കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷയുടെ പങ്കിനെപ്പറ്റി പിന്നീടു പറയാമെന്നു കേസിലെ പ്രധാന പ്രതിയായ പൾസർ സുനി. നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു സുനി മാധ്യമപ്രവർത്തകരോട് ഇത്തരത്തിൽ പ്രതികരിച്ചത്.
വിയ്യൂർ ജില്ലാ ജയിലിൽനിന്ന് ഇന്നലെ രാവിലെ പത്തരയോടെയാണു സുനിയെ അങ്കമാലി കോടതിയിൽ കൊണ്ടുവന്നത്. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ തവണ എറണാകുളം എസിജെഎം കോടതിയിൽ എത്തിച്ചപ്പോൾ കേസിൽ നാദിർഷയ്ക്കു പങ്കുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ജയിലിൽ കഴിയുന്ന വിഐപി പറയട്ടെയെന്നായിരുന്നു സുനിയുടെ മറുപടി. ഇതിനിടെ തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റിൽവച്ചു നാദിർഷ 25,000 രൂപ തനിക്കു നൽകിയതായി സുനി പോലീസിനു നൽകിയ മൊഴി പുറത്തുവന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സുനിയുടെ റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടി. അതേസമയം, കാക്കനാട് ജില്ലാ ജയിലിലേക്കു തന്നെ വീണ്ടും മാറ്റണമെന്നുള്ള പൾസർ സുനിയുടെ അപേക്ഷ അങ്കമാലി കോടതി ഇന്നു പരിഗണിക്കും.
വിയ്യൂർ ജില്ലാ ജയിലിൽനിന്ന് ഇന്നലെ രാവിലെ പത്തരയോടെയാണു സുനിയെ അങ്കമാലി കോടതിയിൽ കൊണ്ടുവന്നത്. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ തവണ എറണാകുളം എസിജെഎം കോടതിയിൽ എത്തിച്ചപ്പോൾ കേസിൽ നാദിർഷയ്ക്കു പങ്കുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ജയിലിൽ കഴിയുന്ന വിഐപി പറയട്ടെയെന്നായിരുന്നു സുനിയുടെ മറുപടി. ഇതിനിടെ തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റിൽവച്ചു നാദിർഷ 25,000 രൂപ തനിക്കു നൽകിയതായി സുനി പോലീസിനു നൽകിയ മൊഴി പുറത്തുവന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സുനിയുടെ റിമാൻഡ് 14 ദിവസത്തേക്കു കൂടി നീട്ടി. അതേസമയം, കാക്കനാട് ജില്ലാ ജയിലിലേക്കു തന്നെ വീണ്ടും മാറ്റണമെന്നുള്ള പൾസർ സുനിയുടെ അപേക്ഷ അങ്കമാലി കോടതി ഇന്നു പരിഗണിക്കും.