തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി നിരക്കു കുറയ്ക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ആവശ്യപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങളുടേതുൾപ്പെടെയുള്ള വിലക്കയറ്റത്തിനെതിരേ ഈ മാസം 26 ന് കോണ്ഗ്രസിലെ എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ എന്നിവർ സെക്രട്ടേറിയറ്റിനും ഏജീസ് ഓഫീസിനും മുമ്പിൽ ധർണ നടത്തുമെന്നും കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് പെട്രോളിയം ഉത്പന്നങ്ങൾക്ക് 100 ശതമാനത്തിലേറെ നികുതി ഈടാക്കുകയാണ്. ഇതു കൊള്ളയടിയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണമെന്നും ഹസൻ ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി സർക്കാർ ഈയാവശ്യം കേന്ദ്ര സർക്കാരിനു മുമ്പാകെ ഉന്നയിച്ചിരുന്നതായും ഹസൻ പറഞ്ഞു.
ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ അടിസ്ഥാനവില 26.22 രൂപയാണ്. ഡീലറുടെ കമ്മീഷൻ കൂടി ചേരുമ്പോൾ ഇത് 29.69 രൂപയാകും. കേന്ദ്ര എക്സൈസ് ഡ്യൂട്ടി 21.48 രൂപയും സംസ്ഥാന വില്പന നികുതി 17.44 രൂപയുമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 150 ഡോളർ വില ഉണ്ടായിരുന്ന 2012 മേയ് മാസം പെട്രോൾ വില 77.50 രൂപയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വില 48.23 ഡോളറായി കുറഞ്ഞപ്പോൾ പെട്രോൾ വില 74.35 രൂപയാണ്.
ജിഎസ്ടി ഏർപ്പെടുത്തിയാൽ പെട്രോളിനു പരമാവധി 28 ശതമാനം നികുതിയേ ഈടാക്കാനാകൂ. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉത്പന്നങ്ങൾക്ക് പതിനെട്ടു തവണ വില വർധിപ്പിച്ചു.
ബിജെപിയുടെയും സിപിഎമ്മിന്റെയും അക്രമത്തിലും അഴിമതിയിലും പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മണ്ഡലം തലത്തിൽ ഗാന്ധിജിയിലേക്കു മാറൂ എന്ന മുദ്രാവാക്യം ഉയർത്തി ഉപവാസ സമരം നടത്തും.
മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും മാധ്യമപ്രവർത്തകർക്കും കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും നേരെ വർഗീയശക്തികൾ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് ദേശീയ സെമിനാർ നടത്തും. ദേശീയതലത്തിൽ പ്രമുഖരായ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കും.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് യോഗം പ്രമേയം പാസാക്കി. അദ്ദേഹത്തിന്റെ മോചനത്തിൽ വത്തിക്കാൻ ഭരണകൂടവും ഒമാൻ സുൽത്താനും വഹിച്ച പങ്ക് നന്ദിയോടെ ഓർക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതായി ഹസൻ കുറ്റപ്പെടുത്തി. വർഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികലയ്ക്കെതിരേ ദുർബലമായ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. വി.ഡി. സതീശന്റെ പതിനാറടിയന്തിരം നടത്തുമെന്നു പ്രസംഗിച്ച ഹിന്ദു ഐക്യവേദി സെക്രട്ടറി ടി.വി. ബാബുവിനെതിരെ കേസില്ല. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിനെതിരെ മോഹൻ ഭാഗവതിനു നോട്ടീസ് നൽകിയ പാലക്കാട് കളക്ടറെ ഒരാഴ്ചയ്ക്കകം സ്ഥലം മാറ്റി.
ഇതേസമയം ബംഗാളിൽ മമത ബാനർജി മോഹൻ ഭാഗവതിന്റെ ചടങ്ങിന് അനുമതി നിഷേധിച്ചു. മംഗലാപുരത്ത് ബിജെപിയുടെ ബൈക്ക് റാലി നിരോധിച്ചു. കേന്ദ്രത്തിൽ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തെ പിണറായി വിജയൻ സ്വീകരിച്ചാനയിച്ച് വാനോളം പുകഴ്ത്തുകയാണ്. ഇതു കേരളത്തിന്റെ ഐടി, ടൂറിസം വികസനത്തിനാണോ അതോ മോദിയുമായി പാലമിടാനാണോ എന്നു സംശയിക്കണം. മോദി മോദിയുടേതെന്നും പിണറായി പിണറായിയുടേതെന്നും പറയുന്ന മന്ത്രിയാണ് അൽഫോൻസ് കണ്ണന്താനമെന്നും ഹസൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് പെട്രോളിയം ഉത്പന്നങ്ങൾക്ക് 100 ശതമാനത്തിലേറെ നികുതി ഈടാക്കുകയാണ്. ഇതു കൊള്ളയടിയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തണമെന്നും ഹസൻ ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി സർക്കാർ ഈയാവശ്യം കേന്ദ്ര സർക്കാരിനു മുമ്പാകെ ഉന്നയിച്ചിരുന്നതായും ഹസൻ പറഞ്ഞു.
ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ അടിസ്ഥാനവില 26.22 രൂപയാണ്. ഡീലറുടെ കമ്മീഷൻ കൂടി ചേരുമ്പോൾ ഇത് 29.69 രൂപയാകും. കേന്ദ്ര എക്സൈസ് ഡ്യൂട്ടി 21.48 രൂപയും സംസ്ഥാന വില്പന നികുതി 17.44 രൂപയുമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 150 ഡോളർ വില ഉണ്ടായിരുന്ന 2012 മേയ് മാസം പെട്രോൾ വില 77.50 രൂപയായിരുന്നു. ഇപ്പോൾ ക്രൂഡ് ഓയിൽ വില 48.23 ഡോളറായി കുറഞ്ഞപ്പോൾ പെട്രോൾ വില 74.35 രൂപയാണ്.
ജിഎസ്ടി ഏർപ്പെടുത്തിയാൽ പെട്രോളിനു പരമാവധി 28 ശതമാനം നികുതിയേ ഈടാക്കാനാകൂ. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉത്പന്നങ്ങൾക്ക് പതിനെട്ടു തവണ വില വർധിപ്പിച്ചു.
ബിജെപിയുടെയും സിപിഎമ്മിന്റെയും അക്രമത്തിലും അഴിമതിയിലും പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മണ്ഡലം തലത്തിൽ ഗാന്ധിജിയിലേക്കു മാറൂ എന്ന മുദ്രാവാക്യം ഉയർത്തി ഉപവാസ സമരം നടത്തും.
മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും മാധ്യമപ്രവർത്തകർക്കും കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും നേരെ വർഗീയശക്തികൾ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് ദേശീയ സെമിനാർ നടത്തും. ദേശീയതലത്തിൽ പ്രമുഖരായ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കും.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് യോഗം പ്രമേയം പാസാക്കി. അദ്ദേഹത്തിന്റെ മോചനത്തിൽ വത്തിക്കാൻ ഭരണകൂടവും ഒമാൻ സുൽത്താനും വഹിച്ച പങ്ക് നന്ദിയോടെ ഓർക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതായി ഹസൻ കുറ്റപ്പെടുത്തി. വർഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികലയ്ക്കെതിരേ ദുർബലമായ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. വി.ഡി. സതീശന്റെ പതിനാറടിയന്തിരം നടത്തുമെന്നു പ്രസംഗിച്ച ഹിന്ദു ഐക്യവേദി സെക്രട്ടറി ടി.വി. ബാബുവിനെതിരെ കേസില്ല. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിനെതിരെ മോഹൻ ഭാഗവതിനു നോട്ടീസ് നൽകിയ പാലക്കാട് കളക്ടറെ ഒരാഴ്ചയ്ക്കകം സ്ഥലം മാറ്റി.
ഇതേസമയം ബംഗാളിൽ മമത ബാനർജി മോഹൻ ഭാഗവതിന്റെ ചടങ്ങിന് അനുമതി നിഷേധിച്ചു. മംഗലാപുരത്ത് ബിജെപിയുടെ ബൈക്ക് റാലി നിരോധിച്ചു. കേന്ദ്രത്തിൽ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തെ പിണറായി വിജയൻ സ്വീകരിച്ചാനയിച്ച് വാനോളം പുകഴ്ത്തുകയാണ്. ഇതു കേരളത്തിന്റെ ഐടി, ടൂറിസം വികസനത്തിനാണോ അതോ മോദിയുമായി പാലമിടാനാണോ എന്നു സംശയിക്കണം. മോദി മോദിയുടേതെന്നും പിണറായി പിണറായിയുടേതെന്നും പറയുന്ന മന്ത്രിയാണ് അൽഫോൻസ് കണ്ണന്താനമെന്നും ഹസൻ പറഞ്ഞു.