കൊച്ചി: കോവളം മുതൽ കാസർഗോഡ് വരെ ആവിഷ്കരിച്ച ഉൾനാടൻ ജലപാത കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) സഹകരണത്തോടെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരും സിയാലും ചേർന്നു പ്രത്യേക കന്പനി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
സിയാലിന്റെ ഓഹരിയുടമകളുടെ ഇരുപത്തിമൂന്നാമതു വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിർദിഷ്ട കന്പനിയുടെ 49 ശതമാനം വീതം ഓഹരികൾ സംസ്ഥാന സർക്കാരും സിയാലും വഹിക്കും. ബാക്കി രണ്ടുശതമാനം ചെറുകിട നിക്ഷേപകർക്ക് അനുവദിക്കും.
പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം-വാണിജ്യ കേന്ദ്രങ്ങളിൽ ബോട്ട് ജെട്ടികൾ, ഹോട്ടലുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. ഇതിനോടനുബന്ധമായി ടൂറിസം പാക്കേജുകൾ ഏറ്റെടുത്തു നടത്താനും ഉദ്ദേശ്യമുണ്ട്. 2020 ൽ പൂർത്തിയാക്കുന്ന വിധമാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലപാത യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ടൂറിസം, ചരക്കുനീക്ക മേഖലകളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിയാൽ അഭിമാനാർഹമായ നേട്ടമാണു 2016-17 സാന്പത്തിക വർഷത്തിൽ കൈവരിച്ചത്. സിയാലും ഉപകന്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. 179.45 കോടി രൂപയാണു സിയാലിന്റെ ലാഭം. കഴിഞ്ഞ സാന്പത്തിക വർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവും വളർച്ച നേടി.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങാനായി. ദേശീയ പാതയിൽനിന്നുള്ള 4.3 കിലോമീറ്റർ റോഡ് നാലുവരിയായി വികസിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സന്പൂർണ സൗരോർജ വിമാനത്താവളമായി മാറിയ സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വർധിപ്പിച്ചു. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള കനാലിന്റെ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് പൂർത്തിയായി വരുന്നു. സൗരോർജ പ്ലാന്റിന്റെ മൊത്തം ശേഷി 40 മെഗാവാട്ടായി ഈ സാന്പത്തിക വർഷം ഉയർത്തും.
ഓഹരിയുടമകൾക്കു 2016-17 സാന്പത്തിക വർഷത്തിൽ 25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശിപാർശയ്ക്കു യോഗം അംഗീകാരം നൽകി. കഴിഞ്ഞ വർഷവും ഇത്രയും തന്നെയായിരുന്നു ഡിവിഡന്റ് നൽകിയത്.
യോഗത്തിൽ സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, മന്ത്രി മാത്യു ടി. തോമസ്, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കന്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
സിയാലിന്റെ ഓഹരിയുടമകളുടെ ഇരുപത്തിമൂന്നാമതു വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിർദിഷ്ട കന്പനിയുടെ 49 ശതമാനം വീതം ഓഹരികൾ സംസ്ഥാന സർക്കാരും സിയാലും വഹിക്കും. ബാക്കി രണ്ടുശതമാനം ചെറുകിട നിക്ഷേപകർക്ക് അനുവദിക്കും.
പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം-വാണിജ്യ കേന്ദ്രങ്ങളിൽ ബോട്ട് ജെട്ടികൾ, ഹോട്ടലുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. ഇതിനോടനുബന്ധമായി ടൂറിസം പാക്കേജുകൾ ഏറ്റെടുത്തു നടത്താനും ഉദ്ദേശ്യമുണ്ട്. 2020 ൽ പൂർത്തിയാക്കുന്ന വിധമാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലപാത യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ടൂറിസം, ചരക്കുനീക്ക മേഖലകളിൽ വൻ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിയാൽ അഭിമാനാർഹമായ നേട്ടമാണു 2016-17 സാന്പത്തിക വർഷത്തിൽ കൈവരിച്ചത്. സിയാലും ഉപകന്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. 179.45 കോടി രൂപയാണു സിയാലിന്റെ ലാഭം. കഴിഞ്ഞ സാന്പത്തിക വർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവും വളർച്ച നേടി.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങാനായി. ദേശീയ പാതയിൽനിന്നുള്ള 4.3 കിലോമീറ്റർ റോഡ് നാലുവരിയായി വികസിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ സന്പൂർണ സൗരോർജ വിമാനത്താവളമായി മാറിയ സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി 23.2 മെഗാവാട്ടായി വർധിപ്പിച്ചു. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തുകൂടിയുള്ള കനാലിന്റെ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് പൂർത്തിയായി വരുന്നു. സൗരോർജ പ്ലാന്റിന്റെ മൊത്തം ശേഷി 40 മെഗാവാട്ടായി ഈ സാന്പത്തിക വർഷം ഉയർത്തും.
ഓഹരിയുടമകൾക്കു 2016-17 സാന്പത്തിക വർഷത്തിൽ 25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശിപാർശയ്ക്കു യോഗം അംഗീകാരം നൽകി. കഴിഞ്ഞ വർഷവും ഇത്രയും തന്നെയായിരുന്നു ഡിവിഡന്റ് നൽകിയത്.
യോഗത്തിൽ സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, മന്ത്രി മാത്യു ടി. തോമസ്, എം.എ. യൂസഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കന്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.