മാന്നാർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 81-ാമത് അന്തർദേശീയ സമ്മേളനം 29, 30, ഒന്ന് തീയിതികളിൽ പരുമലയിൽ നടക്കുമെന്നു നിരണം ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. 29ന് വൈകുന്നേരം നാലിനു നിയമസഭാ സ്പീക്കർ പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് ഡോ. യൂഹാനോൻഋ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. ജലവിഭവമന്ത്രി മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.
യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് മനന വഴി എന്ന വിഷയത്തിൽ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ പ്രഭാഷണം നടത്തും. മൂന്നുദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡോ.ജേക്കബ് കുര്യൻ, ഫാ. ഡോ. റെജി മാത്യു, ഫാ. നൈനാൻ, ഫാ. വർഗീസ് ലാൽ, സാഹിത്യകാരൻ ബെന്യാമിൻ, സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജറോം, അനീഷ് മോഹൻ എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.
തീർഥാടന വീഥികൾ മുഖ്യ ചിന്താവിഷയമാക്കിയാണു സമ്മേളനം. വിവിധ ഭദ്രാസനങ്ങളിൽനിന്നായി 700 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
28ന് പരുമലയും പരിസരങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ശുചീകരിക്കും. സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി പരുമലയിൽ സ്വാഗതസംഘം ഓഫീസും തുറന്നു.
യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് മനന വഴി എന്ന വിഷയത്തിൽ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ പ്രഭാഷണം നടത്തും. മൂന്നുദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡോ.ജേക്കബ് കുര്യൻ, ഫാ. ഡോ. റെജി മാത്യു, ഫാ. നൈനാൻ, ഫാ. വർഗീസ് ലാൽ, സാഹിത്യകാരൻ ബെന്യാമിൻ, സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജറോം, അനീഷ് മോഹൻ എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.
തീർഥാടന വീഥികൾ മുഖ്യ ചിന്താവിഷയമാക്കിയാണു സമ്മേളനം. വിവിധ ഭദ്രാസനങ്ങളിൽനിന്നായി 700 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
28ന് പരുമലയും പരിസരങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ശുചീകരിക്കും. സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി പരുമലയിൽ സ്വാഗതസംഘം ഓഫീസും തുറന്നു.