കൊച്ചി: ചരിത്രത്തിൽ ഇതുവരെയില്ലാത്ത രൂക്ഷമായ സംഘടനാ പ്രതിസന്ധിയിലൂടെയാണു മുസ് ലിം ലീഗ് കടന്നുപോകുന്നതെന്നും ഇതിന്റെ പ്രതിഫലനം വേങ്ങര ഉപതെരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പാർട്ടി വിട്ടുപോകുമെന്നു ഭീഷണി മുഴക്കിയാണു ലീഗിന്റെ സിറ്റിംഗ് സീറ്റിൽ കെ.എൻ.എ. ഖാദർ യുഡിഎഫ് സ്ഥാനാർഥിയായതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിനെ പിടിച്ചുകെട്ടാനാണു കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയതെ ന്നും കോടിയേരി പറഞ്ഞു.
എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിക്കു വോട്ടു ചെയ്യാനെത്തുന്നതിനു പോലും അദ്ദേഹത്തിനു സാധിച്ചില്ല. ഇത്രയും ജാഗ്രതയില്ലാത്ത മുസ് ലിം ലീഗ് നേതൃത്വത്തിന് എങ്ങനെ ബിജെപിക്കെതിരേ പോരാടാനാകുമെന്നും കോടിയേരി ചോദിച്ചു.
വേങ്ങരയിൽ വികസനം മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പിനെ നേരിടും. വേങ്ങരയിലെ ജനങ്ങളുടെ ദുർഗതി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. 21ന് അസംബ്ലി സമ്മേളനങ്ങളും 23നും 24നുമായി പഞ്ചായത്ത് സമ്മേളനങ്ങളും തുടർന്നു ബൂത്ത് സമ്മേളനങ്ങളും നടത്തും.
മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങൾ നിയമപരമായി പരിശോധിക്കും. ഒരാൾ മന്ത്രിയായി കഴിഞ്ഞപ്പോൾ തുടരെ ആരോപണങ്ങൾ വരുന്പോൾ അതിൽ ദുരുദ്ദ്യേശമുണ്ടെന്നു ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സംഗീത നാടക അക്കാഡമി ചെയർപേഴ്സണ് കെപിഎസി ലളിത സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു തടവുകാരായി കിടക്കുന്പോൾ വ്യക്തിബന്ധമുള്ളവർ പോയി കാണുമെന്നും അതു രാഷ്ട്രീയപരമായി കാണേണ്ടതില്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.
പാർട്ടി വിട്ടുപോകുമെന്നു ഭീഷണി മുഴക്കിയാണു ലീഗിന്റെ സിറ്റിംഗ് സീറ്റിൽ കെ.എൻ.എ. ഖാദർ യുഡിഎഫ് സ്ഥാനാർഥിയായതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിനെ പിടിച്ചുകെട്ടാനാണു കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയതെ ന്നും കോടിയേരി പറഞ്ഞു.
എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിക്കു വോട്ടു ചെയ്യാനെത്തുന്നതിനു പോലും അദ്ദേഹത്തിനു സാധിച്ചില്ല. ഇത്രയും ജാഗ്രതയില്ലാത്ത മുസ് ലിം ലീഗ് നേതൃത്വത്തിന് എങ്ങനെ ബിജെപിക്കെതിരേ പോരാടാനാകുമെന്നും കോടിയേരി ചോദിച്ചു.
വേങ്ങരയിൽ വികസനം മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പിനെ നേരിടും. വേങ്ങരയിലെ ജനങ്ങളുടെ ദുർഗതി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. 21ന് അസംബ്ലി സമ്മേളനങ്ങളും 23നും 24നുമായി പഞ്ചായത്ത് സമ്മേളനങ്ങളും തുടർന്നു ബൂത്ത് സമ്മേളനങ്ങളും നടത്തും.
മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങൾ നിയമപരമായി പരിശോധിക്കും. ഒരാൾ മന്ത്രിയായി കഴിഞ്ഞപ്പോൾ തുടരെ ആരോപണങ്ങൾ വരുന്പോൾ അതിൽ ദുരുദ്ദ്യേശമുണ്ടെന്നു ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സംഗീത നാടക അക്കാഡമി ചെയർപേഴ്സണ് കെപിഎസി ലളിത സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു തടവുകാരായി കിടക്കുന്പോൾ വ്യക്തിബന്ധമുള്ളവർ പോയി കാണുമെന്നും അതു രാഷ്ട്രീയപരമായി കാണേണ്ടതില്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.