കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധകുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതി ഫയലിൽ സ്വീകരിച്ചു.
പ്രതികളോട് നവംബർ 16നു ഹാജരാവാനും കോടതി നിർദേശിച്ചു. കേസിൽ യുഎപിഎ ചുമത്തുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ അനുമതി വേണമോ എന്ന കാര്യം കേസിന്റെ തുടർനടപടികളിൽ തീരുമാനിക്കും.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി മാവിച്ചേരി മധുസൂധനൻ (51), തലശേരി ഈസ്റ്റ് കതിരൂർ കുന്നുമ്മൽ രാജു എന്ന രാജേഷ് (37), തലശേരി മീത്തൽ മഹേഷ് (22), ഈസ്റ്റ് കതിരൂർ കുളപ്പുരത്തുകണ്ടി സുനൂട്ടി എന്ന സുനിൽ കുമാർ (23), കതിരൂർ ചുണ്ടകപ്പോയിൽ മംഗലശേരി വി.പി. സജിലേഷ് (24) എന്നിവർക്കെതിരേ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രമാണു ഫയലിൽ സ്വീകരിച്ചത്.
കേസ് നടന്നത് കേരളത്തിനുള്ളിലായതിനാൽ യുഎപിഎ ചുമത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നും ഇതില്ലാതെയാണ് കുറ്റപത്രം നൽകിയതെന്നും പ്രതിഭാഗവും കേന്ദ്ര ഏജൻസിയായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം മതിയെന്നു സിബിഐയും കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി കുറ്റപത്രം പരിശോധിക്കുകയും പിഴവുകൾ ഇല്ലെന്നു വ്യക്തമായതിനെത്തുടർന്നു ഫയലിൽ സ്വീകരിക്കുകയുമായിരുന്നു.
പ്രതികളോട് നവംബർ 16നു ഹാജരാവാനും കോടതി നിർദേശിച്ചു. കേസിൽ യുഎപിഎ ചുമത്തുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ അനുമതി വേണമോ എന്ന കാര്യം കേസിന്റെ തുടർനടപടികളിൽ തീരുമാനിക്കും.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി മാവിച്ചേരി മധുസൂധനൻ (51), തലശേരി ഈസ്റ്റ് കതിരൂർ കുന്നുമ്മൽ രാജു എന്ന രാജേഷ് (37), തലശേരി മീത്തൽ മഹേഷ് (22), ഈസ്റ്റ് കതിരൂർ കുളപ്പുരത്തുകണ്ടി സുനൂട്ടി എന്ന സുനിൽ കുമാർ (23), കതിരൂർ ചുണ്ടകപ്പോയിൽ മംഗലശേരി വി.പി. സജിലേഷ് (24) എന്നിവർക്കെതിരേ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രമാണു ഫയലിൽ സ്വീകരിച്ചത്.
കേസ് നടന്നത് കേരളത്തിനുള്ളിലായതിനാൽ യുഎപിഎ ചുമത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നും ഇതില്ലാതെയാണ് കുറ്റപത്രം നൽകിയതെന്നും പ്രതിഭാഗവും കേന്ദ്ര ഏജൻസിയായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം മതിയെന്നു സിബിഐയും കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി കുറ്റപത്രം പരിശോധിക്കുകയും പിഴവുകൾ ഇല്ലെന്നു വ്യക്തമായതിനെത്തുടർന്നു ഫയലിൽ സ്വീകരിക്കുകയുമായിരുന്നു.