കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ ഇയാളുടെ പങ്കാളിത്തം, മുൻ കേസുകൾ, സ്വഭാവം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ ഫെബ്രുവരി 21 നാണ് സുനി അറസ്റ്റിലായത്.
തുടർന്ന് ഏഴു മാസമായി റിമാൻഡിൽ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യ ഹർജി നൽകിയത്.
കേസിൽ ഇയാളുടെ പങ്കാളിത്തം, മുൻ കേസുകൾ, സ്വഭാവം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിൽ ഫെബ്രുവരി 21 നാണ് സുനി അറസ്റ്റിലായത്.
തുടർന്ന് ഏഴു മാസമായി റിമാൻഡിൽ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യ ഹർജി നൽകിയത്.