അടൂർ: മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ 87ാമത് പുനരൈക്യവാർഷിക സഭാസംഗമത്തിന് ഇന്ന് അടൂരിൽ കൊടിയേറും. പുനരൈക്യസഭാ സംഗമ നഗറിലേക്കു സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പ്രയാണങ്ങൾ ഇന്നു വൈകുന്നേരം അടൂരിലെത്തും.
സഭാ സംഗമത്തിൽ മുഖ്യാതിഥിയായെത്തുന്ന അന്ത്യോക്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയ്ക്കും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മെത്രാപ്പോലീത്തമാർക്കും ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർ സെൻട്രൽ മൈതാനിയിൽ സ്വീകരണം നൽകും. തുടർന്ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോൻ കൂദാശ.
മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനം (എംസിവൈഎം) നേതൃത്വത്തിലുള്ള പുനരൈക്യവിളംബര റാലികൾ വൈകുന്നേരം നാലിന് അടൂരിൽ സംഗമിക്കും. തിരുവനന്തപുരത്ത് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിങ്കൽ നിന്ന് അതിരൂപതയിൽ നിന്നുള്ള ദീപശിഖാ പ്രയാണം, മാർത്താണ്ഡം രൂപതയിൽ നിന്നുള്ള വിശുദ്ധ ബൈബിൾ, മാവേലിക്കര രൂപതയിൽ നിന്ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ ഛായാചിത്രം, തിരുവല്ല അതിരൂപതയിൽനിന്ന് യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയിൽ നിന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഛായാചിത്രം, കർണാടകയിലെ പുത്തൂർ രൂപതയിൽ നിന്ന് പേപ്പൽ പതാക, ബത്തേരി രൂപതയിൽ നിന്ന് കാതോലിക്കാ പതാക, മൂവാറ്റുപുഴ രൂപതയിൽ നിന്ന് എംസിവൈഎം പതാക, പുന കട്കി എക്സാർക്കേറ്റിൽ നിന്ന് പുനരൈക്യ ലോഗോ, ഡൽഹി ഗുഡ്ഗാവ് രൂപതയിൽ നിന്ന് എംസിവൈഎം ലോഗോ എന്നിവയാണ് ആഘോഷപൂർവം കൊണ്ടുവരുന്നത്.
വിളംബരയാത്രകൾ സംയുക്തമായി വൈകുന്നേരം ആറിന് തിരുഹൃദയ ദേവാലയത്തിൽ നിന്നു പുനരൈക്യ സഭാസംഗമ വേദിയായ അടൂർ ഗ്രീൻവാലി കണ്വൻഷൻ സെന്ററിലെ മാർ ഈവാനിയോസ് നഗറിലേക്കു നീങ്ങും. രാത്രി ഏഴിന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പതാക ഉയർത്തും. തുടർന്ന് അന്തർദേശീയ ക്വിസ് മത്സരം.
നാളെ സഭയുടെ അല്മായ, യുവജന, മാതൃ, ബാല അന്തർദേശീയ സംഗമങ്ങൾ വിവിധ വേദികളിലായി നടക്കും. വൈകുന്നേരം നാലിന് തീച്ചൂളയിലെ സഭ സംസാരിക്കുന്ന പ്രത്യേക പരിപാടിയിൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയുമായി അഭിമുഖം. 21നു മോണ്‍. ഡോ. യൂഹാനോൻ കൊച്ചുതുണ്ടിൽ, മോണ്‍. ഡോ. ഗീവർഗീസ് കാലായിൽ റന്പാൻമാരുടെ മെത്രാഭിഷേകം. ഉച്ചയോടെ സഭാസംഗമം പരിപാടികൾ സമാപിക്കും.
സഭാ സംഗമത്തിൽ മുഖ്യാതിഥിയായെത്തുന്ന അന്ത്യോക്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയ്ക്കും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മെത്രാപ്പോലീത്തമാർക്കും ഉച്ചകഴിഞ്ഞ് രണ്ടിന് അടൂർ സെൻട്രൽ മൈതാനിയിൽ സ്വീകരണം നൽകും. തുടർന്ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോൻ കൂദാശ.
മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനം (എംസിവൈഎം) നേതൃത്വത്തിലുള്ള പുനരൈക്യവിളംബര റാലികൾ വൈകുന്നേരം നാലിന് അടൂരിൽ സംഗമിക്കും. തിരുവനന്തപുരത്ത് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിങ്കൽ നിന്ന് അതിരൂപതയിൽ നിന്നുള്ള ദീപശിഖാ പ്രയാണം, മാർത്താണ്ഡം രൂപതയിൽ നിന്നുള്ള വിശുദ്ധ ബൈബിൾ, മാവേലിക്കര രൂപതയിൽ നിന്ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ ഛായാചിത്രം, തിരുവല്ല അതിരൂപതയിൽനിന്ന് യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയിൽ നിന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഛായാചിത്രം, കർണാടകയിലെ പുത്തൂർ രൂപതയിൽ നിന്ന് പേപ്പൽ പതാക, ബത്തേരി രൂപതയിൽ നിന്ന് കാതോലിക്കാ പതാക, മൂവാറ്റുപുഴ രൂപതയിൽ നിന്ന് എംസിവൈഎം പതാക, പുന കട്കി എക്സാർക്കേറ്റിൽ നിന്ന് പുനരൈക്യ ലോഗോ, ഡൽഹി ഗുഡ്ഗാവ് രൂപതയിൽ നിന്ന് എംസിവൈഎം ലോഗോ എന്നിവയാണ് ആഘോഷപൂർവം കൊണ്ടുവരുന്നത്.
വിളംബരയാത്രകൾ സംയുക്തമായി വൈകുന്നേരം ആറിന് തിരുഹൃദയ ദേവാലയത്തിൽ നിന്നു പുനരൈക്യ സഭാസംഗമ വേദിയായ അടൂർ ഗ്രീൻവാലി കണ്വൻഷൻ സെന്ററിലെ മാർ ഈവാനിയോസ് നഗറിലേക്കു നീങ്ങും. രാത്രി ഏഴിന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പതാക ഉയർത്തും. തുടർന്ന് അന്തർദേശീയ ക്വിസ് മത്സരം.
നാളെ സഭയുടെ അല്മായ, യുവജന, മാതൃ, ബാല അന്തർദേശീയ സംഗമങ്ങൾ വിവിധ വേദികളിലായി നടക്കും. വൈകുന്നേരം നാലിന് തീച്ചൂളയിലെ സഭ സംസാരിക്കുന്ന പ്രത്യേക പരിപാടിയിൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവയുമായി അഭിമുഖം. 21നു മോണ്‍. ഡോ. യൂഹാനോൻ കൊച്ചുതുണ്ടിൽ, മോണ്‍. ഡോ. ഗീവർഗീസ് കാലായിൽ റന്പാൻമാരുടെ മെത്രാഭിഷേകം. ഉച്ചയോടെ സഭാസംഗമം പരിപാടികൾ സമാപിക്കും.