കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പങ്കിനെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും നാദിർഷ നൽകിയ മറുപടി തൃപ്തികരമല്ലെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചു. നാദിർഷയുടെ മൊഴിയിൽ പരിശോധന തുടരുകയാണെന്നും ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും പോലീസ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
മുൻകൂർ ജാമ്യം തേടി നടനും സംവിധായകനുമായ നാദിർഷ നൽകിയ ഹർജി പരിഗണിക്കവെയാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നാദിർഷയ്ക്കു കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കി പോലീസ് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി.
അറിയാവുന്ന പല കാര്യങ്ങളും നാദിർഷ മറച്ചുവയ്ക്കുകയാണെന്നു പോലീസ് പറയുന്നു. നാദിർഷയ്ക്കുമേൽ കുറ്റം ആരോപിക്കാവുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളടക്കമുള്ള നിർണായക കാര്യങ്ങളാണു ചോദിച്ചത്. ചോദ്യങ്ങൾ പലതിനും നൽകിയ ഉത്തരം തൃപ്തികരമല്ല. പല വസ്തുതകളും മറച്ചുവയ്ക്കുന്നുവെന്ന് ഉത്തരങ്ങൾ പരിശോധിച്ചതിൽനിന്നു വ്യക്തമാണ്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച വസ്തുതകളാണ് ഇവയിൽ പലതും.
അനാരോഗ്യം നിമിത്തം നാദിർഷ അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യുന്നതിനു പരിമിതികൾ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസാണ് സ്റ്റേറ്റ്മെന്റ് നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഈ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദേശമനുസരിച്ച് നാദിർഷ ഈ മാസം15നു ഹാജരായെങ്കിലും ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് 17ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി.
വൈദ്യപരിശോധനയ്ക്കുശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പോലീസ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
മുൻകൂർ ജാമ്യം തേടി നടനും സംവിധായകനുമായ നാദിർഷ നൽകിയ ഹർജി പരിഗണിക്കവെയാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നാദിർഷയ്ക്കു കേസിലുള്ള പങ്ക് എന്താണെന്നും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യേണ്ടതുണ്ടോയെന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കി പോലീസ് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി.
അറിയാവുന്ന പല കാര്യങ്ങളും നാദിർഷ മറച്ചുവയ്ക്കുകയാണെന്നു പോലീസ് പറയുന്നു. നാദിർഷയ്ക്കുമേൽ കുറ്റം ആരോപിക്കാവുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളടക്കമുള്ള നിർണായക കാര്യങ്ങളാണു ചോദിച്ചത്. ചോദ്യങ്ങൾ പലതിനും നൽകിയ ഉത്തരം തൃപ്തികരമല്ല. പല വസ്തുതകളും മറച്ചുവയ്ക്കുന്നുവെന്ന് ഉത്തരങ്ങൾ പരിശോധിച്ചതിൽനിന്നു വ്യക്തമാണ്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച വസ്തുതകളാണ് ഇവയിൽ പലതും.
അനാരോഗ്യം നിമിത്തം നാദിർഷ അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യുന്നതിനു പരിമിതികൾ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസാണ് സ്റ്റേറ്റ്മെന്റ് നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഈ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദേശമനുസരിച്ച് നാദിർഷ ഈ മാസം15നു ഹാജരായെങ്കിലും ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് 17ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി.
വൈദ്യപരിശോധനയ്ക്കുശേഷമാണ് ചോദ്യം ചെയ്തതെന്നും നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പോലീസ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും.