സുൽത്താൻ ബത്തേരി: മലവയൽ മഞ്ഞാടിയിലെ ബ്രഹ്മഗിരി സൊസൈറ്റിയുടെ അറവുശാലയിലേക്ക് പോത്തുകളുമായെത്തിയ ലോറി മറിഞ്ഞ് എരുമകളും പോത്തുകളും ഉൾപ്പെടെ 12 എണ്ണം ചത്തു.
മഞ്ഞാടിയിൽ റോഡിന് സമീപത്തുള്ള തോട്ടിലേക്ക് ലോറി തല കീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വളവ് തിരിക്കുന്നതിനിടെ ലോറിയുടെ ടയറുകൾ പാതയോരത്ത് താഴ്ന്ന് മറിയുകയായിരുന്നു. ആന്ധ്രയിൽ നിന്നു പോത്തുകളുമായെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. പോത്തും എരുമയുമുൾപ്പെടെ19 എണ്ണമാണ് ലോറിയിലുണ്ടായിരുന്നത്. മറ്റുള്ള മാടുകളെ സമീപവാസികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ലോറിയിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും ബ്രഹ്മഗിരി സൈസൈറ്റി അധികൃതരും സ്ഥലത്തെത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്റെ സാന്നിധ്യത്തിൽ ചത്ത മാടുകളെ പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു. ലോറി മറിഞ്ഞതിനെ തുടർന്ന് പുറത്ത് ചാടിയ ഒരു പോത്ത് സമീപപ്രദേശത്ത് പരിഭ്രാന്തി പരത്തി. പുറത്തേക്ക് ഓടിയ പോത്ത് അമ്പുകുത്തി, മാളിക എന്നീ പ്രദേശങ്ങളിലാണ് പരിഭ്രാന്തി പരത്തിയത്.
ഫയർഫോഴ്സും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മയക്കുവെടിവച്ച് പോത്തിനെ തളച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
മഞ്ഞാടിയിൽ റോഡിന് സമീപത്തുള്ള തോട്ടിലേക്ക് ലോറി തല കീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വളവ് തിരിക്കുന്നതിനിടെ ലോറിയുടെ ടയറുകൾ പാതയോരത്ത് താഴ്ന്ന് മറിയുകയായിരുന്നു. ആന്ധ്രയിൽ നിന്നു പോത്തുകളുമായെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. പോത്തും എരുമയുമുൾപ്പെടെ19 എണ്ണമാണ് ലോറിയിലുണ്ടായിരുന്നത്. മറ്റുള്ള മാടുകളെ സമീപവാസികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ലോറിയിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും ബ്രഹ്മഗിരി സൈസൈറ്റി അധികൃതരും സ്ഥലത്തെത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്റെ സാന്നിധ്യത്തിൽ ചത്ത മാടുകളെ പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു. ലോറി മറിഞ്ഞതിനെ തുടർന്ന് പുറത്ത് ചാടിയ ഒരു പോത്ത് സമീപപ്രദേശത്ത് പരിഭ്രാന്തി പരത്തി. പുറത്തേക്ക് ഓടിയ പോത്ത് അമ്പുകുത്തി, മാളിക എന്നീ പ്രദേശങ്ങളിലാണ് പരിഭ്രാന്തി പരത്തിയത്.
ഫയർഫോഴ്സും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മയക്കുവെടിവച്ച് പോത്തിനെ തളച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.