ചെറായി(കൊച്ചി): പട്ടാപ്പകൽ നടുറോഡിൽ പതിനാലുകാരിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ച പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. തൃശൂർ കെഎപി ക്യാന്പിലെ പോലീസുകാരനായ നായരന്പലം വെളിയത്തുപറന്പ് നികത്തിത്തറ വിജേഷ് (30) ആണു പിടിയിലായത്. പോലീസുകാരനെതിരേ പീഡനത്തിനാണു കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചെറായി വസ്തേരിപ്പാലത്തിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ തടഞ്ഞുനിർത്തി മൊബൈലിൽ എന്തോ അശ്ലീലം കാണിച്ചുവത്രേ. ഇതേത്തുടർന്നു വിദ്യാർഥിനി പോലീസുകാരന്റെ മൊബൈൽ തട്ടിപ്പറിച്ചെടുത്തു. മൊബൈലിനായി പിടികൂടിയ സമയത്താണു വിദ്യാർഥിനിയെ കയറിപ്പിടിച്ചതെന്നു മുനന്പം പോലീസ് പറഞ്ഞു.
ചെറായി വസ്തേരിപ്പാലത്തിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ തടഞ്ഞുനിർത്തി മൊബൈലിൽ എന്തോ അശ്ലീലം കാണിച്ചുവത്രേ. ഇതേത്തുടർന്നു വിദ്യാർഥിനി പോലീസുകാരന്റെ മൊബൈൽ തട്ടിപ്പറിച്ചെടുത്തു. മൊബൈലിനായി പിടികൂടിയ സമയത്താണു വിദ്യാർഥിനിയെ കയറിപ്പിടിച്ചതെന്നു മുനന്പം പോലീസ് പറഞ്ഞു.