ചെങ്ങന്നൂർ: യഥാസമയം ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചതായി പരാതി.ഹരിപ്പാട് നങ്ങ്യാർകുളങ്ങര അകംകുടി ദീപം വീട്ടിൽ നിധിൻ ശിവദാസ് , അഞ്ജു ദന്പതികളുടെ പെണ്കുഞ്ഞാണു മരിച്ചത്. കൊല്ലകടവിലെ സ്വകാര്യആശുപത്രിയിൽ 12നു സിസേറിയൻ നടത്തിയാണു കുഞ്ഞിനെ പുറത്തെടുത്തത്.
തലച്ചോറിൽ രക്തസ്രാവമുള്ളതിനാൽ നില ഗുരുതരമാണെന്നും അതിനാൽ കുഞ്ഞിനെ വെന്റിലേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും 14നു ഡോകടർ അറിയിച്ചതായി പിതാവ് നിധിൻ ശിവദാസ് പരാതിയിൽ പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് തിരികെ വീണ്ടും കൊല്ലകടവിൽ കൊണ്ടുവന്നു വെന്റിലേറ്ററിലാക്കി. യഥാസമയം ചികിത്സ ലഭിക്കാതെയാണു നവജാതശിശു മരിച്ചതെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു വെണ്മണി പോലീസ് ഡോക്ടർക്കെതിരേ കേസെടുത്തു.
അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രസവം നടക്കുന്ന സമയത്തും പിന്നീടും ലേബർ റൂമിൽ വലിയ തിരക്കില്ലായിരുന്നു. അതിനാൽ ഡോക്ടർക്കും നഴ്സുമാർക്കും മാതാവിനെയും നവജാത ശിശുവിനെയും പരിചരിക്കാൻ സാധിച്ചിരുന്നു. സിസേറിയനു മുന്പു പരിശോധനയ്ക്കു കുറച്ചു സമയമേ വേണ്ടി വന്നിരുന്നുള്ളൂ. കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നുള്ള വിവരം ആദ്യമേ മാതാപിതാക്കളെ അറിയിച്ചിരുന്നു. പക്ഷേ, നിർബന്ധപൂർവം വിടുതൽ വാങ്ങി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീട് തിരികെ വന്നപ്പോൾ വെന്റിലേറ്റർ സൗകര്യവും ലഭ്യമാക്കിയിരുന്നു. ഇന്നലെ മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി.
തലച്ചോറിൽ രക്തസ്രാവമുള്ളതിനാൽ നില ഗുരുതരമാണെന്നും അതിനാൽ കുഞ്ഞിനെ വെന്റിലേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും 14നു ഡോകടർ അറിയിച്ചതായി പിതാവ് നിധിൻ ശിവദാസ് പരാതിയിൽ പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് തിരികെ വീണ്ടും കൊല്ലകടവിൽ കൊണ്ടുവന്നു വെന്റിലേറ്ററിലാക്കി. യഥാസമയം ചികിത്സ ലഭിക്കാതെയാണു നവജാതശിശു മരിച്ചതെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു വെണ്മണി പോലീസ് ഡോക്ടർക്കെതിരേ കേസെടുത്തു.
അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രസവം നടക്കുന്ന സമയത്തും പിന്നീടും ലേബർ റൂമിൽ വലിയ തിരക്കില്ലായിരുന്നു. അതിനാൽ ഡോക്ടർക്കും നഴ്സുമാർക്കും മാതാവിനെയും നവജാത ശിശുവിനെയും പരിചരിക്കാൻ സാധിച്ചിരുന്നു. സിസേറിയനു മുന്പു പരിശോധനയ്ക്കു കുറച്ചു സമയമേ വേണ്ടി വന്നിരുന്നുള്ളൂ. കുട്ടിയുടെ ജീവൻ അപകടത്തിലാണെന്നുള്ള വിവരം ആദ്യമേ മാതാപിതാക്കളെ അറിയിച്ചിരുന്നു. പക്ഷേ, നിർബന്ധപൂർവം വിടുതൽ വാങ്ങി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീട് തിരികെ വന്നപ്പോൾ വെന്റിലേറ്റർ സൗകര്യവും ലഭ്യമാക്കിയിരുന്നു. ഇന്നലെ മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി.