ഏറ്റുമാനൂർ: വെള്ളപ്പൊക്കത്തിൽ നിറഞ്ഞു കിടന്നിരുന്ന പുഞ്ചപ്പാടത്ത് കുളിക്കാനിറങ്ങിയ കുടുംബനാഥൻ മുങ്ങി മരിച്ചു. പേരൂർ അന്പനാട്ട് നടയ്ക്കൽ പരേതനായ സുകുമാരന്റെ മകൻ ശശി(54)യാണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നു തെള്ളകം പുഞ്ചപ്പാടത്താണ് സംഭവം.
തെള്ളകം കണിയാംപറന്പ് കള്ളുഷാപ്പിന് സമീപമാണു വെള്ളം നിറഞ്ഞു കിടന്ന പാടത്ത് ശശി കുളിക്കാനിറങ്ങിയത്. മറ്റു രണ്ടു പേർ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും ശശി മാത്രമാണ് വെള്ളത്തിൽ ഇറങ്ങിയത്. വെള്ളത്തിലിറങ്ങിയ ശശി പാടശേഖരത്തിലേക്ക് നീന്തിപ്പോയി. കുറേ സമയത്തിനു ശേഷവും ശശിയെ കാണാതായതോടെ ഒപ്പം ഉണ്ടായിരുന്നവർ ബഹളം വയ്ക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും വൈകുന്നേരം നാലു മണിയോടെ പാടശേഖരത്തിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. വിജയമ്മയാണ് ശശിയുടെ ഭാര്യ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സനൽ, രമേശ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ
തെള്ളകം കണിയാംപറന്പ് കള്ളുഷാപ്പിന് സമീപമാണു വെള്ളം നിറഞ്ഞു കിടന്ന പാടത്ത് ശശി കുളിക്കാനിറങ്ങിയത്. മറ്റു രണ്ടു പേർ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും ശശി മാത്രമാണ് വെള്ളത്തിൽ ഇറങ്ങിയത്. വെള്ളത്തിലിറങ്ങിയ ശശി പാടശേഖരത്തിലേക്ക് നീന്തിപ്പോയി. കുറേ സമയത്തിനു ശേഷവും ശശിയെ കാണാതായതോടെ ഒപ്പം ഉണ്ടായിരുന്നവർ ബഹളം വയ്ക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും വൈകുന്നേരം നാലു മണിയോടെ പാടശേഖരത്തിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. വിജയമ്മയാണ് ശശിയുടെ ഭാര്യ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സനൽ, രമേശ്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ