തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോകോൾ പ്രശ്നംമൂലമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്.
ചൈനയിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജനറൽ അസംബ്ലിയിലെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനാണ് കടകംപള്ളി പോകാനിരുന്നത്.
ഉദ്യേഗതലത്തിൽ താഴ്ന്ന പദവിയുള്ളവരുമായാണു മന്ത്രി ചർച്ച നടത്താനിരുന്നത്. ഇതു രാജ്യത്തിന്റെ അന്തസിന് നിരക്കുന്നതല്ല. ശരിയായ പ്രോട്ടോകോളിലൂടെയാണോ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കാനിരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ചൈനയിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജനറൽ അസംബ്ലിയിലെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനാണ് കടകംപള്ളി പോകാനിരുന്നത്.
ഉദ്യേഗതലത്തിൽ താഴ്ന്ന പദവിയുള്ളവരുമായാണു മന്ത്രി ചർച്ച നടത്താനിരുന്നത്. ഇതു രാജ്യത്തിന്റെ അന്തസിന് നിരക്കുന്നതല്ല. ശരിയായ പ്രോട്ടോകോളിലൂടെയാണോ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കാനിരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.