എടത്വ/അന്പലപ്പുഴ: തകഴി റെയിൽവേ ക്രോസിനു സമീപം പൊന്തക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി. കാലുകൾ കെട്ടിവരിഞ്ഞു പാന്റ്സും ചെരിപ്പും ധരിച്ചു മലർന്നു കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30ഓടെ റെയിൽവേ തൊഴിലാളികൾ കാടുവെട്ടി തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടത്. വിവരമറിഞ്ഞെത്തിയ സിഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള അന്പലപ്പുഴ പോലീസ് പരിശോധന നടത്തി.
പാന്റ്സിന്റെ പോക്കറ്റിൽനിന്നു കണ്ടെത്തിയ പഴ്സിൽ മൂന്നുമാസം മുന്‍പു ദുരൂഹ സാഹചര്യത്തിൽ കാണാതായ തകഴി പഞ്ചായത്ത് എട്ടാംവാർഡ് ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഒൗസേഫിന്റെ (ഷിന്റോ-26) ഐഡി കാർഡ് ലഭിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഇത് ഇയാൾ തന്നെയാണോ എന്നു തെളിയിക്കാനാവൂയെന്ന് പോലീസ് പറഞ്ഞു. വിജനമായ റെയിൽവേ പാളത്തിനു സമീപം മൂന്നു കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇവരുടെയോ റെയിൽവേ പോലീസിന്റെയോ ശ്രദ്ധയിൽപെട്ടിരുന്നില്ല. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് ഏതാനും ദിവസങ്ങളായി ദുർഗന്ധമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. റെയിൽവേ പാളത്തിനു തെക്കുവശത്തുകൂടി പ്രാദേശിക റോഡ് കടന്നു പോകുന്നുണ്ടെങ്കിലും പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മെറ്റൽ കൂട്ടിയിട്ടിരിക്കുന്നതു കാരണം പൊന്തക്കാട് കാണാൻ കഴിഞ്ഞിരുന്നില്ല. അസ്ഥികൂടം ഷിന്റോയുടേതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധർ സംഭവസ്ഥത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. കഴിഞ്ഞ ജൂണ്‍ 11 നാണ് ഷിന്റോയെ കാണാതായത്. ചെക്കിടിക്കാട് കറുകത്തറയിൽ മധുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു പോളിഗ്രാഫ് ടെസ്റ്റിനു വിധേയരാകേണ്ട ആറു പേരിൽ ഒരാളായിരുന്നു ഷിന്റോ. അന്പലപ്പുഴ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ച തലേ ദിവസമാണ് ഷിന്റോയെ കാണാതായത്. മധുവിന്റെ മരണവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ചു വരുന്നു. അപകടത്തെത്തുടർന്ന് ഷിന്റോയുടെ ഇടതു കൈയ്ക്കു പൊട്ടൽ ഉണ്ടായിരുന്നതായി സഹോദരൻ സിജോ പറയുന്നു.
മധുവിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും
എടത്വ: പാടത്തെ വെള്ളക്കെട്ടിൽ ആറുമാസം മുന്‍പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായ യുവാവിനെ കാണാതായ സംഭവമാണ് അസ്ഥികൂടം കണ്ടെത്തിയതോടെ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്. തകഴി റെയിൽവേ ക്രോസിനു സമീപമാണ് ഇന്നലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മധുവിന്റെ മരണവുമായി ബന്ധപ്പെട്ടു പോളിഗ്രാഫ് ടെസ്റ്റിനു വിളിക്കപ്പെട്ടിരുന്നവരിൽ ഒരാളായിരുന്നു ഷിന്റോ. അസ്ഥികൂടത്തിൽനിന്ന് ലഭിച്ച ഐഡി കാർഡ് കാണാതായ ഷിന്റോയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മധുവിന്റെ മരണവും തകഴിയിൽനിന്നു ലഭിച്ച അസ്ഥികൂടവും തമ്മിൽ ബന്ധമുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നത്.
ആറുമാസം മുന്‍പാണ് ചെക്കിടിക്കാട് നന്നാട്ടുമാലിൽ പാടത്തെ വെള്ളക്കെട്ടിൽ ചെക്കിടിക്കാട് കറുകത്തറ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തു എത്താതെ മൃതദേഹം കരയ്ക്കു കയറ്റി പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനാണു മരണത്തിൽ ദുരൂഹതയുണ്ടെന്ന് അറിയിച്ചത്. മധുവിന്റെ കഴുത്തിൽ കണ്ടെത്തിയ പാട് സംശയത്തിന് ഇടയാക്കി. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയുള്ള അസ്വാഭാവിക മരണമാണെന്നു ഡോക്ടർ പറഞ്ഞിരുന്നു. എടത്വ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി വിവിധ സാമുദായിക-രാഷ്ട്രീയ സംഘടനകളും ആക്ഷൻ കൗണ്‍സിലും രംഗത്തു വരികയും ചെയ്തു.
മൃതദേഹം കിടന്നിടത്തുനിന്നു തെളിവ് ശേഖരിക്കാൻ കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിയത്. മരണവുമായി ബന്ധപ്പെട്ടു സഹോദരൻ ഉൾപ്പടെ നാലു ബന്ധുക്കളെയും പ്രദേശവാസികളായിരുന്ന രണ്ടുപേരെയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ ആറുപേരുടെ ലിസ്റ്റിൽ കാണാതായ ഷിന്റോയും ഉൾപ്പെട്ടിരുന്നു. കോടതിയിലേക്കു വിളിപ്പിച്ചതിന്റെ തലേന്നാണ് ഷിന്റോയെ കാണാതായത്. ഹൗസ് ബോട്ടിലെ പാചകക്കാരനും ഡ്രൈവറുമായിരുന്ന ഷിന്റോ ജോലിക്ക് ആലപ്പുഴയ്ക്കു പോകുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായി സഹോദരൻ സിജോ പറഞ്ഞിരുന്നു. കാണാതായതിനു ശേഷം ഷിന്റോ ഉപയോഗിച്ചിരുന്ന മൊബൈൽഫോണ്‍ സിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തകഴി റെയിൽവേ ക്രോസിനു സമീപത്ത് കണ്ടെത്തിയ അസ്ഥികൂടത്തിൽ ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ ഷിന്റോയുടെ ഐഡി കാർഡ് ലഭിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നത്.
പാന്റ്സിന്റെ പോക്കറ്റിൽനിന്നു കണ്ടെത്തിയ പഴ്സിൽ മൂന്നുമാസം മുന്‍പു ദുരൂഹ സാഹചര്യത്തിൽ കാണാതായ തകഴി പഞ്ചായത്ത് എട്ടാംവാർഡ് ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഒൗസേഫിന്റെ (ഷിന്റോ-26) ഐഡി കാർഡ് ലഭിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഇത് ഇയാൾ തന്നെയാണോ എന്നു തെളിയിക്കാനാവൂയെന്ന് പോലീസ് പറഞ്ഞു. വിജനമായ റെയിൽവേ പാളത്തിനു സമീപം മൂന്നു കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇവരുടെയോ റെയിൽവേ പോലീസിന്റെയോ ശ്രദ്ധയിൽപെട്ടിരുന്നില്ല. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് ഏതാനും ദിവസങ്ങളായി ദുർഗന്ധമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. റെയിൽവേ പാളത്തിനു തെക്കുവശത്തുകൂടി പ്രാദേശിക റോഡ് കടന്നു പോകുന്നുണ്ടെങ്കിലും പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മെറ്റൽ കൂട്ടിയിട്ടിരിക്കുന്നതു കാരണം പൊന്തക്കാട് കാണാൻ കഴിഞ്ഞിരുന്നില്ല. അസ്ഥികൂടം ഷിന്റോയുടേതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധർ സംഭവസ്ഥത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. കഴിഞ്ഞ ജൂണ്‍ 11 നാണ് ഷിന്റോയെ കാണാതായത്. ചെക്കിടിക്കാട് കറുകത്തറയിൽ മധുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു പോളിഗ്രാഫ് ടെസ്റ്റിനു വിധേയരാകേണ്ട ആറു പേരിൽ ഒരാളായിരുന്നു ഷിന്റോ. അന്പലപ്പുഴ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ച തലേ ദിവസമാണ് ഷിന്റോയെ കാണാതായത്. മധുവിന്റെ മരണവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ചു വരുന്നു. അപകടത്തെത്തുടർന്ന് ഷിന്റോയുടെ ഇടതു കൈയ്ക്കു പൊട്ടൽ ഉണ്ടായിരുന്നതായി സഹോദരൻ സിജോ പറയുന്നു.
മധുവിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും
എടത്വ: പാടത്തെ വെള്ളക്കെട്ടിൽ ആറുമാസം മുന്‍പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായ യുവാവിനെ കാണാതായ സംഭവമാണ് അസ്ഥികൂടം കണ്ടെത്തിയതോടെ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്. തകഴി റെയിൽവേ ക്രോസിനു സമീപമാണ് ഇന്നലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മധുവിന്റെ മരണവുമായി ബന്ധപ്പെട്ടു പോളിഗ്രാഫ് ടെസ്റ്റിനു വിളിക്കപ്പെട്ടിരുന്നവരിൽ ഒരാളായിരുന്നു ഷിന്റോ. അസ്ഥികൂടത്തിൽനിന്ന് ലഭിച്ച ഐഡി കാർഡ് കാണാതായ ഷിന്റോയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മധുവിന്റെ മരണവും തകഴിയിൽനിന്നു ലഭിച്ച അസ്ഥികൂടവും തമ്മിൽ ബന്ധമുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നത്.
ആറുമാസം മുന്‍പാണ് ചെക്കിടിക്കാട് നന്നാട്ടുമാലിൽ പാടത്തെ വെള്ളക്കെട്ടിൽ ചെക്കിടിക്കാട് കറുകത്തറ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തു എത്താതെ മൃതദേഹം കരയ്ക്കു കയറ്റി പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനാണു മരണത്തിൽ ദുരൂഹതയുണ്ടെന്ന് അറിയിച്ചത്. മധുവിന്റെ കഴുത്തിൽ കണ്ടെത്തിയ പാട് സംശയത്തിന് ഇടയാക്കി. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയുള്ള അസ്വാഭാവിക മരണമാണെന്നു ഡോക്ടർ പറഞ്ഞിരുന്നു. എടത്വ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി വിവിധ സാമുദായിക-രാഷ്ട്രീയ സംഘടനകളും ആക്ഷൻ കൗണ്‍സിലും രംഗത്തു വരികയും ചെയ്തു.
മൃതദേഹം കിടന്നിടത്തുനിന്നു തെളിവ് ശേഖരിക്കാൻ കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിയത്. മരണവുമായി ബന്ധപ്പെട്ടു സഹോദരൻ ഉൾപ്പടെ നാലു ബന്ധുക്കളെയും പ്രദേശവാസികളായിരുന്ന രണ്ടുപേരെയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ ആറുപേരുടെ ലിസ്റ്റിൽ കാണാതായ ഷിന്റോയും ഉൾപ്പെട്ടിരുന്നു. കോടതിയിലേക്കു വിളിപ്പിച്ചതിന്റെ തലേന്നാണ് ഷിന്റോയെ കാണാതായത്. ഹൗസ് ബോട്ടിലെ പാചകക്കാരനും ഡ്രൈവറുമായിരുന്ന ഷിന്റോ ജോലിക്ക് ആലപ്പുഴയ്ക്കു പോകുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായി സഹോദരൻ സിജോ പറഞ്ഞിരുന്നു. കാണാതായതിനു ശേഷം ഷിന്റോ ഉപയോഗിച്ചിരുന്ന മൊബൈൽഫോണ്‍ സിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തകഴി റെയിൽവേ ക്രോസിനു സമീപത്ത് കണ്ടെത്തിയ അസ്ഥികൂടത്തിൽ ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ ഷിന്റോയുടെ ഐഡി കാർഡ് ലഭിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നത്.