തിരുവല്ല/ ചെങ്ങന്നൂർ: പൊളിച്ചിട്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത, വരട്ടാറിലെ പുതുക്കുളങ്ങര ചപ്പാത്തിൽ കാർ ഒഴുക്കിൽപെട്ടു. വരട്ടാറിൽ ചെങ്ങന്നൂർ നഗരസഭയിൽ മംഗലം, ഓതറ പുതുക്കുളങ്ങര ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ചപ്പാത്തിന്റെ ഭാഗത്താണു കാർ ഒഴുക്കിൽപ്പെട്ട് അപകടമുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെ താമരക്കുളത്തുനിന്നു പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് കാറിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്.
നേരത്തെ പല തവണ ഇതുവഴി വന്ന ഇവർ ചപ്പാത്ത് നിലവിലുണ്ടെന്നു കരുതിയാണ് ഒഴുക്കിലേക്ക് കാർ ഇറക്കിയത്. എന്നാൽ, കനത്ത ഒഴുക്കിൽ കാർ വരട്ടാറിലേക്കു താഴുകയായിരുന്നു. ഇവർ നിലവിളിച്ചതിനെത്തുടർന്നു സമീപവാസികൾ എത്തി കാർ തടഞ്ഞു നിർത്തി ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് കാർ ചപ്പാത്തിൽനിന്നു വലിച്ചു കയറ്റി.
കഴിഞ്ഞയാഴ്ച ഇതേ അനുഭവം ബൈക്ക് യാത്രികർക്കും ഉണ്ടായിട്ടുണ്ട്. വരട്ടാറിന്റെ സുഗമമായ ഒഴുക്കിന് ഈ ഭാഗത്തു ചപ്പാത്ത് പൊളിച്ചെങ്കിലും ഇരുഭാഗത്തും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ വഴി തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഇതുവഴി കെഎസ്ആർടിസി ബസുകളടക്കം നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോയിരുന്നു. ചപ്പാത്ത് പൊളിച്ചതിനെത്തുടർന്ന് നഗരസഭാ കൗണ്‍സിലർ സജൻ സാമുവേൽ പൊതുമരാമത്ത്, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്ക് ഈ വിഷയം കാട്ടി കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൻ ദുരന്തം വരാൻ കാത്തിരിക്കുകയാണ് അധികൃതരെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ.
നേരത്തെ പല തവണ ഇതുവഴി വന്ന ഇവർ ചപ്പാത്ത് നിലവിലുണ്ടെന്നു കരുതിയാണ് ഒഴുക്കിലേക്ക് കാർ ഇറക്കിയത്. എന്നാൽ, കനത്ത ഒഴുക്കിൽ കാർ വരട്ടാറിലേക്കു താഴുകയായിരുന്നു. ഇവർ നിലവിളിച്ചതിനെത്തുടർന്നു സമീപവാസികൾ എത്തി കാർ തടഞ്ഞു നിർത്തി ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് കാർ ചപ്പാത്തിൽനിന്നു വലിച്ചു കയറ്റി.
കഴിഞ്ഞയാഴ്ച ഇതേ അനുഭവം ബൈക്ക് യാത്രികർക്കും ഉണ്ടായിട്ടുണ്ട്. വരട്ടാറിന്റെ സുഗമമായ ഒഴുക്കിന് ഈ ഭാഗത്തു ചപ്പാത്ത് പൊളിച്ചെങ്കിലും ഇരുഭാഗത്തും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ വഴി തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഇതുവഴി കെഎസ്ആർടിസി ബസുകളടക്കം നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോയിരുന്നു. ചപ്പാത്ത് പൊളിച്ചതിനെത്തുടർന്ന് നഗരസഭാ കൗണ്‍സിലർ സജൻ സാമുവേൽ പൊതുമരാമത്ത്, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്ക് ഈ വിഷയം കാട്ടി കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൻ ദുരന്തം വരാൻ കാത്തിരിക്കുകയാണ് അധികൃതരെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ.