക്കാൻ തുടരന്വേഷണം വേണമെന്നാണ് ആദ്യ കുറ്റപത്രത്തിൽ പറയുന്നത്.
തന്നോട് വ്യക്തിവിരോധവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള ചില വ്യക്തികൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് ഈ കേസിൽ കുടുക്കിയതെന്നും ഹർജിയിൽ പറയുന്നു.