കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണം നീളുന്നതിനെതിരേ ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം. കേസന്വേഷണമാണോ അതോ സിനിമാ തിരക്കഥയാണോ നടക്കുന്നതെന്നു ചോദിച്ച കോടതി, ടവർ ലൊക്കേഷൻ നോക്കിയാണു പോലീസ് അന്വേഷണം നടത്തുന്നതെന്നും ബുദ്ധിപരമായ അന്വേഷണം നടക്കുന്നില്ലെന്നും പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു വിമർശനം. ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നാണു പോലീസ് പറയുന്നത്. ഏഴു മാസമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ലേയെന്നും ഓരോ മാസവും ഓരോരുത്തരെ വീതം ചോദ്യം ചെയ്യുകയാണോയെന്നും കോടതി ആരാഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ സംവിധായകൻ നാദിർഷ നാളെ രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. ചോദ്യംചെയ്യലിനു ഹാജരാകാമെന്നു നാദിർഷയുടെ അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. മുൻകൂർ ജാമ്യഹർജി ഈ മാസം 18നു വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാവില്ല. എന്നാൽ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ തുടർനടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അദ്ദേഹം നിലവിൽ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ ബോധിപ്പിച്ചു.
നാദിർഷയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. വസ്തുതകളിൽ കൂടുതൽ വ്യക്തത വരുത്താനാണു വീണ്ടും ഹാജരാകാൻ നിർദേശിച്ചതെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.
ഈ അവസരത്തിലാണു കേസിലെ അന്വേഷണസംഘത്തിനെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയശേഷം ഗൂഢാലോചനക്കേസിന്റെ പേരിൽ പൾസർ സുനിയെ പലതവണ ചോദ്യംചെയ്യുന്നതു ശരിയാണോയെന്നു കോടതി ചോദിച്ചു.
ചോദ്യംചെയ്യലിനു ബന്ധപ്പെട്ട കോടതിയുടെ അനുമതി വാങ്ങിയിരുന്നെന്നു ഡിജിപി വിശദീകരിച്ചപ്പോഴാണു കേസന്വേഷണത്തിന്റെ അവസ്ഥ എന്താണെന്നും ചോദ്യംചെയ്യൽ തുടർന്നുകൊണ്ടേയിരിക്കുകയാണോയെന്നും കോടതി ചോദിച്ചത്. കുറ്റാന്വേഷണം ആർക്കെങ്കിലും വേണ്ടിയാകരുത്, ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾക്കനുസരിച്ചു വേണം. ഹെൽമെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നതു പിടിക്കലുമൊക്കെയാണു പോലീസ് ചെയ്യുന്നത്.
ക്രിമിനൽ കേസിൽ ശരിയായ അന്വേഷണമില്ല. ഉണ്ടെങ്കിൽത്തന്നെ ടവർ ലൊക്കേഷൻ നോക്കിയാണ് അന്വേഷണം. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുന്നില്ല-ഹൈക്കോടതി വാക്കാൽ പറഞ്ഞു.
കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. ഇദ്ദേഹത്തിന്റെ നിർദേശംകൂടി കണക്കിലെടുത്താണു നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ നാദിർഷയോടു ഹൈക്കോടതി നിർദേശിച്ചത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു വിമർശനം. ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നാണു പോലീസ് പറയുന്നത്. ഏഴു മാസമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ലേയെന്നും ഓരോ മാസവും ഓരോരുത്തരെ വീതം ചോദ്യം ചെയ്യുകയാണോയെന്നും കോടതി ആരാഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ സംവിധായകൻ നാദിർഷ നാളെ രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. ചോദ്യംചെയ്യലിനു ഹാജരാകാമെന്നു നാദിർഷയുടെ അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. മുൻകൂർ ജാമ്യഹർജി ഈ മാസം 18നു വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാവില്ല. എന്നാൽ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ തുടർനടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അദ്ദേഹം നിലവിൽ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ ബോധിപ്പിച്ചു.
നാദിർഷയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. വസ്തുതകളിൽ കൂടുതൽ വ്യക്തത വരുത്താനാണു വീണ്ടും ഹാജരാകാൻ നിർദേശിച്ചതെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.
ഈ അവസരത്തിലാണു കേസിലെ അന്വേഷണസംഘത്തിനെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയശേഷം ഗൂഢാലോചനക്കേസിന്റെ പേരിൽ പൾസർ സുനിയെ പലതവണ ചോദ്യംചെയ്യുന്നതു ശരിയാണോയെന്നു കോടതി ചോദിച്ചു.
ചോദ്യംചെയ്യലിനു ബന്ധപ്പെട്ട കോടതിയുടെ അനുമതി വാങ്ങിയിരുന്നെന്നു ഡിജിപി വിശദീകരിച്ചപ്പോഴാണു കേസന്വേഷണത്തിന്റെ അവസ്ഥ എന്താണെന്നും ചോദ്യംചെയ്യൽ തുടർന്നുകൊണ്ടേയിരിക്കുകയാണോയെന്നും കോടതി ചോദിച്ചത്. കുറ്റാന്വേഷണം ആർക്കെങ്കിലും വേണ്ടിയാകരുത്, ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾക്കനുസരിച്ചു വേണം. ഹെൽമെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നതു പിടിക്കലുമൊക്കെയാണു പോലീസ് ചെയ്യുന്നത്.
ക്രിമിനൽ കേസിൽ ശരിയായ അന്വേഷണമില്ല. ഉണ്ടെങ്കിൽത്തന്നെ ടവർ ലൊക്കേഷൻ നോക്കിയാണ് അന്വേഷണം. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുന്നില്ല-ഹൈക്കോടതി വാക്കാൽ പറഞ്ഞു.
കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. ഇദ്ദേഹത്തിന്റെ നിർദേശംകൂടി കണക്കിലെടുത്താണു നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ നാദിർഷയോടു ഹൈക്കോടതി നിർദേശിച്ചത്.