കൊച്ചി: ബാർ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ മുൻമന്ത്രി കെ.എം. മാണി നൽകിയ ഹർജിയിൽ സർക്കാരിനോടു സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ധനമന്ത്രിയായിരിക്കേ ബാർ ലൈസൻസ് പുതുക്കാൻ താൻ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് രണ്ടു തവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവു ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഒക്ടോബർ നാലിന് വീണ്ടും പരിഗണിക്കും.
ധനമന്ത്രിയായിരിക്കേ ബാർ ലൈസൻസ് പുതുക്കാൻ താൻ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് രണ്ടു തവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവു ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഒക്ടോബർ നാലിന് വീണ്ടും പരിഗണിക്കും.