തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ ദേവസ്വം മന്ത്രിയാണ്. തന്റെ ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിൽ അസഹിഷ്ണുതയുള്ളവർ നടത്തുന്ന ആക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ല. തന്റെ കുടുംബം നേരത്തേ തന്നെ ഭക്തിപ്രസ്ഥാനക്കാരാണ്. അവരുടെ കാര്യങ്ങളിൽ താൻ ഒരു ഘട്ടത്തിലും ഇടപെടാറില്ല. അതുകൊണ്ട് ക്ഷേത്രത്തിൽ പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത് സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാർ ഗ്രൂപ്പുകളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് പ്രോട്ടോകോളിനെക്കാൾ വലുതാണ് കേരളത്തിന്റെ വികസനമെന്നു കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വി.കെ സിംഗ് താൻ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹം എന്തുകൊണ്ടാണിത് പറഞ്ഞതെന്ന് അറിയില്ല.
കേരളത്തിന്റെ വികസനത്തിനും തന്റെ വകുപ്പിന്റെ വിപുലീകരണത്തിനുമാണ് മുൻഗണന നൽകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് താൻ നോക്കാറില്ലെന്നും കടകംപള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത് സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാർ ഗ്രൂപ്പുകളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് പ്രോട്ടോകോളിനെക്കാൾ വലുതാണ് കേരളത്തിന്റെ വികസനമെന്നു കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വി.കെ സിംഗ് താൻ ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹം എന്തുകൊണ്ടാണിത് പറഞ്ഞതെന്ന് അറിയില്ല.
കേരളത്തിന്റെ വികസനത്തിനും തന്റെ വകുപ്പിന്റെ വിപുലീകരണത്തിനുമാണ് മുൻഗണന നൽകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് താൻ നോക്കാറില്ലെന്നും കടകംപള്ളി പറഞ്ഞു.