ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പാലുവായ് തിപ്പിലിശേരി ഇടവഴിപ്പുറത്തുമന ഇ.പി. കൃഷ്ണൻ നമ്പൂതിരി(54)യെ തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി. 30നു രാത്രി അത്താഴപൂജയ്ക്കു ശേഷം ചുമതലയേൽക്കും.
പല പ്രാവശ്യം അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കൃഷ്ണൻ നമ്പൂതിരിക്കു നറുക്കു വീഴുന്നത്. പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെയും ഷൊർണൂർ ആനാറിമന ദേവകി അന്തർജനത്തിന്റെയും മകനാണ്. താമറ്റൂർ നാരായണൻ നമ്പൂതിരിയിൽനിന്നാണ് പൂജകൾ അഭ്യസിച്ചത്. 13 വർഷമായി പാലുവായ് വിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്.
മേൽശാന്തിയാകാൻ അപേക്ഷിച്ചവരിൽ എത്തിച്ചേർന്ന 35പേരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിൽ ഉച്ചപൂജ നടതുറന്നപ്പോൾ കൂടിക്കാഴ്ചയിൽ യോഗ്യരായ 33 വ്യക്തികളുടെ പേരുകൾ വെള്ളിക്കുംഭത്തിൽ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരി, ചേന്നാസ് ഹരി നമ്പൂതിരി എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി പള്ളിശേരി മധുസുദനൻ നമ്പൂതിരി പ്രാർഥനയോടെ വെള്ളിക്കുംഭത്തിൽനിന്നു നറുക്കെടുക്കുകയായിരുന്നു.
ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് മേൽശാന്തിസ്ഥാനമെന്നു കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ചാവക്കാട് അമൃത സ്കൂൾ ജീവനക്കാരി കരിക്കാട് പൂക്കുഴിയിൽ മനയിൽ സുജാതയാണ് ഭാര്യ. കൊല്ലം അമൃത കോളജിൽ ഇന്റഗ്രേറ്റഡ് എംഎസ്സി നാലാം വർഷ വിദ്യാർഥി ശ്രീരാഗ് മകനാണ്.
ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, ഭരണസമിതി അംഗങ്ങളായ എ. സുരേശൻ, കെ. കുഞ്ഞുണ്ണി, പി.കെ. സുധാകരൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജർ ആർ. പരമേശ്വരൻ എന്നിവർ സന്നിഹിതരായിരുന്നു.
പല പ്രാവശ്യം അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കൃഷ്ണൻ നമ്പൂതിരിക്കു നറുക്കു വീഴുന്നത്. പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെയും ഷൊർണൂർ ആനാറിമന ദേവകി അന്തർജനത്തിന്റെയും മകനാണ്. താമറ്റൂർ നാരായണൻ നമ്പൂതിരിയിൽനിന്നാണ് പൂജകൾ അഭ്യസിച്ചത്. 13 വർഷമായി പാലുവായ് വിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ്.
മേൽശാന്തിയാകാൻ അപേക്ഷിച്ചവരിൽ എത്തിച്ചേർന്ന 35പേരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിൽ ഉച്ചപൂജ നടതുറന്നപ്പോൾ കൂടിക്കാഴ്ചയിൽ യോഗ്യരായ 33 വ്യക്തികളുടെ പേരുകൾ വെള്ളിക്കുംഭത്തിൽ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരി, ചേന്നാസ് ഹരി നമ്പൂതിരി എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി പള്ളിശേരി മധുസുദനൻ നമ്പൂതിരി പ്രാർഥനയോടെ വെള്ളിക്കുംഭത്തിൽനിന്നു നറുക്കെടുക്കുകയായിരുന്നു.
ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് മേൽശാന്തിസ്ഥാനമെന്നു കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ചാവക്കാട് അമൃത സ്കൂൾ ജീവനക്കാരി കരിക്കാട് പൂക്കുഴിയിൽ മനയിൽ സുജാതയാണ് ഭാര്യ. കൊല്ലം അമൃത കോളജിൽ ഇന്റഗ്രേറ്റഡ് എംഎസ്സി നാലാം വർഷ വിദ്യാർഥി ശ്രീരാഗ് മകനാണ്.
ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, ഭരണസമിതി അംഗങ്ങളായ എ. സുരേശൻ, കെ. കുഞ്ഞുണ്ണി, പി.കെ. സുധാകരൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജർ ആർ. പരമേശ്വരൻ എന്നിവർ സന്നിഹിതരായിരുന്നു.