താമരശേരി: കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും താമരശേരി ചുരം റോഡ് തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടു. ആറ്, ഏഴ്, എട്ട് വളവുകളിലാണ് ഗർത്തങ്ങൾ. ആറാം വളവിൽ റോഡിൽ കിണർ പോലെയുള്ള കുഴിയാണ് ഇടിഞ്ഞുണ്ടായത്.
ചുരത്തിൽ വളവുകൾ ഉൾപ്പെടെ റോഡ് പലസ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ അപ്രതീക്ഷിതമായി കുഴിയിൽ വീണ് കയറ്റാനാകാതെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും പലയിടത്തും മണ്ണിടിച്ചിലും കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശക്തമായ മഴയിൽ പല ദിവസങ്ങളിലായി ചുരത്തിൽ വ്യൂപോയിന്റിനു സമീപം അഞ്ച് തവണ മണ്ണിടിച്ചിലുണ്ടായി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ മരം കടപുഴകി വീണ് ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു.
മണ്ണിടിച്ചിലുണ്ടായിടത്ത് മരങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീഴാറായി നിൽക്കുന്ന മരങ്ങളുണ്ടെന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുറിച്ചു മാറ്റുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ നിൽക്കുന്ന മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസമുണ്ടാകുന്നതു പതിവായിരിക്കുകയാണ്.
ചുരം കടക്കാൻ മൂക്കാൽ മണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ മണിക്കൂറുകൾ തന്നെ വേണം. തകർന്ന റോഡിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങിയാണ് കടന്നുപോകുന്നത്. വാഹനങ്ങൾ പരമാവധി ചുരം ഒഴിവാക്കി പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വയനാട്ടുകാർക്ക് ചുരം തന്നെ ആശ്രയിക്കേണ്ടി വരുന്നു.
ഞായറാഴ്ച രാത്രിമുതൽ തിങ്കളാഴ്ച പുലർച്ചെ വരെ ചുരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആംബുലൻസും വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും ബസുകളും മാത്രമാണ് കടത്തിവിട്ടത്. ലോറികൾ ചുരം വഴിപോകുന്നത് തീർത്തും നിരോധിച്ചിരുന്നു. ഏഴാം വളവിൽ ദേശീയ പാത അധികൃതർ ക്വാറി വേസ്റ്റും കല്ലും നിറച്ച് തൽക്കാലത്തേക്ക് കുഴിയടച്ചിട്ടുണ്ട്.
ചുരത്തിൽ വളവുകൾ ഉൾപ്പെടെ റോഡ് പലസ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ അപ്രതീക്ഷിതമായി കുഴിയിൽ വീണ് കയറ്റാനാകാതെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും പലയിടത്തും മണ്ണിടിച്ചിലും കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ശക്തമായ മഴയിൽ പല ദിവസങ്ങളിലായി ചുരത്തിൽ വ്യൂപോയിന്റിനു സമീപം അഞ്ച് തവണ മണ്ണിടിച്ചിലുണ്ടായി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ മരം കടപുഴകി വീണ് ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു.
മണ്ണിടിച്ചിലുണ്ടായിടത്ത് മരങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീഴാറായി നിൽക്കുന്ന മരങ്ങളുണ്ടെന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുറിച്ചു മാറ്റുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ നിൽക്കുന്ന മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസമുണ്ടാകുന്നതു പതിവായിരിക്കുകയാണ്.
ചുരം കടക്കാൻ മൂക്കാൽ മണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ മണിക്കൂറുകൾ തന്നെ വേണം. തകർന്ന റോഡിലൂടെ വാഹനങ്ങൾ നിരങ്ങി നീങ്ങിയാണ് കടന്നുപോകുന്നത്. വാഹനങ്ങൾ പരമാവധി ചുരം ഒഴിവാക്കി പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വയനാട്ടുകാർക്ക് ചുരം തന്നെ ആശ്രയിക്കേണ്ടി വരുന്നു.
ഞായറാഴ്ച രാത്രിമുതൽ തിങ്കളാഴ്ച പുലർച്ചെ വരെ ചുരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആംബുലൻസും വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും ബസുകളും മാത്രമാണ് കടത്തിവിട്ടത്. ലോറികൾ ചുരം വഴിപോകുന്നത് തീർത്തും നിരോധിച്ചിരുന്നു. ഏഴാം വളവിൽ ദേശീയ പാത അധികൃതർ ക്വാറി വേസ്റ്റും കല്ലും നിറച്ച് തൽക്കാലത്തേക്ക് കുഴിയടച്ചിട്ടുണ്ട്.