കൊച്ചി: കൊച്ചി വിമാനത്താവള കന്പനിയുടെ (സിയാൽ) ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരികൾ വിപണിയിൽ വിൽപനയ്ക്കു വയ്ക്കുന്നതു ഗുണം ചെയ്യില്ല.
പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും സിയാലിന്റെ വാർഷിക പൊതുയോഗത്തിൽ ഇതു സംബന്ധിച്ച ആവശ്യം ഓഹരി ഉടമകൾ ഉന്നയിച്ചപ്പോൾ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിരവധി ആവശ്യങ്ങൾ ഓഹരി ഉടമകൾ ഉന്നയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണു മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തത്. ലാഭവിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും മിനിമം ബോണസ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പരിഗണിച്ചില്ല. ലാഭവിഹിതംവർധിപ്പിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാലതു നടപ്പാക്കാൻ പ്രയാസമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോണസ് ഇത്തവണ അനുവദിക്കില്ലെന്നും പിന്നീട് അനുവദിക്കാനാകുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവിഡന്റ് ഷെയർ ആക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനൂകൂല നിലപാട് സ്വീകരിച്ചില്ല. അതേസമയം, ഡിവിഡന്റ് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ഡയറക്ടർ ബോർഡ് അംഗങ്ങളിലൊരാളായ എം.എ. യൂസഫലി പ്രതികരിച്ചു.
ഓഹരി ഉടമകൾക്കു വിമാനത്താവളത്തിൽ അതിഥി മുറി, ആഗമന മേഖലയിൽ പ്രവേശിക്കാൻ കഴിയുംപോലെ പുറപ്പെടൽ മേഖലയിലും പ്രവേശിക്കാൻ അവസരം, ഓഹരി ഉടമകൾക്കു ഫോട്ടോ പതിപ്പിച്ച തിരിച്ചറിയിൽ കാർഡ്, ഓഹരി ഉടമകൾക്കു സൗജന്യ വാഹന പാർക്കിംഗ് സൗകര്യം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി നിരാകരിച്ചു. സുരക്ഷാപ്രശ്നം ഉള്ളതിനാൽ ഓഹരി ഉടമകൾക്കു പ്രത്യേക സൗകര്യങ്ങളോ മുറിയോ അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്കു നെടുന്പാശേരിയിൽനിന്നു നേരിട്ടു വിമാന സർവീസ് വേണമെന്ന നിർദേശത്തിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണ്. ഓഹരി ഉടമകൾക്കു വർഷത്തിലൊരിക്കൽ തങ്ങൾക്കു സൗജന്യ ആഭ്യന്തര വിമാനയാത്ര സൗകര്യമൊരുക്കണമെന്ന ആവശ്യവും വിമാന നിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് ഓഹരി ഉടമകളുടെ മക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു നിയമനങ്ങളെന്നും ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത കാട്ടണമെന്ന് ഓഹരി ഉടമകൾ നിർദേശിച്ചപ്പോൾ അധികൃതർ മാത്രം വിചാരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകില്ലെന്നും വിമാനക്കന്പനി അധികൃതരും അക്കാര്യത്തിൽ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിയാലിന്റെ ചരിത്രം ഉൾപ്പെടുത്തി പുസ്തകം ഇറക്കണമെന്ന ആവശ്യത്തോടും നെടുന്പാശേരി-അത്താണി റോഡ് മാലിന്യ വിമുക്തമാക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂല നിലപാടു സ്വീകരിച്ചു.
എന്നാൽ സിയാൽ ബോർഡിലേക്ക് ഓഹരി ഉടമകളിൽനിന്നു പ്രാതിനിധ്യം വേണമെന്ന ആവശ്യത്തോടും നെടുന്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരുത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും സിയാലിന്റെ വാർഷിക പൊതുയോഗത്തിൽ ഇതു സംബന്ധിച്ച ആവശ്യം ഓഹരി ഉടമകൾ ഉന്നയിച്ചപ്പോൾ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിരവധി ആവശ്യങ്ങൾ ഓഹരി ഉടമകൾ ഉന്നയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണു മുഖ്യമന്ത്രി അനുകൂല നിലപാടെടുത്തത്. ലാഭവിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും മിനിമം ബോണസ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പരിഗണിച്ചില്ല. ലാഭവിഹിതംവർധിപ്പിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാലതു നടപ്പാക്കാൻ പ്രയാസമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോണസ് ഇത്തവണ അനുവദിക്കില്ലെന്നും പിന്നീട് അനുവദിക്കാനാകുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവിഡന്റ് ഷെയർ ആക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനൂകൂല നിലപാട് സ്വീകരിച്ചില്ല. അതേസമയം, ഡിവിഡന്റ് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ഡയറക്ടർ ബോർഡ് അംഗങ്ങളിലൊരാളായ എം.എ. യൂസഫലി പ്രതികരിച്ചു.
ഓഹരി ഉടമകൾക്കു വിമാനത്താവളത്തിൽ അതിഥി മുറി, ആഗമന മേഖലയിൽ പ്രവേശിക്കാൻ കഴിയുംപോലെ പുറപ്പെടൽ മേഖലയിലും പ്രവേശിക്കാൻ അവസരം, ഓഹരി ഉടമകൾക്കു ഫോട്ടോ പതിപ്പിച്ച തിരിച്ചറിയിൽ കാർഡ്, ഓഹരി ഉടമകൾക്കു സൗജന്യ വാഹന പാർക്കിംഗ് സൗകര്യം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി നിരാകരിച്ചു. സുരക്ഷാപ്രശ്നം ഉള്ളതിനാൽ ഓഹരി ഉടമകൾക്കു പ്രത്യേക സൗകര്യങ്ങളോ മുറിയോ അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്കു നെടുന്പാശേരിയിൽനിന്നു നേരിട്ടു വിമാന സർവീസ് വേണമെന്ന നിർദേശത്തിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണ്. ഓഹരി ഉടമകൾക്കു വർഷത്തിലൊരിക്കൽ തങ്ങൾക്കു സൗജന്യ ആഭ്യന്തര വിമാനയാത്ര സൗകര്യമൊരുക്കണമെന്ന ആവശ്യവും വിമാന നിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. വിമാനത്താവളത്തിലെ ഒഴിവുകളിലേക്ക് ഓഹരി ഉടമകളുടെ മക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു നിയമനങ്ങളെന്നും ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത കാട്ടണമെന്ന് ഓഹരി ഉടമകൾ നിർദേശിച്ചപ്പോൾ അധികൃതർ മാത്രം വിചാരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകില്ലെന്നും വിമാനക്കന്പനി അധികൃതരും അക്കാര്യത്തിൽ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിയാലിന്റെ ചരിത്രം ഉൾപ്പെടുത്തി പുസ്തകം ഇറക്കണമെന്ന ആവശ്യത്തോടും നെടുന്പാശേരി-അത്താണി റോഡ് മാലിന്യ വിമുക്തമാക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂല നിലപാടു സ്വീകരിച്ചു.
എന്നാൽ സിയാൽ ബോർഡിലേക്ക് ഓഹരി ഉടമകളിൽനിന്നു പ്രാതിനിധ്യം വേണമെന്ന ആവശ്യത്തോടും നെടുന്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ വരുത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.