തിരുവനന്തപുരം: മന്ത്രിസഭായോഗത്തിനെത്തിയ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പാൽപ്പേട വിതരണം ചെയ്താണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആഹ്ലാദം പങ്കിട്ടത്. ലാവ്ലിൻ കേസിൽ അനുകൂല വിധിയുണ്ടായതിനു പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മധുര വിതരണം.
പതിവിനു വിപരീതമായി ചിരിച്ച മുഖത്തോടെയാണു പിണറായി വിജയൻ മന്ത്രിസഭായോഗം നടക്കുന്ന സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിലെ കാബിനറ്റ് റൂമിൽ ഇന്നലെ വൈകുന്നേരം എത്തിയത്. കോടതി വിധി അനുകൂലമായതിന്റെ സന്തോഷം മന്ത്രിമാരെല്ലാം പ്രകടിപ്പിച്ചപ്പോൾ പിണറായി വിജയനും തുറന്നു ചിരിച്ചു. തുടർന്നു മന്ത്രിസഭാ യോഗം അജൻഡയിലേക്കു കടന്നപ്പോൾ മധുര വിതരണം ഇല്ലേയെന്നു മന്ത്രിമാർ ചോദിച്ചു. അതെല്ലാം വഴിയേ എത്തിക്കൊള്ളുമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. അപ്പോഴേയ്ക്കും നേരത്തേപറഞ്ഞു വച്ചിരുന്ന പാൽപേടയെത്തി. തുടർന്നു മധുരം നുകർന്ന ശേഷമാണു മന്ത്രിമാർ അജൻഡ ചർച്ചകളിലേക്കു കടന്നത്.
മന്ത്രിസഭായോഗം തുടങ്ങുന്നതിനു മുമ്പു മന്ത്രിമാരിൽ ചിലർ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ആഹ്ലാദം പങ്കു വച്ചിരുന്നു. വിധി വന്ന സമയത്തു മുഖ്യമന്ത്രി, ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു. വലിയ ആശങ്കയൊന്നുമില്ലാതെയാണ് അദ്ദേഹം വിധിക്കായി കാത്തിരുന്നത്. ഉച്ചകഴിഞ്ഞ് 3.30നോടെ മാധ്യമ പ്രവർത്തകരെ കാണാൻ മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് റൂമിലെത്തി. ഈ സമയത്ത് അമിത ആഹ്ലാദമൊന്നും മുഖത്തു പ്രകടമല്ലായിരുന്നു. പ്രസ്താവന നടത്തി അദ്ദേഹം പിരിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർ മാധ്യമ പ്രവർത്തകർക്കു മധുര പലഹാരം വിതരണം ചെയ്തു.
പതിവിനു വിപരീതമായി ചിരിച്ച മുഖത്തോടെയാണു പിണറായി വിജയൻ മന്ത്രിസഭായോഗം നടക്കുന്ന സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിലെ കാബിനറ്റ് റൂമിൽ ഇന്നലെ വൈകുന്നേരം എത്തിയത്. കോടതി വിധി അനുകൂലമായതിന്റെ സന്തോഷം മന്ത്രിമാരെല്ലാം പ്രകടിപ്പിച്ചപ്പോൾ പിണറായി വിജയനും തുറന്നു ചിരിച്ചു. തുടർന്നു മന്ത്രിസഭാ യോഗം അജൻഡയിലേക്കു കടന്നപ്പോൾ മധുര വിതരണം ഇല്ലേയെന്നു മന്ത്രിമാർ ചോദിച്ചു. അതെല്ലാം വഴിയേ എത്തിക്കൊള്ളുമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. അപ്പോഴേയ്ക്കും നേരത്തേപറഞ്ഞു വച്ചിരുന്ന പാൽപേടയെത്തി. തുടർന്നു മധുരം നുകർന്ന ശേഷമാണു മന്ത്രിമാർ അജൻഡ ചർച്ചകളിലേക്കു കടന്നത്.
മന്ത്രിസഭായോഗം തുടങ്ങുന്നതിനു മുമ്പു മന്ത്രിമാരിൽ ചിലർ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ആഹ്ലാദം പങ്കു വച്ചിരുന്നു. വിധി വന്ന സമയത്തു മുഖ്യമന്ത്രി, ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു. വലിയ ആശങ്കയൊന്നുമില്ലാതെയാണ് അദ്ദേഹം വിധിക്കായി കാത്തിരുന്നത്. ഉച്ചകഴിഞ്ഞ് 3.30നോടെ മാധ്യമ പ്രവർത്തകരെ കാണാൻ മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് റൂമിലെത്തി. ഈ സമയത്ത് അമിത ആഹ്ലാദമൊന്നും മുഖത്തു പ്രകടമല്ലായിരുന്നു. പ്രസ്താവന നടത്തി അദ്ദേഹം പിരിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാർ മാധ്യമ പ്രവർത്തകർക്കു മധുര പലഹാരം വിതരണം ചെയ്തു.