അന്പലപ്പുഴ: തോട്ടപ്പള്ളിയിൽ അപകടത്തിനിരയായ യുവാവിന്റെ മൃതദേഹം 15 കിലോമീറ്റർ അകലെ കളർകോട് ചിന്മയ സ്കൂളിനു സമീപം കണ്ടെത്തിയ സംഭവത്തിൽ പാഴ്സൽ ലോറി ഡ്രൈവറും ക്ലീനറും പിടിയിൽ. കെആർസി പാഴ്സൽ സർവീസിന്റെ കെഎൽ 07 ബിഎ 2240 എന്ന വാഹനവും പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒന്പതോടെ വൈക്കം ഭാഗത്തുനിന്നുമാണു വാഹനം പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ കുമാരനല്ലൂർ പെരുന്പായിക്കാട് വട്ടം മുക്കേൽ സുനിൽ (30), ക്ലീനർ ടിവി പുരം ചെമ്മത്തുകരയിൽ പുല്ലാട്ടുവീട്ടിൽ ശ്രീദേവൻനായർ(47) എന്നിവരാണു പിടിയിലായത്.
മാരാരിക്കുളം തെക്കു പഞ്ചായത്ത് കലവൂർ ഹനുമാരുവെളിയിൽ സുനിൽ(46) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഇതു സംബന്ധിച്ചു പിടിയിലായവർ പോലീസിനു നൽകിയ മൊഴി ഇപ്രകാരമാണ്:
കഴിഞ്ഞ 13ന് പുലർച്ചെ രണ്ടോടെ തോട്ടപ്പള്ളിയിൽ റോഡ് മുറിച്ചുകടന്ന സുനിലിനെ വാഹനമിടിച്ചു. കുറച്ചുദൂരം വാഹനം ഓടിക്കഴിഞ്ഞു നിർത്തിയ ഇവർ വാഹന ഉടമ ജമാലുദീനെ വിവരം അറിയിച്ചു. വണ്ടി വിട്ടു പോരാൻ ഉടമ പറഞ്ഞെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ, വാഹനം ഇടിച്ച സ്ഥലത്തുനിന്ന് 15 കിലോമീറ്റർ മാറി മൃതദേഹം കാണപ്പെട്ടതിൽ ദുരൂഹത മാറിയിട്ടില്ല. മൃതദേഹം കാണപ്പെട്ടതിന്റെ ഏതാനും മീറ്റർ മാറി പാർസൽ സർവീസിന്റെ ഒരു ബില്ലും കുറച്ചു ചില്ലു കഷണങ്ങളും പോലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അരൂർ ടോൾ പ്ലാസയിൽ സംഭവം നടന്ന ദിവസം പുലർച്ചെ 4.15ഓടെ ഈ പാർസൽ വാൻ മുൻവശത്തു ഗ്ലാസില്ലാതെ വന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു.
പിന്നീട് ആലുവയിലെ വർക്ക്ഷോപ്പിൽ ചെന്ന് ഇവർ ചില്ലു മാറിയതായും പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്താലേ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നാണ് പോലീസ് പറയുന്നത്. അന്പലപ്പുഴ സിഐ ബിജു. വി. നായർ, എസ്.ഐ. ലൈജു, സിപിഒ മാരായ പ്രദീപ്, അജയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
മാരാരിക്കുളം തെക്കു പഞ്ചായത്ത് കലവൂർ ഹനുമാരുവെളിയിൽ സുനിൽ(46) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഇതു സംബന്ധിച്ചു പിടിയിലായവർ പോലീസിനു നൽകിയ മൊഴി ഇപ്രകാരമാണ്:
കഴിഞ്ഞ 13ന് പുലർച്ചെ രണ്ടോടെ തോട്ടപ്പള്ളിയിൽ റോഡ് മുറിച്ചുകടന്ന സുനിലിനെ വാഹനമിടിച്ചു. കുറച്ചുദൂരം വാഹനം ഓടിക്കഴിഞ്ഞു നിർത്തിയ ഇവർ വാഹന ഉടമ ജമാലുദീനെ വിവരം അറിയിച്ചു. വണ്ടി വിട്ടു പോരാൻ ഉടമ പറഞ്ഞെന്ന് ഇവർ അവകാശപ്പെടുന്നു. എന്നാൽ, വാഹനം ഇടിച്ച സ്ഥലത്തുനിന്ന് 15 കിലോമീറ്റർ മാറി മൃതദേഹം കാണപ്പെട്ടതിൽ ദുരൂഹത മാറിയിട്ടില്ല. മൃതദേഹം കാണപ്പെട്ടതിന്റെ ഏതാനും മീറ്റർ മാറി പാർസൽ സർവീസിന്റെ ഒരു ബില്ലും കുറച്ചു ചില്ലു കഷണങ്ങളും പോലീസിനു ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അരൂർ ടോൾ പ്ലാസയിൽ സംഭവം നടന്ന ദിവസം പുലർച്ചെ 4.15ഓടെ ഈ പാർസൽ വാൻ മുൻവശത്തു ഗ്ലാസില്ലാതെ വന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു.
പിന്നീട് ആലുവയിലെ വർക്ക്ഷോപ്പിൽ ചെന്ന് ഇവർ ചില്ലു മാറിയതായും പോലീസിനു വിവരം ലഭിച്ചിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്താലേ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നാണ് പോലീസ് പറയുന്നത്. അന്പലപ്പുഴ സിഐ ബിജു. വി. നായർ, എസ്.ഐ. ലൈജു, സിപിഒ മാരായ പ്രദീപ്, അജയൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്.