തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇതോടെ ജലസംഭരണികളിൽ ജലനിരപ്പുയർന്നു. മൂന്നു ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടി, മലങ്കര, പൊൻമുടി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിന്റെയും മുല്ലപ്പെരിയാർ ഡാമിന്റെയും വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
ജില്ലയിലെ പ്രധാന പാതകളായ കൊല്ലം - തേനി ദേശീയപാത, കൊച്ചി ധനുഷ്കോടി ദേശീയ പാത എന്നിവിടങ്ങളിൽ വെള്ളം കയറിയും മണ്ണിടിച്ചിലിലും ഗതാഗതം തടസപ്പെട്ടു.
കൊല്ലം -തേനി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ഭാഗത്തു വെള്ളം കയറിയതിനെ തുടർന്നു വാഹന ഗതാഗതം തടസപ്പെട്ടു. ഇവിടെ ഗതാഗതം വഴിതിരിച്ചുവിട്ടു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണതിനാൽ ഇതുവഴിയുള്ള രാത്രി യാത്ര കളക്ടർ നിരോധിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു മുകളിലേക്കാണു മണ്ണിടിഞ്ഞു വീണത്. യാത്രക്കാർ വാഹനം റോഡരികിൽ പാർക്കു ചെയ്തു പുറത്തിറങ്ങിയപ്പോഴാണു മണ്ണിടിഞ്ഞു വാഹനങ്ങൾക്കു മുകളിലേക്കു വീണത്. ഇടുക്കി- ചെറുതോണി അണക്കെട്ടുകളെ ബന്ധിപ്പിക്കുന്ന റോഡും ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. അപകട സാധ്യത കണക്കിലെടുത്തു മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.
തൊടുപുഴയ്ക്കു സമീപം ചക്കിക്കാവ്, കൂവപ്പള്ളി മേഖലകളിൽ റോഡുകളിലേക്കു വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ദേവികുളം ആർഡിഒ ഓഫീസിനു മുൻഭാഗത്തു മരം കടപുഴകി ദേശീയപാതയിൽ വീണു ഗതാഗതം തടസപ്പെട്ടു.
ജില്ലയിലെ പ്രധാന പാതകളായ കൊല്ലം - തേനി ദേശീയപാത, കൊച്ചി ധനുഷ്കോടി ദേശീയ പാത എന്നിവിടങ്ങളിൽ വെള്ളം കയറിയും മണ്ണിടിച്ചിലിലും ഗതാഗതം തടസപ്പെട്ടു.
കൊല്ലം -തേനി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ഭാഗത്തു വെള്ളം കയറിയതിനെ തുടർന്നു വാഹന ഗതാഗതം തടസപ്പെട്ടു. ഇവിടെ ഗതാഗതം വഴിതിരിച്ചുവിട്ടു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ മണ്ണിടിഞ്ഞു വീണതിനാൽ ഇതുവഴിയുള്ള രാത്രി യാത്ര കളക്ടർ നിരോധിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു മുകളിലേക്കാണു മണ്ണിടിഞ്ഞു വീണത്. യാത്രക്കാർ വാഹനം റോഡരികിൽ പാർക്കു ചെയ്തു പുറത്തിറങ്ങിയപ്പോഴാണു മണ്ണിടിഞ്ഞു വാഹനങ്ങൾക്കു മുകളിലേക്കു വീണത്. ഇടുക്കി- ചെറുതോണി അണക്കെട്ടുകളെ ബന്ധിപ്പിക്കുന്ന റോഡും ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. അപകട സാധ്യത കണക്കിലെടുത്തു മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.
തൊടുപുഴയ്ക്കു സമീപം ചക്കിക്കാവ്, കൂവപ്പള്ളി മേഖലകളിൽ റോഡുകളിലേക്കു വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ദേവികുളം ആർഡിഒ ഓഫീസിനു മുൻഭാഗത്തു മരം കടപുഴകി ദേശീയപാതയിൽ വീണു ഗതാഗതം തടസപ്പെട്ടു.