തിരുവനന്തപുരം: നാലു ദിവസമായി സംസ്ഥാനത്തു തുടരുന്ന കനത്ത മഴയ്ക്കു നേരിയ ശമനം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണു മഴയ്ക്ക് ശമനമുണ്ടായിരിക്കുന്നത്. എന്നാല്‍, വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും കനത്ത മഴയും മഴക്കെടുതികളും തുടരുകയാണ്.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്കിയ ജാഗ്രതാനിര്‍ദേശം തുടരും.
അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി. മഴക്കെടുതി നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്
ഥിച്ചു.
പാലക്കാട്ട് കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ഒരു വീട് പൂര്‍ണമായി തകരുകയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കാര്‍ മണ്ണിനടിയിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴയും മഴക്കെടുതികളും തുടരുകയാണ്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കല്ലാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കുഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
പാലക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ റോഡ് ഒലിച്ചു പോയി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് മലവെള്ളപ്പാച്ചിലില്‍ കണ്ണന്റെ വീടു തകര്‍ന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡില്‍ പത്താംവളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ചതു കര്‍ശനമായി പാലിക്കണമെന്നു പോലീസ് ആവര്‍ത്തിച്ചു.
അട്ടപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങളിലെ 63 പേര്‍ക്കും സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ മിച്ചഭൂമിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരെ ഇപ്പോള്‍ കാരുണ്യ ആശ്രമത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
കൃഷിനാശം ഉള്‍പ്പെടെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തസാധ്യതാ ജില്ലകളിലെ തഹസില്‍ദാര്‍മാരോടു താലൂക്ക് കണ്ട്രോള് റൂമില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണകേന്ദ്രത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണു മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഓരോമണിക്കൂറിലും മഴയുടെ സ്വഭാവവും ദുരന്തസാധ്യതയും വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അഥോ റിറ്റി നല്‍കുന്നുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്കിയ ജാഗ്രതാനിര്‍ദേശം തുടരും.
അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി. മഴക്കെടുതി നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്
ഥിച്ചു.
പാലക്കാട്ട് കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ഒരു വീട് പൂര്‍ണമായി തകരുകയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കാര്‍ മണ്ണിനടിയിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴയും മഴക്കെടുതികളും തുടരുകയാണ്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കല്ലാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കുഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
പാലക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ റോഡ് ഒലിച്ചു പോയി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് മലവെള്ളപ്പാച്ചിലില്‍ കണ്ണന്റെ വീടു തകര്‍ന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡില്‍ പത്താംവളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ചതു കര്‍ശനമായി പാലിക്കണമെന്നു പോലീസ് ആവര്‍ത്തിച്ചു.
അട്ടപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങളിലെ 63 പേര്‍ക്കും സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ മിച്ചഭൂമിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരെ ഇപ്പോള്‍ കാരുണ്യ ആശ്രമത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
കൃഷിനാശം ഉള്‍പ്പെടെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തസാധ്യതാ ജില്ലകളിലെ തഹസില്‍ദാര്‍മാരോടു താലൂക്ക് കണ്ട്രോള് റൂമില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണകേന്ദ്രത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണു മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഓരോമണിക്കൂറിലും മഴയുടെ സ്വഭാവവും ദുരന്തസാധ്യതയും വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അഥോ റിറ്റി നല്‍കുന്നുണ്ട്.