തിരുവനന്തപുരം: തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും സൈബർഡോമിന്റെ പ്രാദേശികകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് സൈബർഡോമിനു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം, മൊബൈൽ ആപ്ലിക്കേഷൻ, വെബ്പോർട്ടൽ ഉദ്ഘാടനം, മെഡൽ വിതരണം എന്നിവ തിരുവനന്തപുരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൈബർ കുറ്റകൃത്യങ്ങൾ വിവര സാങ്കേതികവിദ്യയുടെ വിദഗ്ധമായ ഉപയോഗത്തിലൂടെയാണു നടക്കുന്നത്. വിവരസാങ്കേതികവിദ്യയിൽ അവഗാഹം നേടിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ആളുകളുടെ സഹായം ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണു പോലീസിനൊപ്പം സൈബർ വിദഗ്ധരും ഒന്നിച്ചു പ്രവർത്തിക്കുന്ന സൈബർഡോം ആരംഭിച്ചത്. ഈ രംഗത്ത് നല്ല തുടക്കമിടാൻ സൈബർഡോമിനു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അതിനുലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷനെന്നും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണ്‍ ഷോപ്പുകൾക്കായി സൈബർഡോം വികസിപ്പിച്ച വെബ്പോർട്ടൽ, കുട്ടികളുടെ സൈബർസുരക്ഷയ്ക്കായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ സന്നദ്ധസേവനത്തിലൂടെ മികച്ച സേവനം സൈബർഡോമിനു നൽകിയ വിദഗ്ധർക്ക് മുഖ്യമന്ത്രി മെഡലുകൾ നല്കി. കോഴിക്കോട് കെഎപി കമൻഡാന്റ് സഞ്ജയ്കുമാർ ഗുരുഡിൻ രചിച്ച നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വി.എസ്.ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്, ഡോ .മുനീർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡിജിപി ക്രൈംസ് എ. ഹേമചന്ദ്രൻ, ടെക്നോപാർക്ക് സിഇഒ ഹൃഷികേശ് നായർ, സൗത്ത്സോണ്‍ എഡിജിപി ഡോ.ബി.സന്ധ്യ, ജി-ടെക് ചെയർമാൻ കെ.നന്ദകുമാർ, റേഞ്ച് ഐജിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ വിവര സാങ്കേതികവിദ്യയുടെ വിദഗ്ധമായ ഉപയോഗത്തിലൂടെയാണു നടക്കുന്നത്. വിവരസാങ്കേതികവിദ്യയിൽ അവഗാഹം നേടിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ആളുകളുടെ സഹായം ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണു പോലീസിനൊപ്പം സൈബർ വിദഗ്ധരും ഒന്നിച്ചു പ്രവർത്തിക്കുന്ന സൈബർഡോം ആരംഭിച്ചത്. ഈ രംഗത്ത് നല്ല തുടക്കമിടാൻ സൈബർഡോമിനു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അതിനുലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷനെന്നും അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണ്‍ ഷോപ്പുകൾക്കായി സൈബർഡോം വികസിപ്പിച്ച വെബ്പോർട്ടൽ, കുട്ടികളുടെ സൈബർസുരക്ഷയ്ക്കായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ സന്നദ്ധസേവനത്തിലൂടെ മികച്ച സേവനം സൈബർഡോമിനു നൽകിയ വിദഗ്ധർക്ക് മുഖ്യമന്ത്രി മെഡലുകൾ നല്കി. കോഴിക്കോട് കെഎപി കമൻഡാന്റ് സഞ്ജയ്കുമാർ ഗുരുഡിൻ രചിച്ച നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വി.എസ്.ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്, ഡോ .മുനീർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡിജിപി ക്രൈംസ് എ. ഹേമചന്ദ്രൻ, ടെക്നോപാർക്ക് സിഇഒ ഹൃഷികേശ് നായർ, സൗത്ത്സോണ്‍ എഡിജിപി ഡോ.ബി.സന്ധ്യ, ജി-ടെക് ചെയർമാൻ കെ.നന്ദകുമാർ, റേഞ്ച് ഐജിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.