മുംബൈ: താനെയിൽനിന്നുള്ള പോലീസ് സംഘം ദാവൂദ് ഇബ്രാഹിന്റെ ഇളയ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ നാഗ്പാദയിലെ വീട്ടിലെത്തുന്പോൾ അദ്ദേഹം ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ ആസ്വദിച്ച് ബിരിയാണി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോലീസ് സംഘത്തിന്റെ അപ്രതീക്ഷിത വരവ് കസ്കറെ ഞെട്ടിച്ചു. ”എന്താണ് ഞാൻ ചെയ്യേണ്ടത് ’’ എന്നായി കസ്കർ. ഭക്ഷണം പൂർത്തിയാക്കാനുള്ള സമയം നൽകിയ പോലീസ് സംഘം പിന്നാലെ കസ്കറെ അറസ്റ്റ്ചെയ്യുകയായിരുന്നു. കെട്ടിടനിർമാതാക്കളെയും വ്യവസായികളെയും ജ്വല്ലറി ഉടമകളെയും ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുന്നുവെന്ന കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് തുടർന്ന് താനെയിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് ഇയാൾ അറിയുന്നത്.
മധ്യമുംബൈയിലെ നാഗ്പാദയിൽ, ദാവൂദിന്റെ അന്തരിച്ച സഹോദരി ഹസീന പാർക്കറുടെ പേരിൽ ഗോർഡൺ ഹാൾ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച രാത്രി 9:15 നാണ് താനെ പോലീസിന്റെ ദ്രുതകർമസേന എത്തുന്നത്, അതിസങ്കീർണമായ ആയുധങ്ങളുമായി. തങ്ങൾ ഫ്ളാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടക്കുന്പോൾ ബിരിയാണി കഴിച്ചുകൊണ്ട്, കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്ന കസ്കറെയാണ് കണ്ടതെന്നു പോലീസ് സംഘത്തിലെ ഉന്നതൻ പറഞ്ഞു. പ്രതികരിക്കാൻ ഒട്ടും സമയം നൽകിയില്ല. കസ്കറിനുപുറമേ ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും പോലീസ് പിടികൂടി. സഹോദരി ഹസീനയുടെ ഭർതൃസഹോദരൻ ഇഖ്ബാൽ പാർകർ, മയക്കുമരുന്ന് ഇടപാടുകാരനെന്ന് പറയപ്പെടുന്ന മുഹമ്മദ് യാസിൻ ഖ്വാജ, ഫെർണാണ്ടോ എന്ന ഡ്രൈവർ എന്നിവരായിരുന്നു ഈ മൂന്നുപേർ.
പ്രദേശവാസികൾ തിരിച്ചറിയാതിരിക്കാൻ സ്വകാര്യവാഹനത്തിലാണ് കസ്കറെ താനെയിലേക്കു കൊണ്ടുപോയത്. ഈ യാത്രക്കിടെയിലാണ് അറസ്റ്റിന്റെ കാരണം പോലീസ് സംഘം കസ്കറെ ധരിപ്പിച്ചത്. കെട്ടിടനിർമാതാക്കളെയും ഭൂഉടമകളെയും വ്യവസായികളെയും ജ്വല്ലറി ഉടമകളെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഘത്തിനെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. അസിസ്റ്റ് കമ്മിഷണർ നിവൃതി കാദം, സീനിയർ പോലീസ് ഇൻസ്പെക്ടർമാരായ പ്രദീപ് ശർമ, ദേവിദാസ് ഖെവാരെ, രാജ്കുമാർ കൊത്മിർ എന്നിവരുൾപ്പട്ട സംഘമാണ് കസ്കറെ പിടികൂടിയത്.
ദാവൂദിന്റെ മുംബൈയിലെ റിയൽഎസ്റ്റേറ്റ് സാമ്രാജ്യം നോക്കിനടത്തുന്നത് കസ്കർ ആണെന്നു പറയപ്പെടുന്നു. മുംബൈ, നവിമുംബൈ, താനെ മേഖലയിലെ ചില കെട്ടിടനിർമാതാക്കളുടെയും പ്രാദേശിക രാഷ് ട്രീയക്കാരുടെയും സഹായത്തോടെയാണ് ഇയാൾ പിടിച്ചുപിറി സംഘത്തെ നയിക്കുന്നത്. മയക്കുമരുന്നു വ്യാപാരവും സംഘത്തിനുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.
2013 ൽ താനെയിലെ ഒരു കെട്ടിടനിർമാതാവിനെ ഭീഷണിപ്പെടുത്തി 30 ലക്ഷംരൂപയും നാല് ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തുകയും ചെയ്തതാണ് സംഘത്തിനെതിരേയുള്ള ഒരു കേസ്. അഞ്ചുകോടി രൂപ വിലമതിക്കുന്നതാണ് ഫ്ളാറ്റുകൾ. ഇവ കൈവശപ്പെടുത്തിയശേഷവും കസ്കറിന്റെയും സംഘത്തിന്റെയും ഉപദ്രവം തുടർന്നു. മുംതാസ് ഷെയ്ക്, ഇസ്റാർ അലി ജാമിൽ സയ്യദ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ്ചെയ്തിരുന്നുവെന്ന് താനെ പോലീസ് കമ്മിഷണർ പരം വീർ സിംഗ് പറഞ്ഞു.
മധ്യമുംബൈയിലെ നാഗ്പാദയിൽ, ദാവൂദിന്റെ അന്തരിച്ച സഹോദരി ഹസീന പാർക്കറുടെ പേരിൽ ഗോർഡൺ ഹാൾ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച രാത്രി 9:15 നാണ് താനെ പോലീസിന്റെ ദ്രുതകർമസേന എത്തുന്നത്, അതിസങ്കീർണമായ ആയുധങ്ങളുമായി. തങ്ങൾ ഫ്ളാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടക്കുന്പോൾ ബിരിയാണി കഴിച്ചുകൊണ്ട്, കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്ന കസ്കറെയാണ് കണ്ടതെന്നു പോലീസ് സംഘത്തിലെ ഉന്നതൻ പറഞ്ഞു. പ്രതികരിക്കാൻ ഒട്ടും സമയം നൽകിയില്ല. കസ്കറിനുപുറമേ ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും പോലീസ് പിടികൂടി. സഹോദരി ഹസീനയുടെ ഭർതൃസഹോദരൻ ഇഖ്ബാൽ പാർകർ, മയക്കുമരുന്ന് ഇടപാടുകാരനെന്ന് പറയപ്പെടുന്ന മുഹമ്മദ് യാസിൻ ഖ്വാജ, ഫെർണാണ്ടോ എന്ന ഡ്രൈവർ എന്നിവരായിരുന്നു ഈ മൂന്നുപേർ.
പ്രദേശവാസികൾ തിരിച്ചറിയാതിരിക്കാൻ സ്വകാര്യവാഹനത്തിലാണ് കസ്കറെ താനെയിലേക്കു കൊണ്ടുപോയത്. ഈ യാത്രക്കിടെയിലാണ് അറസ്റ്റിന്റെ കാരണം പോലീസ് സംഘം കസ്കറെ ധരിപ്പിച്ചത്. കെട്ടിടനിർമാതാക്കളെയും ഭൂഉടമകളെയും വ്യവസായികളെയും ജ്വല്ലറി ഉടമകളെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഘത്തിനെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. അസിസ്റ്റ് കമ്മിഷണർ നിവൃതി കാദം, സീനിയർ പോലീസ് ഇൻസ്പെക്ടർമാരായ പ്രദീപ് ശർമ, ദേവിദാസ് ഖെവാരെ, രാജ്കുമാർ കൊത്മിർ എന്നിവരുൾപ്പട്ട സംഘമാണ് കസ്കറെ പിടികൂടിയത്.
ദാവൂദിന്റെ മുംബൈയിലെ റിയൽഎസ്റ്റേറ്റ് സാമ്രാജ്യം നോക്കിനടത്തുന്നത് കസ്കർ ആണെന്നു പറയപ്പെടുന്നു. മുംബൈ, നവിമുംബൈ, താനെ മേഖലയിലെ ചില കെട്ടിടനിർമാതാക്കളുടെയും പ്രാദേശിക രാഷ് ട്രീയക്കാരുടെയും സഹായത്തോടെയാണ് ഇയാൾ പിടിച്ചുപിറി സംഘത്തെ നയിക്കുന്നത്. മയക്കുമരുന്നു വ്യാപാരവും സംഘത്തിനുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.
2013 ൽ താനെയിലെ ഒരു കെട്ടിടനിർമാതാവിനെ ഭീഷണിപ്പെടുത്തി 30 ലക്ഷംരൂപയും നാല് ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തുകയും ചെയ്തതാണ് സംഘത്തിനെതിരേയുള്ള ഒരു കേസ്. അഞ്ചുകോടി രൂപ വിലമതിക്കുന്നതാണ് ഫ്ളാറ്റുകൾ. ഇവ കൈവശപ്പെടുത്തിയശേഷവും കസ്കറിന്റെയും സംഘത്തിന്റെയും ഉപദ്രവം തുടർന്നു. മുംതാസ് ഷെയ്ക്, ഇസ്റാർ അലി ജാമിൽ സയ്യദ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ്ചെയ്തിരുന്നുവെന്ന് താനെ പോലീസ് കമ്മിഷണർ പരം വീർ സിംഗ് പറഞ്ഞു.