കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് എന്തു വാണിജ്യനേട്ടമാണ് ഉണ്ടാവുകയെന്നും സംസ്ഥാനത്തിന്റെ താത്പര്യം ഈ കരാറിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സർക്കാർ വിശദീകരണം നൽകണമെന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു കോടതിയുടെ ഉത്തരവ്. വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ സാന്പത്തിക ഇളവനുവദിക്കുന്നത് 30 വർഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് 40 വർഷത്തേക്കാണ് ഇളവ് നൽകുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിഎജി റിപ്പോർട്ടിലുണ്ട്. സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചശേഷം ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷനു മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും ഹർജിയിൽ പറയുന്നു. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ വിഷയം അതീവഗുരുതരമാണെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. 25നു വീണ്ടും ഹർജി പരിഗണിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാറിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു കോടതിയുടെ ഉത്തരവ്. വിഴിഞ്ഞം തുറമുഖ കരാർ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ സാന്പത്തിക ഇളവനുവദിക്കുന്നത് 30 വർഷത്തേക്കാണെന്നിരിക്കെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് 40 വർഷത്തേക്കാണ് ഇളവ് നൽകുന്നതെന്നും സംസ്ഥാനത്തിന് ഇതുമൂലം 29,217 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സിഎജി റിപ്പോർട്ടിലുണ്ട്. സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചശേഷം ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷനു മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും ഹർജിയിൽ പറയുന്നു. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ വിഷയം അതീവഗുരുതരമാണെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. 25നു വീണ്ടും ഹർജി പരിഗണിക്കും.