കൊച്ചി: ശബരിമല കാനനപാതയിൽ മൃഗങ്ങൾ സഞ്ചരിക്കുന്ന മേഖലകളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യാമെന്നു ഹൈക്കോടതി. തീർഥാടകരുടെ സൗകര്യത്തിനായി സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബാരിക്കേഡുകൾ മൃഗങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് വനം വകുപ്പ് നീക്കിയതിനെ ചോദ്യംചെയ്തു തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പന്പാ നദിയിലേക്ക് മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന വഴികളിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നായിരുന്നു വനം വകുപ്പിന്റെ വാദം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മൃഗങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ബാരിക്കേഡുകൾ നീക്കം ചെയ്യേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തിയ സ്കെച്ചും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് മൃഗങ്ങൾ സഞ്ചരിക്കുന്ന വഴിയിലെ സ്ഥിരം ബാരിക്കേഡുകൾ നീക്കാൻ അനുമതി നൽകിയത്. തീർഥാടന കാലത്ത് ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ഈ ഭാഗങ്ങളിൽ താത്ക്കാലിക ബാരിക്കേഡ് സ്ഥാപിക്കാമെന്നു വ്യക്തമാക്കി ഹൈക്കോടതി ഹർജി തീർപ്പാക്കി.
പന്പാ നദിയിലേക്ക് മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന വഴികളിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നായിരുന്നു വനം വകുപ്പിന്റെ വാദം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മൃഗങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ബാരിക്കേഡുകൾ നീക്കം ചെയ്യേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തിയ സ്കെച്ചും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് മൃഗങ്ങൾ സഞ്ചരിക്കുന്ന വഴിയിലെ സ്ഥിരം ബാരിക്കേഡുകൾ നീക്കാൻ അനുമതി നൽകിയത്. തീർഥാടന കാലത്ത് ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ഈ ഭാഗങ്ങളിൽ താത്ക്കാലിക ബാരിക്കേഡ് സ്ഥാപിക്കാമെന്നു വ്യക്തമാക്കി ഹൈക്കോടതി ഹർജി തീർപ്പാക്കി.