ഭാരതസഭയിലെ ആദ്യത്തെ പാസ്റ്ററൽ കൗൺസിൽ സ്ഥാപിതമായതു ചങ്ങനാശേരി അതിരൂപതയിലാണ്. വത്തിക്കാൻ കൗൺസിലിന്റെ മെത്രാൻമാർ, അല്മായ പ്രേഷിതത്വം, പ്രേഷിതപ്രവർത്തനം എന്നീ പ്രമാണ രേഖകളിലെ നിർദേശങ്ങളാണ് ഈ പാസ്റ്ററൽ കൗൺസിൽ രൂപീകരണത്തിനു പ്രേരകമായത്. സഭാചരിത്രത്തിൽ ഒരു പുത്തൻ യുഗത്തിന് ആരംഭം കുറിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമ്മാനമാണു പാസ്റ്ററൽ കൗൺസിൽ എന്നു വിലയിരുത്തുന്നതിൽ തെറ്റില്ല.
വത്തിക്കാൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അതിന്റെ ചൈതന്യം ഉൾക്കൊള്ളുകയും ചെയ്ത ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് 1967 സെപ്റ്റംബർ 14-നു ചങ്ങനാശേരി അതിരൂപതയിൽ പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്ററൽ കൗൺസിലും സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തത്. പൗരസ്ത്യ കാനൻ നിയമത്തിലെ 272, 273 വകുപ്പുകൾ അനുസരിച്ച്, മെത്രാന്റെ അധികാരത്തിനു വിധേയമായി പ്രാദേശികസഭയിലെ അജപാലനപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രായോഗിക നിർദേശങ്ങൾ നല്കുന്നതിനുമായി സ്ഥാപിതമായിരിക്കുന്ന ഒരു ആലോചനാസമിതിയാണ് പാസ്റ്ററൽ കൗൺസിൽ. നൂറ്റാണ്ടുകളായി കേരള നസ്രാണി സഭയിൽ നിലവിലിരുന്ന പള്ളിയോഗ പാരന്പര്യത്തിന്റെ രൂപതാതലത്തിലുള്ള ആവിഷ്കരണമായി ഈ സംവിധാനത്തെ കാണാം.
ദൈവജനം ഒന്നുചേർന്ന് ആലോചിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്ന മഹനീയ പാരന്പര്യം കേരളത്തിലെ സുറിയാനി സഭയുടെ പ്രത്യേകതയായിരുന്നു. പള്ളിയോഗം, പ്രാദേശികയോഗം, മഹായോഗം എന്നിവ കേരളസഭയിലെ പങ്കാളിത്തസ്വഭാവം വ്യക്തമാക്കുന്ന സംവിധാനങ്ങളായിരുന്നു. സഭ ദൈവജനമാണെന്ന ആദിമസഭയുടെ കാഴ്ചപ്പാട് ഊട്ടിയുറപ്പിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവജനത്തിന്റെ മുഴുവൻ പങ്കാളിത്തവും സഭയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും അത്യാവശ്യമാണെന്നുള്ള പ്രബോധനം നൽകി. ഇത് എല്ലാവർക്കും പ്രാതിനിധ്യമുള്ള ഈ അജപാലനസമിതിയുടെ രൂപീകരണത്തിനു കാരണമായി. വത്തിക്കാൻ കൗൺസിലിന്റെ ഈ നിർദേശം കേരള നസ്രാണിസഭാ പാരന്പര്യത്തിനു ലഭിച്ച ഒരു അംഗീകാരമായി കാണാം.
വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്ത ഈ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്നു. ഇപ്പോൾ ഈ സമിതിയുടെ ആകെ അംഗസംഖ്യയിൽ ഏതാണ്ട് മൂന്നിൽ രണ്ട് അല്മായരാണെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. അജപാലന കാര്യങ്ങളിൽ മെത്രാന് ആലോചന നല്കുന്ന പ്രാദേശികസഭയിലെ പരമോന്നത സമിതിയാണിത്. സഭയിൽ പ്രകടമാകേണ്ട കൂട്ടുത്തരവാദിത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രകടനമായ പാസ്റ്ററൽ കൗൺസിൽ, സഭയുടെ നന്മയ്ക്കുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഫലപ്രദമായ ഒരു സംവിധാനമാണ്.
ചരിത്രപരമായ സവിശേഷതകൾ
ലഭ്യമായ രേഖകൾപ്രകാരം ഭാരതസഭയിലെ ആദ്യത്തെ പാസ്റ്ററൽ കൗൺസിലാണു ചങ്ങനാശേരി അതിരൂപതയിലേത്. 1983-ൽ സിബിസിഐയുടെ അല്മായ കമ്മീഷൻ പുറത്തിറക്കിയ പാസ്റ്ററൽ കൗൺസിൽ എന്ന ലഘുഗ്രന്ഥത്തിൽ 1967-ൽ ചങ്ങനാശേരിയിലും തൃശൂരിലും പാസ്റ്ററൽ കൗൺസിലുകൾ സ്ഥാപിതമായെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ചങ്ങനാശേരിയിലെ കൗൺസിലിന്റെ സവിശേഷതകൾ ഈ ഗ്രന്ഥത്തിൽ എടുത്തുകാട്ടിയിട്ടുമുണ്ട്. സ്വന്തമായി ഭരണഘടനയുണ്ടാക്കിയ ആദ്യത്തെ പാസ്റ്ററൽ കൗൺസിൽ ചങ്ങനാശേരിയിലേതാണ്. 1971-ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു ഭരണഘടന ഇതിനുണ്ടായി.
പിന്നീട് ഈ ഭരണഘടന ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി ഭാരതത്തിലെ എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തു. ഈ പരിഭാഷയാണ് സിബിസിഐ ഒരു മാതൃകാഭരണഘടനയായി സ്വീകരിച്ചത്. ഫൊറോനാ കൗൺസിലിലും പാസ്റ്ററൽ കൗൺസിലിലും കൂടുതൽ വനിതാ പ്രാതിനിധ്യം ദളിത്-നാടാർ പങ്കാളിത്തവും ഉണ്ടാകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് 2016-ൽ പുറത്തിറക്കിയ ഭരണഘടനയാണു ചങ്ങനാശേരി അതിരൂപതയിൽ നിലവിലുള്ളത്.
ഒന്നാമത്തെ കൗൺസിൽ മുതൽതന്നെ വിവിധ കമ്മിറ്റികളിലൂടെയാണു പാസ്റ്ററൽ കൗൺസിൽ പ്രവർത്തിക്കുന്നത്. അജപാലനമേഖലകളും ആഭിമുഖ്യങ്ങളും മുൻനിർത്തി ഒമ്പതു കമ്മിറ്റികളാണ് ഇപ്പോൾ കൗൺസിലിനുള്ളത്. പ്രാദേശികസഭയുടെ പ്രവർത്തനങ്ങളിൽ ദൈവജനത്തിന്റെ മുഴുവൻ സജീവപങ്കാളിത്തം ഉറപ്പുവരുത്താൻ ഈ പ്രവർത്തനരീതി ഏറെ അനുയോജ്യമാണെന്ന് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലെ കൗൺസിലിന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞു.
ഭാരതത്തിൽ ആദ്യമായി പാസ്റ്ററൽ കൗൺസിലിന് ഒരു അല്മായ സെക്രട്ടറി ഉണ്ടായതും ചങ്ങനാശേരി അതിരൂപതയിലാണ്. 1982-ൽ പ്രഫ. സ്കറിയ സക്കറിയ സെക്രട്ടറിയായി നിയമിതനായതു സഭാചരിത്രത്തിൽ എടുത്തുപറയേണ്ട കാര്യമാണ്. പിന്നീടു നാളിതുവരെ പ്രഗദ്ഭരായ അല്മായരെ സെക്രട്ടറിമാരായി നിയമിച്ച് ചങ്ങനാശേരി അതിരൂപത സഭാപ്രവർത്തനങ്ങളിൽ അല്മായ പങ്കാളിത്തത്തിന് ഉത്തമ മാതൃകയായി. പാസ്റ്ററൽ കൗൺസിലിന്റെ ആദ്യകാലങ്ങളിലെ വൈദിക സെക്രട്ടറിമാരിൽ മാർ മാത്യു വട്ടക്കുഴി, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ആലഞ്ചേരി എന്നിവർ മേൽപ്പട്ട സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടുവെന്നുള്ളതും അഭിമാനകരമായ കാര്യമാണ്.
കാനോൻ നിയമമനുസരിച്ച് ഇതൊരു ആലോചനാ സമിതിയാണെങ്കിലും അജപാലനപരവും സാമുദായികവും സാമൂഹികവുമായ വിഷയങ്ങളിൽ അതിരൂപതയ്ക്കു നിലപാടുകളും തീരുമാനങ്ങളുമെടുക്കാൻ കൗൺസിലിന്റെ ശിപാർശകൾ സഹായകമായിട്ടുണ്ട്. കേവലം ഒരാലോചനാ സമിതിക്കപ്പുറം കർമപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനു പ്രാപ്തമായ ഒരു സംവിധാനമായി ഇതു വളർന്നുകഴിഞ്ഞു.
പ്രാദേശിക സഭയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കാളികളാവുകയും നേതൃത്വം നല്കുകയും ചെയ്തതിനൊപ്പം ഇതര രൂപതകൾക്കും കേരള സഭയ്ക്കും ഭാരതസഭയ്ക്കും മാതൃകയാകാനും ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിലിനു സാധിച്ചു. ഇപ്പോൾ സുവർണജൂബിലി നിറവിൽ ആയിരിക്കുന്ന ഈ കൗൺസിൽ തുടർന്നും സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും ദിശാബോധം നല്കുന്ന ഉത്തമ സംവിധാനമായി നിലനിൽക്കുമെന്നു പ്രത്യാശിക്കാം.
ജോജി ചിറയിൽ
(ചങ്ങനാശേരി അതിരൂപത പിആർഒയും പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറിയുമാണു ലേഖകൻ)
വത്തിക്കാൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അതിന്റെ ചൈതന്യം ഉൾക്കൊള്ളുകയും ചെയ്ത ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് 1967 സെപ്റ്റംബർ 14-നു ചങ്ങനാശേരി അതിരൂപതയിൽ പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്ററൽ കൗൺസിലും സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തത്. പൗരസ്ത്യ കാനൻ നിയമത്തിലെ 272, 273 വകുപ്പുകൾ അനുസരിച്ച്, മെത്രാന്റെ അധികാരത്തിനു വിധേയമായി പ്രാദേശികസഭയിലെ അജപാലനപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രായോഗിക നിർദേശങ്ങൾ നല്കുന്നതിനുമായി സ്ഥാപിതമായിരിക്കുന്ന ഒരു ആലോചനാസമിതിയാണ് പാസ്റ്ററൽ കൗൺസിൽ. നൂറ്റാണ്ടുകളായി കേരള നസ്രാണി സഭയിൽ നിലവിലിരുന്ന പള്ളിയോഗ പാരന്പര്യത്തിന്റെ രൂപതാതലത്തിലുള്ള ആവിഷ്കരണമായി ഈ സംവിധാനത്തെ കാണാം.
ദൈവജനം ഒന്നുചേർന്ന് ആലോചിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്ന മഹനീയ പാരന്പര്യം കേരളത്തിലെ സുറിയാനി സഭയുടെ പ്രത്യേകതയായിരുന്നു. പള്ളിയോഗം, പ്രാദേശികയോഗം, മഹായോഗം എന്നിവ കേരളസഭയിലെ പങ്കാളിത്തസ്വഭാവം വ്യക്തമാക്കുന്ന സംവിധാനങ്ങളായിരുന്നു. സഭ ദൈവജനമാണെന്ന ആദിമസഭയുടെ കാഴ്ചപ്പാട് ഊട്ടിയുറപ്പിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവജനത്തിന്റെ മുഴുവൻ പങ്കാളിത്തവും സഭയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും അത്യാവശ്യമാണെന്നുള്ള പ്രബോധനം നൽകി. ഇത് എല്ലാവർക്കും പ്രാതിനിധ്യമുള്ള ഈ അജപാലനസമിതിയുടെ രൂപീകരണത്തിനു കാരണമായി. വത്തിക്കാൻ കൗൺസിലിന്റെ ഈ നിർദേശം കേരള നസ്രാണിസഭാ പാരന്പര്യത്തിനു ലഭിച്ച ഒരു അംഗീകാരമായി കാണാം.
വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്ത ഈ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്നു. ഇപ്പോൾ ഈ സമിതിയുടെ ആകെ അംഗസംഖ്യയിൽ ഏതാണ്ട് മൂന്നിൽ രണ്ട് അല്മായരാണെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. അജപാലന കാര്യങ്ങളിൽ മെത്രാന് ആലോചന നല്കുന്ന പ്രാദേശികസഭയിലെ പരമോന്നത സമിതിയാണിത്. സഭയിൽ പ്രകടമാകേണ്ട കൂട്ടുത്തരവാദിത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രകടനമായ പാസ്റ്ററൽ കൗൺസിൽ, സഭയുടെ നന്മയ്ക്കുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഫലപ്രദമായ ഒരു സംവിധാനമാണ്.
ചരിത്രപരമായ സവിശേഷതകൾ
ലഭ്യമായ രേഖകൾപ്രകാരം ഭാരതസഭയിലെ ആദ്യത്തെ പാസ്റ്ററൽ കൗൺസിലാണു ചങ്ങനാശേരി അതിരൂപതയിലേത്. 1983-ൽ സിബിസിഐയുടെ അല്മായ കമ്മീഷൻ പുറത്തിറക്കിയ പാസ്റ്ററൽ കൗൺസിൽ എന്ന ലഘുഗ്രന്ഥത്തിൽ 1967-ൽ ചങ്ങനാശേരിയിലും തൃശൂരിലും പാസ്റ്ററൽ കൗൺസിലുകൾ സ്ഥാപിതമായെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ചങ്ങനാശേരിയിലെ കൗൺസിലിന്റെ സവിശേഷതകൾ ഈ ഗ്രന്ഥത്തിൽ എടുത്തുകാട്ടിയിട്ടുമുണ്ട്. സ്വന്തമായി ഭരണഘടനയുണ്ടാക്കിയ ആദ്യത്തെ പാസ്റ്ററൽ കൗൺസിൽ ചങ്ങനാശേരിയിലേതാണ്. 1971-ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു ഭരണഘടന ഇതിനുണ്ടായി.
പിന്നീട് ഈ ഭരണഘടന ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി ഭാരതത്തിലെ എല്ലാ രൂപതകളിലേക്കും അയച്ചുകൊടുത്തു. ഈ പരിഭാഷയാണ് സിബിസിഐ ഒരു മാതൃകാഭരണഘടനയായി സ്വീകരിച്ചത്. ഫൊറോനാ കൗൺസിലിലും പാസ്റ്ററൽ കൗൺസിലിലും കൂടുതൽ വനിതാ പ്രാതിനിധ്യം ദളിത്-നാടാർ പങ്കാളിത്തവും ഉണ്ടാകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് 2016-ൽ പുറത്തിറക്കിയ ഭരണഘടനയാണു ചങ്ങനാശേരി അതിരൂപതയിൽ നിലവിലുള്ളത്.
ഒന്നാമത്തെ കൗൺസിൽ മുതൽതന്നെ വിവിധ കമ്മിറ്റികളിലൂടെയാണു പാസ്റ്ററൽ കൗൺസിൽ പ്രവർത്തിക്കുന്നത്. അജപാലനമേഖലകളും ആഭിമുഖ്യങ്ങളും മുൻനിർത്തി ഒമ്പതു കമ്മിറ്റികളാണ് ഇപ്പോൾ കൗൺസിലിനുള്ളത്. പ്രാദേശികസഭയുടെ പ്രവർത്തനങ്ങളിൽ ദൈവജനത്തിന്റെ മുഴുവൻ സജീവപങ്കാളിത്തം ഉറപ്പുവരുത്താൻ ഈ പ്രവർത്തനരീതി ഏറെ അനുയോജ്യമാണെന്ന് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലെ കൗൺസിലിന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞു.
ഭാരതത്തിൽ ആദ്യമായി പാസ്റ്ററൽ കൗൺസിലിന് ഒരു അല്മായ സെക്രട്ടറി ഉണ്ടായതും ചങ്ങനാശേരി അതിരൂപതയിലാണ്. 1982-ൽ പ്രഫ. സ്കറിയ സക്കറിയ സെക്രട്ടറിയായി നിയമിതനായതു സഭാചരിത്രത്തിൽ എടുത്തുപറയേണ്ട കാര്യമാണ്. പിന്നീടു നാളിതുവരെ പ്രഗദ്ഭരായ അല്മായരെ സെക്രട്ടറിമാരായി നിയമിച്ച് ചങ്ങനാശേരി അതിരൂപത സഭാപ്രവർത്തനങ്ങളിൽ അല്മായ പങ്കാളിത്തത്തിന് ഉത്തമ മാതൃകയായി. പാസ്റ്ററൽ കൗൺസിലിന്റെ ആദ്യകാലങ്ങളിലെ വൈദിക സെക്രട്ടറിമാരിൽ മാർ മാത്യു വട്ടക്കുഴി, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ആലഞ്ചേരി എന്നിവർ മേൽപ്പട്ട സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടുവെന്നുള്ളതും അഭിമാനകരമായ കാര്യമാണ്.
കാനോൻ നിയമമനുസരിച്ച് ഇതൊരു ആലോചനാ സമിതിയാണെങ്കിലും അജപാലനപരവും സാമുദായികവും സാമൂഹികവുമായ വിഷയങ്ങളിൽ അതിരൂപതയ്ക്കു നിലപാടുകളും തീരുമാനങ്ങളുമെടുക്കാൻ കൗൺസിലിന്റെ ശിപാർശകൾ സഹായകമായിട്ടുണ്ട്. കേവലം ഒരാലോചനാ സമിതിക്കപ്പുറം കർമപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനു പ്രാപ്തമായ ഒരു സംവിധാനമായി ഇതു വളർന്നുകഴിഞ്ഞു.
പ്രാദേശിക സഭയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കാളികളാവുകയും നേതൃത്വം നല്കുകയും ചെയ്തതിനൊപ്പം ഇതര രൂപതകൾക്കും കേരള സഭയ്ക്കും ഭാരതസഭയ്ക്കും മാതൃകയാകാനും ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിലിനു സാധിച്ചു. ഇപ്പോൾ സുവർണജൂബിലി നിറവിൽ ആയിരിക്കുന്ന ഈ കൗൺസിൽ തുടർന്നും സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും ദിശാബോധം നല്കുന്ന ഉത്തമ സംവിധാനമായി നിലനിൽക്കുമെന്നു പ്രത്യാശിക്കാം.
ജോജി ചിറയിൽ
(ചങ്ങനാശേരി അതിരൂപത പിആർഒയും പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറിയുമാണു ലേഖകൻ)