കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും.
നേരത്തെ അങ്കമാലി കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. തുടർന്ന് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു പറഞ്ഞു ജാമ്യം നിരസിച്ചിരുന്നു. ഇതിനുശേഷമാണു വീണ്ടും ദിലീപ് കീഴ്ക്കോടതിയെ സമീപിച്ചത്.
ശനിയാഴ്ച അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂറോളം ജാമ്യഹർജിയിൽ വാദം നടന്നിരുന്നു. ദിലീപ് ജാമ്യഹർജി സമർപ്പിച്ചതിനു പിന്നാലെ കേസിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇതും ശനിയാഴ്ച പരിഗണിച്ചു.
നടിയുടെ നഗ്നചിത്രം പകർത്താൻ ക്വട്ടേഷൻ നൽകിയെന്നു മാത്രമാണു തന്റെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റമെന്നു ദിലീപ് പറയുന്നു. അന്വേഷണസംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. 60 ദിവസത്തിലധികം തടവിൽ കഴിഞ്ഞ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദീലീപ് ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു. കുറ്റകൃത്യം ചെയ്യാൻ പ്രതികൾക്കു പണം നൽകിയതിലൂടെ നടിയോടുള്ള വ്യക്തിവൈരാഗ്യമാണു ദിലീപ് തീർത്തത്. പൾസർ സുനി ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കു കുറ്റകൃത്യത്തിലുള്ള അതേ പങ്കു തന്നെയാണു ദിലീപിനുള്ളതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റ്ചെയ്തത്. ദിലീപ് ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം അങ്കമാലി കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടിയിരുന്നു.
നേരത്തെ അങ്കമാലി കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. തുടർന്ന് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു പറഞ്ഞു ജാമ്യം നിരസിച്ചിരുന്നു. ഇതിനുശേഷമാണു വീണ്ടും ദിലീപ് കീഴ്ക്കോടതിയെ സമീപിച്ചത്.
ശനിയാഴ്ച അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂറോളം ജാമ്യഹർജിയിൽ വാദം നടന്നിരുന്നു. ദിലീപ് ജാമ്യഹർജി സമർപ്പിച്ചതിനു പിന്നാലെ കേസിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇതും ശനിയാഴ്ച പരിഗണിച്ചു.
നടിയുടെ നഗ്നചിത്രം പകർത്താൻ ക്വട്ടേഷൻ നൽകിയെന്നു മാത്രമാണു തന്റെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റമെന്നു ദിലീപ് പറയുന്നു. അന്വേഷണസംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. 60 ദിവസത്തിലധികം തടവിൽ കഴിഞ്ഞ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ദീലീപ് ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു. കുറ്റകൃത്യം ചെയ്യാൻ പ്രതികൾക്കു പണം നൽകിയതിലൂടെ നടിയോടുള്ള വ്യക്തിവൈരാഗ്യമാണു ദിലീപ് തീർത്തത്. പൾസർ സുനി ഉൾപ്പെടെയുള്ള മറ്റു പ്രതികൾക്കു കുറ്റകൃത്യത്തിലുള്ള അതേ പങ്കു തന്നെയാണു ദിലീപിനുള്ളതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റ്ചെയ്തത്. ദിലീപ് ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം അങ്കമാലി കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടിയിരുന്നു.