മിഷനറിമാരാൽ സന്പന്നമാണു കേരളം. എതിർപ്പുകളെയും ഭീഷണികളെയും നേരിട്ട്, സേവനസന്നദ്ധരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കേരളീയ മിഷനറിമാർ ആഗോളസഭയ്ക്കുതന്നെ മുതൽക്കൂട്ടാണ്. മിഷനറിമാരുടെ പിതാവ് എന്ന വിശേഷണത്തിന് അർഹനായ മോൺ. ജേക്കബ് വെള്ളരിങ്ങാട്ടിന്റെ 125-ാം ജന്മവാർഷികദിനമാണ് ഇന്ന്.
പാലാ പുത്തൻപള്ളി ഇടവകയിൽ വെള്ളരിങ്ങാട് ചാക്കോ ഈനാശു-അന്നമ്മ ദന്പതികളുടെ സീമന്ത പുത്രനായി 1892 സെപ്റ്റംബർ 14 നു ജേക്കബ് ജനിച്ചു. 1920ൽ വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ടു പ്രസിദ്ധനായ വാഗ്മിയും ധ്യാനഗുരുവുമായി. അദ്ദേഹത്തിന്റെ കഴിവുകൾ മനസിലാക്കിയ മെത്രാൻ അദ്ദേഹത്തെ കോട്ടയം ലൂർദ് പള്ളിക്കു സമീപം പ്രവർത്തിച്ചിരുന്ന മൈനർ സെമിനാരിയുടെ വൈസ് റെക്ടറായി നിയമിച്ചു. പന്ത്രണ്ടു വർഷം അവിടെ സേവനമനുഷ്ഠിച്ചു.
മൈനർ സെമിനാരിയിലെ ബ്രദർമാരെ മിഷനു പോകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇടവക വൈദികരാകാൻ സെമിനാരിയിൽ പ്രവേശനം നേടിയ പലരും അങ്ങനെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾക്കു പോകാൻ സന്നദ്ധരായി. ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട്, ബിഷപ് മാർ സെബാസ്റ്റ്യൻ വയലിൻ, തിരുവല്ല രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന മോൺ. ജോൺ കച്ചിറമറ്റം തുടങ്ങിയവർ വെള്ളരിങ്ങാട്ടച്ചന്റെ പെറ്റി സെമിനാരിയിലെ ശിഷ്യന്മാരായിരുന്നു.
തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനരംഗം കോട്ടയത്തുനിന്നു തിരുവല്ലയിലേക്കു മാറ്റി. വിജയപുരം ബിഷപ് ഡോ. ബെനവന്തുര തിരുവല്ലയിൽ ഒരു ആശുപത്രിയും അതോടനുബന്ധിച്ചു കുട്ടികൾക്കായി ഒരു ഹോസ്റ്റലും മിഷൻ ഹോമും അവിടെ സ്ഥാപിച്ചിരുന്നു. അതിന്റെ മേൽനോട്ടം അദ്ദേഹം ഏറ്റെടുത്തു. 1930-ൽ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപം കൊള്ളുകയും തിരുവനന്തപുരം, തിരുവല്ല രൂപതകൾ സ്ഥാപിതമാവുകയും ചെയ്തപ്പോൾ സുറിയാനി രൂപതകളിൽനിന്നു പലരും ഈ രൂപതകളിൽ ചേർന്നു മിഷൻ പ്രവർത്തനം നടത്താൻ തയാറായി. വെള്ളരിങ്ങാട്ടച്ചൻ ആദ്യംതന്നെ തിരുവല്ല രൂപതയിൽ ചേർന്നു. തിരുവല്ല രൂപതയുടെ മൈനർ സെമിനാരിയുടെ പ്രഥമ റെക്ടറായി വെള്ളിരിങ്ങാട്ടച്ചനെ നിയമിച്ചു.
സെമിനാരിയിൽനിന്നു വിരമിച്ചതിനുശേഷം 1936ൽ അദ്ദേഹം തിരുവല്ലയിൽ സെന്റ് ജോസഫ് മിഷൻ ഹോം സ്ഥാപിച്ചു. മിഷനർഥികളെ സ്വീകരിച്ചു ഭാരതമിഷനെപ്പറ്റി വേണ്ടത്ര അറിവും വൈദിക വിദ്യാർഥികൾക്കാവശ്യമായ പരിശീലനവും നൽകി, ആവശ്യമുള്ള രൂപതകളിലേക്കും സന്യാസ സഭകളിലേക്കും അവരെ അയയ്ക്കുകയെന്നതായിരുന്നു മിഷൻ ഹോമിന്റെ ഉദ്ദേശം. മിഷനർഥികൾക്കു മിഷൻ ഹോം പെറ്റി സെമിനാരിയായിരുന്നു.
1942 ൽ മിഷന് ഹോമിന് ഒരു മൈനർ സെമിനാരിയായി കാനോനികമായ അംഗീകാരം ലഭിച്ചു. അനേകം മിഷനറി വൈദികർക്കു രൂപം നൽകാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. 1945ൽ മിഷൻ ഹോം കോട്ടയത്തേക്കു മാറ്റിസ്ഥാപിച്ചു. പാലാ രൂപത സ്ഥാപിതമായപ്പോൾ 1951 ൽ പാലായിലേക്കും മാറ്റി. പാലാ രൂപതയുടെ ആരംഭകാലത്തു രൂപത വക മൈനർ സെമിനാരി, മിഷൻ ഹോമിനോടൊപ്പം വെള്ളിരിങ്ങാട്ടച്ചന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.
കേരള സഭയ്ക്കും ഭാരത മിഷനും ചെയ്ത വിവിധങ്ങളായ സേവനങ്ങൾ കണക്കിലെടുത്തു ഡൊമസ്റ്റിക് പ്രിലേറ്റ്- മോൺസിഞ്ഞോർ സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. മിഷൻ ഹോം വഴി കടന്നുപോയ അഞ്ഞൂറോളം വൈദികർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. മെത്രാന്മാരും സന്യാസ സഭാ ശ്രേഷ്ഠന്മാരും അതിൽപ്പെടും.
മിഷൻ ഹോമിലെ ജോലികൾക്കിടയിലും പ്രായാധിക്യത്തെ വകവയ്ക്കാതെ മോൺ. വെള്ളരിങ്ങാട്ട് ധ്യാനപ്രസംഗങ്ങൾ നടത്തുന്നതിനു താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1984 നവംബർ ഏഴിന് ആ വലിയ മിഷനറി ദിവംഗതനായി.
ജോൺ കച്ചിറമറ്റം
പാലാ പുത്തൻപള്ളി ഇടവകയിൽ വെള്ളരിങ്ങാട് ചാക്കോ ഈനാശു-അന്നമ്മ ദന്പതികളുടെ സീമന്ത പുത്രനായി 1892 സെപ്റ്റംബർ 14 നു ജേക്കബ് ജനിച്ചു. 1920ൽ വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ടു പ്രസിദ്ധനായ വാഗ്മിയും ധ്യാനഗുരുവുമായി. അദ്ദേഹത്തിന്റെ കഴിവുകൾ മനസിലാക്കിയ മെത്രാൻ അദ്ദേഹത്തെ കോട്ടയം ലൂർദ് പള്ളിക്കു സമീപം പ്രവർത്തിച്ചിരുന്ന മൈനർ സെമിനാരിയുടെ വൈസ് റെക്ടറായി നിയമിച്ചു. പന്ത്രണ്ടു വർഷം അവിടെ സേവനമനുഷ്ഠിച്ചു.
മൈനർ സെമിനാരിയിലെ ബ്രദർമാരെ മിഷനു പോകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇടവക വൈദികരാകാൻ സെമിനാരിയിൽ പ്രവേശനം നേടിയ പലരും അങ്ങനെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾക്കു പോകാൻ സന്നദ്ധരായി. ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട്, ബിഷപ് മാർ സെബാസ്റ്റ്യൻ വയലിൻ, തിരുവല്ല രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന മോൺ. ജോൺ കച്ചിറമറ്റം തുടങ്ങിയവർ വെള്ളരിങ്ങാട്ടച്ചന്റെ പെറ്റി സെമിനാരിയിലെ ശിഷ്യന്മാരായിരുന്നു.
തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനരംഗം കോട്ടയത്തുനിന്നു തിരുവല്ലയിലേക്കു മാറ്റി. വിജയപുരം ബിഷപ് ഡോ. ബെനവന്തുര തിരുവല്ലയിൽ ഒരു ആശുപത്രിയും അതോടനുബന്ധിച്ചു കുട്ടികൾക്കായി ഒരു ഹോസ്റ്റലും മിഷൻ ഹോമും അവിടെ സ്ഥാപിച്ചിരുന്നു. അതിന്റെ മേൽനോട്ടം അദ്ദേഹം ഏറ്റെടുത്തു. 1930-ൽ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപം കൊള്ളുകയും തിരുവനന്തപുരം, തിരുവല്ല രൂപതകൾ സ്ഥാപിതമാവുകയും ചെയ്തപ്പോൾ സുറിയാനി രൂപതകളിൽനിന്നു പലരും ഈ രൂപതകളിൽ ചേർന്നു മിഷൻ പ്രവർത്തനം നടത്താൻ തയാറായി. വെള്ളരിങ്ങാട്ടച്ചൻ ആദ്യംതന്നെ തിരുവല്ല രൂപതയിൽ ചേർന്നു. തിരുവല്ല രൂപതയുടെ മൈനർ സെമിനാരിയുടെ പ്രഥമ റെക്ടറായി വെള്ളിരിങ്ങാട്ടച്ചനെ നിയമിച്ചു.
സെമിനാരിയിൽനിന്നു വിരമിച്ചതിനുശേഷം 1936ൽ അദ്ദേഹം തിരുവല്ലയിൽ സെന്റ് ജോസഫ് മിഷൻ ഹോം സ്ഥാപിച്ചു. മിഷനർഥികളെ സ്വീകരിച്ചു ഭാരതമിഷനെപ്പറ്റി വേണ്ടത്ര അറിവും വൈദിക വിദ്യാർഥികൾക്കാവശ്യമായ പരിശീലനവും നൽകി, ആവശ്യമുള്ള രൂപതകളിലേക്കും സന്യാസ സഭകളിലേക്കും അവരെ അയയ്ക്കുകയെന്നതായിരുന്നു മിഷൻ ഹോമിന്റെ ഉദ്ദേശം. മിഷനർഥികൾക്കു മിഷൻ ഹോം പെറ്റി സെമിനാരിയായിരുന്നു.
1942 ൽ മിഷന് ഹോമിന് ഒരു മൈനർ സെമിനാരിയായി കാനോനികമായ അംഗീകാരം ലഭിച്ചു. അനേകം മിഷനറി വൈദികർക്കു രൂപം നൽകാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. 1945ൽ മിഷൻ ഹോം കോട്ടയത്തേക്കു മാറ്റിസ്ഥാപിച്ചു. പാലാ രൂപത സ്ഥാപിതമായപ്പോൾ 1951 ൽ പാലായിലേക്കും മാറ്റി. പാലാ രൂപതയുടെ ആരംഭകാലത്തു രൂപത വക മൈനർ സെമിനാരി, മിഷൻ ഹോമിനോടൊപ്പം വെള്ളിരിങ്ങാട്ടച്ചന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.
കേരള സഭയ്ക്കും ഭാരത മിഷനും ചെയ്ത വിവിധങ്ങളായ സേവനങ്ങൾ കണക്കിലെടുത്തു ഡൊമസ്റ്റിക് പ്രിലേറ്റ്- മോൺസിഞ്ഞോർ സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. മിഷൻ ഹോം വഴി കടന്നുപോയ അഞ്ഞൂറോളം വൈദികർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. മെത്രാന്മാരും സന്യാസ സഭാ ശ്രേഷ്ഠന്മാരും അതിൽപ്പെടും.
മിഷൻ ഹോമിലെ ജോലികൾക്കിടയിലും പ്രായാധിക്യത്തെ വകവയ്ക്കാതെ മോൺ. വെള്ളരിങ്ങാട്ട് ധ്യാനപ്രസംഗങ്ങൾ നടത്തുന്നതിനു താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1984 നവംബർ ഏഴിന് ആ വലിയ മിഷനറി ദിവംഗതനായി.
ജോൺ കച്ചിറമറ്റം